Monday, December 26, 2011

പഴിയത്രയും സി.പി.ഐക്ക്; : സി.പി.എം തലയൂരി


Imageമലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ട് ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സി പി ഐയുടെ തലയില്‍ കെട്ടിവെച്ച് സി പി എം തലയൂരി.
സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് സി പി ഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി രക്ഷപ്പെടാന്‍ സി പി എം ശ്രമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തെത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സി പി ഐക്കാണെന്നും ഈ ദയനീയ തോല്‍വി നാണക്കേടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെറും 2700 വോട്ടുമായി നാലാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.  സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയാണ് തോല്‍വിയുടെ മുഖ്യകാരണമെന്നാണ് സി പി എമ്മിന്റെ കണ്ടെത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വറിനെയാണ് സി പി ഐ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും പിന്നീട് തീരുമാനം മാറ്റിയെന്നും അപ്പോളേക്കും സി പി എം അന്‍വറിന്നായി പ്രചാരണം തുടങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 
എന്നാല്‍ ഔദ്യോഗികമായി സി പി ഐ പ്രഖ്യാപിക്കുന്നതിന്നുമുമ്പ്് സി പി എം പ്രചാരണ പരിപാടികള്‍ തുടങ്ങിയതെന്തിനെന്ന സ്വാഭാവികയുണ്ടാകാവുന്ന ചോദ്യത്തിന്ന് റിപ്പോര്‍ട്ടില്‍ മറുപടിയില്ല. 
സി പി ഐ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അന്‍വറിന്നുവേണ്ടിയുള്ള പ്രചരണ പരിപാടികളില്‍ നിന്നും സി പി എമ്മും ഘടകകക്ഷികളും പിന്മാറിയിരുന്നില്ല. സി പി ഐയുടെ ഏതാനും പ്രാദേശിക നേതാക്കളും അന്‍വറിന്നുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മുസ്ലിംകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തേക്ക് വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

Thursday, December 22, 2011

ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭ്രൂണഹത്യയില്‍ ചുവക്കുന്ന സി.പി.എം

പുറത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കപട അവകാശവാദങ്ങളുയര്‍ത്തി അകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭ്രൂണഹത്യയാണ് നടക്കുന്നതെന്ന് സി.പി.എമ്മിന്റെ നാല് ജില്ലാ സമ്മേളനങ്ങളും തെളിയിച്ചു.
വരാനിരിക്കുന്ന മറ്റ് 10 ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ഭ്രൂണഹത്യയും വന്ധീകരണവും ശക്തമായിരിക്കുമെന്നാണ് പിന്നിട്ട തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ തെളിയിക്കുന്നത്.ജില്ലാ സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ നടന്നാല്‍ അത് വിഭാഗീയതയായി കണക്കാക്കുമെന്ന അപായസൂചനകളോടെ അമര്‍ഷം പുകയുന്ന അണികള്‍ക്കിടയില്‍ ഭീതി പടര്‍ത്തി നാവടപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വിഭാഗീയതയെ അണകെട്ടി നിര്‍ത്തിയിരിക്കുന്ന പാര്‍ട്ടിയില്‍ മത്സരം നടന്നാല്‍ മുല്ലപ്പെരിയാറിനേക്കാള്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക എന്ന് പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നു.പോളിറ്റ് ബ്യൂറോ-കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ആരാച്ചാരന്‍മാരെപോലെ അച്ചടക്കത്തിന്റെ കൊലവാളുമായി കാത്തിരിക്കുന്ന സമ്മേളനവേദികള്‍ തലവെട്ടാനും നാവരിയാനുമുള്ള ബലിക്കല്ലുകള്‍പോലെ അണികളെ പേടിപ്പെടുത്തുകയാണ്.
 
മൂന്നും അതിലധികവും ഊഴങ്ങള്‍ എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും നല്‍കി അതിനുശേഷം ഊഴക്കണക്കില്ലാതെ തന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഉറപ്പിക്കുക എന്ന പിണറായി വിജയന്റെ ഒളി അജണ്ടയാണ് ജില്ലാ സമ്മേളനങ്ങളില്‍ മത്സരം തടയാനുള്ള പ്രേരകം. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ജില്ലകളില്‍ നേതൃമാറ്റമില്ലെന്ന പ്രചരണം നടത്തി. മത്സരത്തിന്റെ വിദൂരസാധ്യതകള്‍പോലും തടയുന്നതില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും എളുപ്പം വിജയിച്ചു. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരത്തിന് അനുമതി നല്‍കി വി എസ് ഗ്രൂപ്പിനെ വെള്ളപുതപ്പിക്കുകയായിരുന്നു പിണറായി പക്ഷം. വി എസിന്റെ അനുയായികള്‍ക്കിടയില്‍ വെള്ളിക്കാശ് വിതരണം ചെയ്ത് യൂദാസുമാരെ സൃഷ്ടിച്ചാണ് പിണറായി ഈ വിജയം നേടിയത്. ഒഞ്ചിയവും ഷൊര്‍ണൂരും ആവര്‍ത്തിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്ന ബേഡകവും നീലേശ്വരവും ഉള്‍പ്പെട്ട കാസര്‍കോട് സമ്മേളനം നടന്നത് ഒരു മഹായുദ്ധത്തിനുള്ള ആയുധ സജ്ജീകരണത്തോടെയായിരുന്നു. സമ്മേളന നഗരി മുതല്‍ പ്രതിനിധികളുടെ പാര്‍പ്പിടങ്ങളില്‍ വരെ നേതൃത്വത്തിന്റെ ചാരക്കണ്ണുകള്‍ വലയം ചെയ്തിരുന്നു.
 
പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ സര്‍വസൈന്യാധിപനായി ആദ്യവസാനം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പ്രകടമായത് നേതൃത്വം അണികളെ എത്രമാത്രം പേടിക്കുന്നു എന്നായിരുന്നു. നേതൃത്വത്തിന്റെ ജാഗ്രത്തായ കണ്ണുകളും തടിമിടുക്കുള്ള ചുവപ്പ് വളണ്ടിയര്‍മാരും കാവല്‍നിന്നിട്ടും എസ് എം എസ് കളിലൂടെയും സമ്മേളന രേഖകള്‍ കടത്തിയും അണികള്‍ നേതൃത്വത്തെ ഞെട്ടിച്ചു. സ്വന്തം നിഴലുകളെപോലും പേടിക്കുന്ന രീതിയില്‍ പാര്‍ട്ടിക്കകത്ത് അവിശ്വാസം പടരുകയാണ്. മൊബൈല്‍ ഫോണും കുപ്പായക്കീശയും ബാഗും പരിശോധിക്കുന്ന തരത്തിലുള്ള നടപടികള്‍ നാളെ അടിവസ്ത്രംപോലും പരിശോധിച്ചാല്‍ അത്ഭുതപ്പെടാനില്ല.യഥാര്‍ത്ഥത്തില്‍ സി പി എം സമ്മേളനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കോ വിയോജിപ്പുകള്‍ക്കോ പ്രത്യയശാസ്ത്രപരമായ പിന്‍ബലമില്ല. വ്യക്തിവിദ്വേഷത്തിന്റെ വിഷപ്പല്ലുകളും പകയുടെ പത്തികളുമാണ് എങ്ങും ഉയര്‍ന്ന് കാണുന്നത്. വി എസിന് സൂചി കുത്താന്‍ ഇടം കിട്ടാത്ത കോഴിക്കോട്ട് പിണറായിയുടെ പട പലതായി പഴിചാരുന്ന കാഴ്ചയാണ് കണ്ടത്.
 
പത്തനംതിട്ടയില്‍ വി എസ് ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്താണ് പിണറായി പക്ഷം പകപോക്കിയത്. സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തുമ്പോള്‍ തോമസ് ഐസക്കും ജി സുധാകരനും തമ്മിലുള്ള പോരില്‍ തരംപോലെ ചേരിചേരുന്നതാണ് വി എസിന്റെ നയം. കാസര്‍കോഡ് നടക്കുന്ന വിഭാഗീയതയും യുക്തിസഹമല്ല. വി എസ് നിരാഹാരം കിടക്കുമ്പോള്‍ നിരാഹാരമിരിക്കുക; ഓട്ടോസ്റ്റാന്റിന് വി എസിന്റെ പേര് നല്‍കുക തുടങ്ങിയ ആള്‍ദൈവാരാധനയ്ക്ക് തുല്യമായ ബിംബാരാധനയാണ് അവിടെ നടക്കുന്നത്. പക്ഷെ, അച്ചടക്ക നടപടി വരുമ്പോള്‍ അത് തടയാനുള്ള കൃപയോ ഊറ്റമോ വി എസ് എന്ന ആരാധനമൂര്‍ത്തി കാണിക്കാറില്ല എന്നത് മറ്റൊരു കാര്യം.വാര്‍ത്ത ചോരുന്നതിനെതിരെ മുള്ളുവേലികള്‍ കാവല്‍ നില്‍ക്കുമ്പോഴും വിഭാഗീയതയുടെ കാഴ്ച തടയാന്‍ ഇരുമ്പ് മറകള്‍ സൃഷ്ടിക്കുമ്പോഴും എല്ലാം ഭദ്രമെന്ന് നേതൃത്വം വിശ്വസിക്കുന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പൈതങ്ങളെ അച്ചടക്കത്തിന്റെ പാറയിലടിച്ചു കൊല്ലുന്ന കംസരൂപമണിഞ്ഞ പി ബി കേന്ദ്രകമ്മിറ്റി അംഗങ്ങളെക്കുറിച്ചുള്ള ഭയജഡിലമായ അന്തരീക്ഷത്തില്‍ എത്രകാലം ചെങ്കൊടി പാറും? എത്രകാലം പാര്‍ട്ടി നിലനില്‍ക്കും? എന്ന സന്ദേഹമാണ് സമ്മേളന പ്രതിനിധികളുടെ ചിന്തയില്‍ പടരുന്നത്.

