Monday, May 30, 2011

പുതിയ നടപടികള്‍ ചുവടുവെപ്പുകള്‍


മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച രണ്ടാം മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് രണ്ട് സുപ്രധാന നിയമങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്; ഭക്ഷ്യസുരക്ഷാ ബില്ലും ലോക്പാല്‍ ബില്ലും. ഭക്ഷണത്തിനുള്ള അവകാശം പൗരന്മാര്‍ക്ക് നിയമപരമായി ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാനിയമം ചരിത്രപരമായ സംഭവം തന്നെ. രാജ്യത്തെ പൊതുവിതരണ സംവിധാനത്തില്‍ത്തന്നെ വിപ്ലവകരമായ മാറ്റം വരുത്തുന്നതായിരിക്കും ഈ നിയമം. സ്ത്രീകളെ കുടുംബനാഥയാക്കുന്ന ബില്ലിലെ വ്യവസ്ഥ സ്ത്രീകള്‍ക്ക് സാമൂഹിക മേധാവിത്വം നല്‍കുന്നതാണ്. ഭക്ഷ്യധാന്യം വാങ്ങാന്‍ ഗവണ്‍മെന്റ് പണം നല്‍കുന്ന സാഹചര്യത്തില്‍ അത് ദുരുപയോഗപ്പെടാതിരിക്കാനാണ് സ്ത്രീയെ കുടുംബനാഥയാക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനവിഭാഗത്തില്‍ നല്ലൊരു ഭാഗം പുരുഷന്മാര്‍ മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമകളാണ് എന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങളാണ് ആവശ്യമായ മുന്‍കരുതലിന് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്. ജനാധിപത്യ ഇന്ത്യയ്ക്ക് പുതിയൊരു ചരിത്രമാകുന്ന ഈ നിയമം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നത് ഒരു മലയാളിക്കാണ്- കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി കെ.വി. തോമസിന്.

വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും തൊഴില്‍ദാന പദ്ധതിയുമൊക്കെ യാഥാര്‍ഥ്യമാക്കിയ യു.പി.എ.യുടെ തലപ്പാവില്‍ മറ്റൊരു തൂവലാകുന്നു ഭക്ഷ്യാവകാശ നിയമം. പല അഴിമതികളിലേക്കും വെളിച്ചം വീശിയ വിവരാവകാശ നിയമം ഭരണം മെച്ചപ്പെടുത്തുന്നതിന് കുറച്ചൊന്നുമല്ല സഹായകമായത്. ഭരണത്തെ 
ക്ഷ്യാവകാശ നിയമം സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി അത് പൂര്‍ണ രൂപത്തില്‍ നടപ്പാക്കുന്നതിന് 2014 വരെ കാത്തുനിലേ്ക്കണ്ടിവന്നേക്കാം. 2014-ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് പ്രയോജനമായത് ഗ്രാമീണ തൊഴില്‍ദാന പദ്ധതിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഭക്ഷ്യാവകാശ നിയമം യു.പി.എ.ക്ക് കാര്യമായ ഒരു പ്രയോജന ഘടകമായേക്കാം.