Monday, December 19, 2011

നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ

കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റുകുടുംബത്തെ എന്നും അധിക്ഷേപിക്കാറുള്ള സിപിഎം നേതാക്കള്‍ പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് സ്വന്തം ഭാര്യമാരെ. പിബിയില്‍ പ്രകാശ് കാരാട്ടിനൊപ്പം വൃന്ദകാരാട്ടും സ്ഥാനം പിടിച്ചതുപോലെ താഴെത്തട്ടിലും ഭാര്യമാരെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനുള്ള തിരക്കാണിപ്പോള്‍. കോഴിക്കോട് പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍ നേതാക്കള്‍ സ്വന്തംഭാര്യയെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കോഴിക്കോട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.



ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി. താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്.

സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍. സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.

Sunday, December 18, 2011

മുല്ലപ്പെരിയാര്‍ സമരം: സി.പി.എമ്മില്‍ ഭിന്നത


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടത്തുന്ന സമരങ്ങളെ ചൊല്ലി സി.പി.എമ്മില്‍ ഭിന്നത രൂക്ഷമായതോടെ സമരത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഇടതുമുന്നണി അടിയന്തര യോഗം ചേര്‍ന്ന് തിരുത്തി.
പ്രധാനമന്ത്രിയെ കണ്ട് മടങ്ങിയ സര്‍വകക്ഷി സംഘത്തിന്റെ തീരുമാന പ്രകാരമാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. ഇതിനെ സി.പി.എം നേതൃത്വം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇടുക്കി ജില്ലയിലെ സി.പി.എം സെക്രട്ടറി എംഎം മണി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് അടിയന്തര എല്‍ഡിഎഫ് യോഗം വിളിച്ചു ചേര്‍ത്താണ് പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറേണ്ടെന്ന തീരുമാനം എടുത്തത്. യോഗത്തിന് മുമ്പ് എം.എം മണി തിരുവനന്തപുരത്ത് നേരിട്ടെത്തി സമരത്തില്‍ നിന്ന് പിന്മാറരുതെന്ന് നേതാക്കളെ നേരിട്ടറിയിച്ചു.
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സി പി എം കോഴിക്കോട് ജില്ലാസമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തിലാണ് കേന്ദ്രകമ്മിറ്റിയംഗവും മുന്‍ പി ബി അംഗവുമായ വി എസിനെതിരെ കോടിയേരി വിമര്‍ശനമഴിച്ചുവിട്ടത്.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 'പുതിയ അണക്കെട്ട്' സംബന്ധിച്ച കേരളത്തിന്റെ ആവശ്യത്തിന് പരിഗണന നല്‍കാതിരുന്ന പി ബി നിലപാടിനെ വി എസ് ചോദ്യം ചെയ്തത് ശരിയായില്ലെന്നും പ്രശ്‌നത്തില്‍ വൈകാരികമായ സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ നിലപാടിനെതിരായ സമീപനം യാതൊരു കാരണവശാലും അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന്‍ സ്വീകരിക്കാന്‍ പാടില്ല. സി പി എം ഒരു ദേശീയ പാര്‍ട്ടിയാണെന്ന കാര്യം വി എസ് പലപ്പോഴും മറക്കുന്നു. ജനപിന്തുണ നേടുന്നതിനായി പാര്‍ട്ടിയെ മറക്കുന്ന സമീപനമാണ് വി എസ് കുറച്ചുകാലങ്ങളായി സ്വീകരിച്ചുവരുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി എസിനൈ എതിര്‍ത്ത കോടിയേരി ഒഞ്ചിയം വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. 'ഒഞ്ചിയത്തെ വിഭാഗീയതയില്‍ വി എസിന് പങ്കു വഹിച്ചെന്ന് പറയാനാവില്ല' എന്ന് ആദ്യം അഭിപ്രായപ്പെട്ടതെങ്കിലും കോടിയേരി വി എസിനെ ന്യായീകരിക്കാന്‍ തയ്യാറായില്ല. വിഭാഗീയപ്രവര്‍ത്തനത്തില്‍ വി എസ് നേരിട്ട് പങ്കാളിയായില്ലെങ്കിലും ഒഞ്ചിയത്തെ വിമതര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെ എതിര്‍ക്കാതിരുന്ന വി എസിന്റെ നടപടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.
 