വിവരാവകാശ നിയമവും വിദ്യാഭ്യാസാവകാശ നിയമവുമൊക്കെ ഭരണം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ മുന്നേറ്റമാണ്. ലോക്പാലിനു പുറമേ മറ്റു പല രാഷ്ട്രീയ മുന്‍കൈകളും ഭരണം മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റിനു മുന്നിലുണ്ട്. അഴിമതിയെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ പാകത്തില്‍ സി.ബി.ഐ.ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, പോലീസ് സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള 2006-ലെ സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുക, കോടതികളുടെ ഉന്നതനിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്തുക, കുറ്റപത്രം ലഭിച്ചവര്‍ സ്ഥാനാര്‍ഥികളാവുന്നത് ഒഴിവാക്കുക, തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ നിരാശപ്പെടുത്തിയാല്‍ അവരെ തിരിച്ചുവിളിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക തുടങ്ങിയവ ഒരു യഥാര്‍ഥ ജനാധിപത്യ സംസ്‌കാരം ഉറപ്പാക്കുന്നതിന് സഹായകമാകുന്ന നിയമനിര്‍മാണങ്ങളാവും.അഴിമതിയെ ഫലപ്രദമായി തടയുന്നതിന് ലോക്പാല്‍ ബില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നുതന്നെയാണ് ഗവണ്‍മെന്റിന്റെ ചിന്ത. ഒരുപക്ഷേ, വിലക്കയറ്റത്തെക്കാള്‍ ജനങ്ങള്‍ വെറുക്കുന്നത് അഴിമതിയെയും കെടുകാര്യസ്ഥതയെയുമാണ്. ഭരണപരമായ ക്രമീകരണങ്ങളിലൂടെ ഇതിനെ നേരിടാവുന്നതേയുള്ളൂ. ഭരണം മെച്ചപ്പെടുത്തുന്നതിന് ലോക്പാല്‍, വിവരാവകാശം എന്നിവ പോലുള്ള നിയമങ്ങള്‍ സഹായകമാണ്. ഗവണ്‍മെന്റിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നം വിലക്കയറ്റമാണ്. കര്‍ഷകര്‍ക്ക് മുതലാവുന്ന വിലയെങ്കിലും ലഭിക്കണം. അതേസമയം ഉപഭോക്താവിന്റെ മുതുകൊടിയാനും പാടില്ല. എന്നാല്‍ കര്‍ഷകന് മതിയായ വില ലഭിക്കാതിരിക്കുകയും ഉപഭോക്താവ് വലിയ വില നല്‍കേണ്ടി വരികയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. പല തട്ടുകളിലായുള്ള ഇടനിലക്കാര്‍. ചില തട്ടുകളെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത്രയും ഭാരം ഉപഭോക്താവിന് കുറയും. കര്‍ഷകര്‍ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന അവസ്ഥയുണ്ടാവുന്നുവെങ്കില്‍ ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉത്പന്നം ലഭിക്കുമെന്നുറപ്പ്. കര്‍ഷകനും മതിയായ വില ഉറപ്പാക്കാം.

കര്‍ഷകനെ കഴിയാവുന്നത്ര ഉപഭോക്താവുമായി അടുപ്പിക്കുന്ന വിപണന സംവിധാനത്തെപ്പറ്റി ഗവണ്‍മെന്റ് ഗൗരവമായി ആലോചിക്കുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു പറഞ്ഞ കാര്യങ്ങള്‍. ഇടനിലക്കാരെ കുറയ്ക്കാന്‍ കാര്‍ഷികോത്പന്ന വിപണന നിയമം ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില്ലറ വില്പന മേഖലയില്‍ നേരിട്ടുള്ള വിദേശമൂലധനം അനുവദിക്കുന്നത് വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നുള്ള വാദവും കൗശിക് ബസു ഉന്നയിച്ചു. വിതരണ ശൃംഖല കാര്യക്ഷമമാക്കാന്‍ അതു സഹായകമാകാമെങ്കിലും വില കുറയുന്നതിനും സഹായകമാകുമെന്ന അദ്ദേഹത്തിന്റെ വാദം സ്വീകരിക്കാന്‍ പ്രയാസമുണ്ട്. വിദേശ ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദകനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമെന്നതാണ് വില കുറയ്ക്കാന്‍ കഴിയുമെന്ന വാദത്തിനടിസ്ഥാനം. ഉത്പാദകനും കമ്പനിക്കുമിടയില്‍ ഒരിടനിലക്കാരന്‍ അവിടെയും ഉണ്ടാകില്ല എന്നുറപ്പിക്കാന്‍ വയ്യ. പലതട്ടുകളിയാലുള്ള ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, വില്പനവില നിശ്ചയിക്കുന്നത് ചില്ലറ വില്പന കമ്പനിയായിയിരിക്കും എന്നുറപ്പ്. ഉപഭോക്താവിനെ പിഴിയാന്‍ കിട്ടുന്ന അവസരം ഒരു വിദേശ കുത്തകക്കമ്പനി മുതലാക്കുകയില്ലാ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പെട്രോള്‍ വിലയുടെ കാര്യം തന്നെ എടുക്കുക. പെട്രോള്‍ കമ്പനികളുടെയും ഗവണ്‍മെന്റിന്റെയും ധൂര്‍ത്തിന് വിലകൊടുക്കേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. സര്‍ക്കാര്‍ കമ്പനികളായിട്ടുപോലും ഉപഭോക്താവിനെ സഹായിക്കാന്‍ പെട്രോള്‍ കമ്പനികള്‍ തയ്യാറല്ല. അവര്‍ വില വര്‍ധിപ്പിക്കുന്നതോടൊപ്പം കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളും നികുതികളുമായി ആ കവര്‍ച്ചയില്‍ കൂട്ടുപ്രതികളാവുകയാണ്.
സുതാര്യമാക്കുന്നതിനുള്ള കാതലായ ഭരണപരിഷ്‌കാരമാണ് വിവരാവകാശ നിയമം

No comments:

Post a Comment

Note: Only a member of this blog may post a comment.