 ഡി വൈ എഫ് ഐ നേതാവ് അഡ്വ. പി എ മുഹമ്മദ് റിയാസിനെ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെയും കോടിയേരി രംഗത്തെത്തി. ഒട്ടേറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് റിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിവിരോധികളാണെന്നും പറഞ്ഞ് വി എസ് പക്ഷക്കാരുടെ വായടപ്പിക്കുകയാണ് കോടിയേരി ചെയ്തത്.  പി ബി നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ നിലപാടിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി ശിവദാസമേനോനും നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് കോടിയേരിയും രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീസംവരണം തികയ്ക്കാന്‍ നേതാക്കളുടെ ഭാര്യമാര്‍


സംസ്ഥാന-ജില്ലാ നേതാക്കളുടെ ഭാര്യമാരുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തു പ്രസക്തി എന്നാണ് സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം ചോദിക്കുന്നത്. പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാന്‍
നേതാക്കള്‍ കണ്ടെത്തിയ വഴി ഇതിന് അടിവരയിടുന്നു.  ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഭാര്യമാരെ തന്നെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ടി പി രാമൃഷ്ണന്റെ ഭാര്യ എം കെ നളിനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സഹോദരിയും മുന്‍ ജില്ലാ സെക്രട്ടറി എം ദാസന്റെ ഭാര്യയുമായ അഡ്വ. പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനന്റെ ഭാര്യയും കുറ്റിയാടി നിയോജക മണ്ഡലം എം എല്‍ എയുമായ കെ കെ ലതിക എന്നിവരാണ് കമ്മിറ്റിയിലുള്ള സ്ത്രീമുഖങ്ങള്‍. ഇതോടെ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വീതം ദമ്പതിമാര്‍ ഇടം കണ്ടെത്തി, കുടുംബാധിപത്യത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കി.


 താഴെത്തലത്തില്‍ നിന്ന് ഉയര്‍ന്നുവന്ന വനിതാ നേതാക്കളെ തഴഞ്ഞാണ് ഇവരില്‍ പ്രാതിനിധ്യം ഒതുക്കിയത്. മൂവരും കടുത്ത പിണറായി പക്ഷക്കാരാണ്. സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അംഗം ടി ദേവിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറും മുന്‍ എം പിയുമായ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ ജാനമ്മ കുഞ്ഞുണ്ണി എന്നിവരാണ് തഴയപ്പെട്ട പ്രധാന വനിതാ നേതാക്കള്‍.  സി പി എം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മില്‍ വനിതാപ്രാതിനിധ്യം കുറയുന്നുവെന്നും നേതൃത്വത്തില്‍ കൂടുതല്‍ വനിതകളെത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു. കോടിയേരിയുടെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുന്ന പോലെ, ജില്ലാ സെക്രട്ടറി സ്വന്തം ഭാര്യയെ തന്നെ കമ്മിറ്റിയിലേക്ക് ആനയിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറിയ്‌ക്കൊപ്പം ഭാര്യ വൃന്ദാകാരാട്ടിനും ഇടം നേടാമെങ്കില്‍ ജില്ലാ സെക്രട്ടറിയ്ക്ക് എന്തുകൊണ്ട് പറ്റില്ലെന്നാണ് ചില നേതാക്കള്‍ പരിഹാസപൂര്‍വം ചോദിക്കുന്നത്.

Friday, December 16, 2011

വിഭാഗീയത കത്തിക്കാളുന്നുവെന്ന് സി.പി.എം


തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്ക് ഒട്ടും അയവുവന്നിട്ടില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍.
ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കഴിഞ്ഞ ബ്രാഞ്ച്-ലോക്കല്‍-ഏരിയാ സമ്മേളനങ്ങളിലെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി പരാമര്‍ശം നടത്തിയിരിക്കുന്നത്. ചാല ഏരിയാ സമ്മേളനം വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദമായതും ഒടുവില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിവന്നതും റിപ്പോര്‍ട്ടിലുണ്ട്. വിഭാഗീയത ഇല്ലാതെ നിലനില്‍ക്കാനാവില്ലെന്ന ധാരണയാണ് ചില നേതാക്കള്‍ക്ക്. കഴിഞ്ഞ സമ്മേളന കാലയളവില്‍ വിഭാഗീയത ഒരളവുവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.  ജില്ലാകമ്മിറ്റിയുടെ നിലപാടുകള്‍ നിഷ്പക്ഷമായിരുന്നു. പക്ഷെ വിഭാഗീയത വീണ്ടും വര്‍ധിതവീര്യത്തോടെ പ്രകടമാകുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ പരാജയം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
മുന്നണി സ്ഥാനാര്‍ത്ഥികള്‍ ജയിക്കണമെന്ന ബോധത്തോടെയല്ല പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് ഇറങ്ങിയത്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ പരാജയം ഉണ്ടാകേണ്ടതില്ലായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് വര്‍ക്കല മണ്ഡലം. പക്ഷെ അവിടെ തുടര്‍ച്ചയായി എതിര്‍സ്ഥാനാര്‍ത്ഥി ജയിച്ചുവരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കണം. സംഘടനാ വീഴ്ചയുണ്ടോയെന്ന് വിശദമായ പരിശോധനയാണ് വേണ്ടത്. പാറശാലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായെന്നാണ് ആക്ഷേപം. കഴക്കൂട്ടം, കാട്ടാക്കട, നെടുമങ്ങാട് മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നില്ല. നേമത്ത് വി. ശിവന്‍കുട്ടിക്കെതിരെ മുന്നണിയിലെ ചിലരെങ്കിലും നിലകൊണ്ടു. നേമത്ത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് ഇക്കാരണത്താലാണ്. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 
സി.പി.ഐക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തനം ദുര്‍ബലമായിരുന്നു. മുന്നണി സംവിധാനം ഐക്യത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ തിരുവനന്തപുരം സീറ്റ് മുന്നണിക്ക് ലഭിക്കുമായിരുന്നുവെന്ന പരാമര്‍ശം സി.പി.ഐക്കെതിരെയുള്ള ഒളിയമ്പാണ്. കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ആദ്യ ജില്ലാ സമ്മേളനത്തില്‍ തന്നെ വി.എസ് അച്യുതാനന്ദന്‍, പാര്‍ട്ടി സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് സ്വന്തം അണികള്‍ക്ക് പരോക്ഷമായ ആഹ്വാനം നല്‍കിക്കഴിഞ്ഞു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് വി.എസ് നടത്തിയ പ്രസംഗത്തില്‍ പി.ബിക്കെതിരെ പോലും പരോക്ഷ വിമര്‍ശനമുണ്ടായി.
 
നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഉത്സാഹപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്താത്തത് കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ പരാജയം നേരിട്ടതെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ്ബ്യൂറോയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വി.എസ് പ്രസംഗത്തില്‍ പരോക്ഷമായി സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്ന വി.എസിന്റെ പ്രസ്താവന, പി.ബി നിലപാടല്ല തന്റേതെന്ന വ്യക്തമായ സൂചനയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ ബേബി, പി.കരുണാകരന്‍, എ.വിജയരാഘവന്‍, ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍മാസ്റ്റര്‍, ഇ.പി ജയരാജന്‍  തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വി.എസ് മുനവെച്ച പരാമര്‍ശങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.
 
പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള ആദ്യ രണ്ടുജില്ലാ സമ്മേളനങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ചത്. ഏ.കെ.ജിഹാളില്‍ നടക്കുന്ന സമ്മേളനം 17-ന് അവസാനിക്കും. ജില്ലയിലെ 2040 ബ്രാഞ്ച് സമ്മേളനങ്ങള്‍, 156 ലോക്കല്‍ സമ്മേളനങ്ങള്‍, 18 ഏരിയാ സമ്മേളനങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ജില്ലാസമ്മേളനം ആരംഭിച്ചത്. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് തന്നെയാണ് സംസ്ഥാന സമ്മേളനവും നടക്കുന്നത്.

Thursday, December 8, 2011

സിപിഎം സമരം: വണ്ടിപ്പെരിയാര്‍ മുതല്‍ വിള്ളല്‍ തുടങ്ങി


ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തുടക്കംകുറിച്ച ശക്തമായ സമരപരിപാടികളുടെ ആദ്യദിനം തന്നെ പ്രത്യക്ഷമായത് പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍. പ്രതിപക്ഷനേതാവും കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന ഇടതുപക്ഷനേതാവുമായി വി.എസ് അച്യുതാനന്ദന്‍ വണ്ടിപ്പെരിയാറില്‍ ഉപവസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ജില്ലാസെക്രട്ടറി എം.എം മണി ചാനല്‍ ചര്‍ച്ചയ്ക്കായി മറ്റൊരിടത്തേക്കു മുങ്ങുകയായിരുന്നു. വി.എസ് ഉപവാസം അവസാനിപ്പിച്ച് പോയതോടെ സമരവേദിയില്‍ ഓടിയെത്തി ജില്ലാസെക്രട്ടറി മണിക്കൂറുകളോളം അവിടെ തുടരുകയും ചെയ്തു. സംഭവം പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായിട്ടുണ്ട്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ ശേഷം മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ച കര്‍ശനനടപടികളുടെ അതൃപ്തിയാണ് എം.എം മണിയുടെ വിട്ടുനില്‍ക്കലിന് കാരണം. വണ്ടിപ്പെരിയാറില്‍ വി.എസ്. ഉപവസിക്കുമ്പോള്‍ ഒപ്പമുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ വി.എസ് എത്തിയതോടെ മണി മലക്കംമറിഞ്ഞു. അടിമാലിയില്‍ പ്രാദേശിക ചാനല്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസും സംവാദത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയെങ്കിലും ജില്ലാ സെക്രട്ടറിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സംഭവം വിവാദമായതോടെ മനുഷ്യമതിലിന്റെ ഒരുക്കത്തിലായതിനാലാണ് ജില്ലാ സെക്രട്ടറി ഉപവാസ സമരത്തിനെത്താത്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം.

മൂന്നാര്‍ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടിയ വി.എസും, എം.എം. മണിയും തമ്മിലുള്ള വൈരം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കാനായിരുന്നു വിഎസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി എംഎല്‍എ കൂടിയായ എസ്. രാജേന്ദ്രന്‍ വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, വി.എസ്. ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിച്ചാല്‍ അതു പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിക്കും ചിലര്‍ കത്തെഴുതിയതിനെ തുടര്‍ന്നാണ്അവസാന നിമിഷം പ്രതിപക്ഷ നേതാവ് ഉപവാസം അനുഷ്ഠിക്കുന്ന വേദി, ചപ്പാത്തില്‍നിന്നു വണ്ടിപ്പെരിയാറിലേക്കു മാറ്റിയത്. ജില്ലാ സെക്രട്ടറിയാണ് വേദി മാറ്റിയതിനു പിന്നില്‍ ചരടുവലിച്ചതെന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം.

ജനസമ്പര്‍ക്ക പരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ഇടതുശ്രമം


ചുവപ്പുനാടകളിലും വ്യവഹാരങ്ങളിലും കുരുങ്ങിക്കിടന്ന അപേക്ഷകളുടെയും പരാതികളുടെയും കുരുക്കഴിച്ച് സാധാരണക്കാരായ പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാന്‍ ഇടുക്കിയില്‍ ശ്രമം. പരിപാടിയുടെ പ്രാധാന്യം കുറച്ചുകാണിക്കാനും ലഭിച്ചിരിക്കുന്ന പരാതികള്‍ യഥാസമയം തീര്‍പ്പാക്കാതെ പരമാവധി താമസിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കായി എന്‍.ജി.ഒ അസോസിയേഷന്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കില്‍ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്.

ഇതേസമയം പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം 25 ന് അവസാനിപ്പിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 16 ന് പോലും മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുമെന്നിരിക്കെ ഇപ്പോഴത്തെ നടപടി പുനഃപരിശോധിച്ച് ഡിസംബര്‍ 16 വരെ പരാതികള്‍ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണം. രാത്രി വൈകിയാണ് ജനസമ്പര്‍ക്ക പരിപാടി അവസാനിക്കൂ എന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ച് പരിപാടിയുടെ വേദി വാഴത്തോപ്പില്‍ നിന്ന് തൊടുപുഴയിലേക്ക് മാറ്റണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടി വിജയകരമായി മുന്നേറുകയാണ്. നാളെ പാലക്കാട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നടക്കുകയാണ്. ഗവ.വിക്‌ടോറിയകോളജില്‍ ഇതിനായി പടുകൂറ്റന്‍ പന്തലൊരുങ്ങിക്കഴിഞ്ഞു. ഇതുവരെ 19,343 പരാതികളും അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ 20,000ത്തോളം പേര്‍ മുഖ്യമന്ത്രിക്കു നേരിട്ടു പരാതിനല്‍കാനെത്തുമെന്നാണു കണക്കുകൂട്ടല്‍. അതുകൂടികണക്കിലെടുത്ത് 40,000പേര്‍ക്കുള്ള സൗകര്യങ്ങളാണ് വിക്‌ടോറിയാ കോളജില്‍ സജ്ജീകരിച്ചിട്ടുള്ളതെന്ന് ജില്ലാകലക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. മന്ത്രി എ.പി. അനില്‍കുമാറിനാണ് ജില്ലയുടെ ചുമതല.

വിക്‌ടോറിയ കോളജ് മൈതാനത്ത് 57 കൗണ്ടറുകളാകും ഉണ്ടാവുക. നേരത്തെ പരാതികള്‍ നല്‍കിയവര്‍ക്ക് അതിനുള്ള മറുപടി നല്‍കുന്നതിന് 20 കൗണ്ടറുകള്‍ ഉണ്ടാവും. 1000പേര്‍ക്ക് ഒരു കൗണ്ടര്‍ എന്നകണക്കിലാണിത്.പരിപാടിയുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന് ഒരു ജനറല്‍കൗണ്ടര്‍ പ്രവര്‍ത്തിക്കും. അഞ്ചു താലൂക്കുകളുടെ ഓരോ കൗണ്ടറുകളില്‍ ദുരിതാശ്വാസ നിധിയും ചികില്‍സാ ധനസഹായവും വിതരണം ചെയ്യും. വിവിധ വകുപ്പുകളുടെ കൗണ്ടറുകളും പ്രവര്‍ത്തിക്കും. 15 ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികളും ഒരു എല്‍സിഡി ടിവിയും ക്രമീകരിക്കും. ഇതിലൂടെ പൊതുജന സമ്പര്‍ക്ക പരിപാടി വീക്ഷിക്കാനാവും. മുഖ്യമന്ത്രിയെ കാണാന്‍ ടോക്കണ്‍പരാതികളും അപേക്ഷകളും മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ നല്‍കിയ പരാതികളിലുള്ള തീര്‍പ്പില്‍ അസംതൃപ്തിയും വിയോജിപ്പും ഉള്ളവര്‍ക്ക് മുഖ്യമന്ത്രിക്കു നേരിട്ട് അപ്പീല്‍ നല്‍കാം.അതിന് പ്രത്യേക ക്യൂ സംവിധാനവും ടോക്കണ്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുസമയം 100 പേര്‍ക്കാണ് ക്യൂവില്‍ പ്രവേശനം. ടോക്കണ്‍ ലഭിച്ച ബാക്കിയുള്ളവര്‍ വേദിയിലിരുന്നാല്‍ മതി. നമ്പര്‍ വിളിക്കുന്ന ക്രമത്തില്‍ വരിനിന്നാല്‍ മതി.

വനിതകള്‍ക്കായി പ്രത്യേക വരിയുണ്ടാവും. അവശരായവര്‍ക്കു മുന്‍ഗണനപ്രായമായവര്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്‍ഗണന നല്‍കും. ഇവര്‍ക്കുവേണ്ടിമാത്രം പ്രത്യേക കൗണ്ടറുണ്ടാകും. ഇവരെ മുഖ്യമന്ത്രിയുടെ അടുത്തെത്തിക്കുന്നതിന് 20 വീല്‍ ചെയറുകളും, 5 സ്‌ട്രെച്ചറുകളും തയാറാക്കിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവരാണ് ഇതു ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു ഡോക്ടറും മറ്റ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന മൂന്നു ടീം പ്രവര്‍ത്തിക്കും. മൂന്ന് ആംബുലന്‍സുകളും ഏര്‍പ്പാടാക്കി. കെഎപി ബറ്റാലിയനിലെ 230 പേര്‍ രണ്ടു ഷിഫ്ടുകളിലായി പ്രവര്‍ത്തിക്കും. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിലെ 150പേരും എന്‍സിസി വിഭാഗവും രംഗത്തുണ്ടാകും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ജനസമ്പര്‍ക്ക പരിപാടി അവസാനിക്കുന്നതുവരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളുണ്ടാവും.

പരാതിക്കാരെയും അപേക്ഷകരെയും വിക്‌ടോറിയ കോളജിലെത്തിക്കുന്നതിനും, പരിപാടി കഴിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ അതാതിടങ്ങളിലെത്തിക്കുന്നതിനുമുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി മൈതാനത്ത് താല്‍ക്കാലിക ഓഫിസ് തുറന്നിട്ടുണ്ട്. ഇവിടെ നിന്നും സര്‍വീസുകളുടെ വിവരം അറിയാം. തൃശൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, തത്താല, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഭാഗത്തേക്ക് പ്രത്യേക ഷെഡ്യൂളുകളുണ്ടാവും. ഭക്ഷണത്തിനും കുടിവെള്ളത്തിനും സജ്ജീകരണം 15,000 പേര്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുക. ഇതിനു പുറമേ കുടുംബശ്രീമിഷനും പൊലീസ് അസോസിയേഷനും പ്രത്യേക ഭക്ഷണസ്റ്റാളുകള്‍ ക്രമീകരിക്കും. കുടുംബശ്രീ സ്റ്റാളുകളില്‍ മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ലഭിക്കും. പൊലീസ് അസോസിയേഷന്റെ സ്റ്റാളില്‍ ലഘുഭക്ഷണമാവും ഉണ്ടാവുക. കേരള ജല അതോറിറ്റി, മോട്ടോര്‍വാഹന വകുപ്പ്, എക്‌സൈസ് വകുപ്പ്, പൊലീസ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് കുടിവെള്ള വിതരണത്തിന്റെ ചുമതല. ഇതിനായി ജല അതോറിറ്റി ടാങ്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം ചൂടാക്കിതണുപ്പിച്ച് വിതരണം ചെയ്യും.

ഗതാതഗതം സുഗമമാക്കുന്നതിന് 300 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. നാല് ഡിവൈഎസ്പിമാര്‍, രണ്ടു സിഐമാര്‍, ഒന്‍പത് എസ്‌ഐമാര്‍, 100 പൊലീസുകാര്‍ എന്നിവരെയാണ് അധികമായി വിന്യസിച്ചിട്ടുള്ളത്. പ്രത്യേക ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  28 ടോയ്‌ലറ്റ് യൂണിറ്റുകള്‍ സജ്ജീകരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത ദിവസംതന്നെ മൈതാനം ശുചീകരിച്ച് കൈമാറുകയും ചെയ്യും.

പത്തനംതിട്ടയിലും പരിപാടിക്കുവേണ്ടി ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ജില്ലയില്‍ ഇതുവരെ ലഭിച്ച പരാതികളുടെ എണ്ണം 32,000ല്‍ അധികമായി. വിവിധ വകുപ്പുകളിലായി ലഭിച്ച പരാതികളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും. ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയായ മാക്കാംകുന്ന് പള്ളിയങ്കണത്തിലെ പ്രധാന വേദികളുടെയും സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കൗണ്ടറുകളുടെയും പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 30,000 ചതുരശ്ര അടി വിസ്തൃതിയുള്ള വേദിയാണ് പള്ളിയങ്കണത്തില്‍ തയാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ള സിവില്‍ സപ്ലൈസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളും മുഖ്യമന്ത്രിയും പ്രധാന ഉദ്യോഗസ്ഥരും ഇരിക്കുന്ന വേദിയും ഇവിടെയാണ് സജ്ജീകരിക്കുക. താരതമ്യേന പരാതികളുടെ എണ്ണം കുറവുള്ള വകുപ്പുകളുടെ കൗണ്ടറുകള്‍ സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന്റെ മുന്നിലും ഒരു വശത്തുമായാണ് ക്രമീകരിക്കുക. ലഘുഭക്ഷണ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പാരിഷ് ഹാളിന്റെ മറുവശത്തായി ക്രമീകരിക്കും. സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിനോടു ചേര്‍ന്ന് നിര്‍മിക്കുന്ന പന്തലുകളുടെ മാത്രം വിസ്തീര്‍ണം 15,000 ചതുരശ്ര അടിയാണ്.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 78 കൗണ്ടറുകളാണ് രണ്ടു സ്ഥലങ്ങളിലുമായി ക്രമീകരിക്കുക.ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിനായി റവന്യു വകുപ്പിന്റെ എല്ലാ ഓഫിസുകളും അവധി ദിനങ്ങളായിരുന്ന ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു. പരാതികളിന്മേല്‍ വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാങ്ങി ക്രോഡീകരിച്ച് കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിനടുത്തായി ഒരു പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Saturday, December 3, 2011

ഗുജറാത്തിലെ കളങ്കം


ഗുജറാത്ത് എന്ന സംസ്ഥാനം രാജ്യത്തിന് മാതൃകയാക്കാവുന്ന പല നന്മകളും ചരിത്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മഹാത്മജി ജനിച്ച പോര്‍ബന്തര്‍ ഗുജറാത്തിലാണെന്ന് ഏവര്‍ക്കുമറിയാം. ദേശപ്രേമികളും മഹാത്യാഗികളും പിറവിയെടുത്ത നാടാണ് ഗുജറാത്ത്.
സാമ്പത്തിക വിനിമയക്രമങ്ങളെ അര്‍ത്ഥവത്തായി വിനിയോഗിച്ച് സമ്പല്‍സമൃദ്ധി കൈവരിക്കാന്‍ ഗുജറാത്തികളെപ്പോലെ മിടുക്കരായവര്‍ കുറവാണ്. അങ്ങനെ രാജ്യത്തെ രണ്ടാമത്തെയോ ഒന്നാമത്തെയോ സംസ്ഥാനം എന്നതരത്തില്‍ ശ്രദ്ധനേടിയ ഒരു നാട്ടില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്താണ് സംഭവിക്കുന്നത്? ബി.ജെ.പി നേതാവ് നരേന്ദ്രമോഡി ഇന്നത്തെ ഗുജറാത്തിനെ ഒരു മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെന്ന് പ്രചരിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ ഇറങ്ങിയിട്ടുണ്ട്. ഗുജറാത്തിന്റെ ചരിത്രവും അവിടുത്തെ ജനങ്ങളുടെ സ്വഭാവവും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ് മോഡിയെ കണ്ണടച്ച് പുകഴ്ത്തുന്നത്. സ്വന്തം പാര്‍ട്ടിയിലെ ചില ദേശീയ നേതാക്കളുടെ കുതികാല്‍വെട്ടി രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാന്‍ താറുടുത്ത് കുറിയിട്ട് നില്‍ക്കുന്ന നരേന്ദ്രമോഡി ഒരു ഭരണാധികാരിയെന്ന നിലയില്‍ എത്രമാത്രം മനുഷ്യവിരുദ്ധനാണെന്ന് കഴിഞ്ഞദിവസം രണ്ട് കോടതിവിധികളിലൂടെ പുറത്തുവന്നു. വ്യാജ ഏറ്റമുട്ടല്‍ കൊലപാതക കേസുകളില്‍ സുപ്രീംകോടതിയുടെയും ഗുജറാത്ത് ഹൈക്കോടതിയുടെയും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി നരേന്ദ്രമോഡി.
 
സൊഹറാബ്ദ്ദീന്‍ കൊലപാതകക്കേസും ഇസ്രത്ത് ജഹാന്‍ വധക്കേസും ഗുജറാത്ത് പൊലീസ് ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടല്‍ കേസുകളാണെന്ന് ന്യായാസനങ്ങള്‍ നിരീക്ഷിച്ചു. സൊഹറാബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെയാണ് ഗുജറാത്ത് ഗവണ്‍മെന്റിനെ സുപ്രീംകോടതി അപലപിച്ചത്. ഗുജറാത്തിലെ പൊലീസിനെ വിശ്വസിക്കാനാവില്ലെന്ന നിരീക്ഷണവും കോടതിയില്‍ നിന്നുമുണ്ടായി. കേസില്‍ ആരോപണവിധേയരായ എ.ടി.എസ് തലവന്‍ ഡി.ജി വന്‍സാര, ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷാ എന്നിവരുടെ ഫോണ്‍ സംഭാഷണം അടങ്ങിയ സി.ഡി രേഖ കൈമാറാന്‍ വൈകുന്നതിന്റെ പേരിലും മോഡി സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നു. 2004 ജൂണ്‍ പതിനഞ്ചിന് ഇസ്രത്ത് ജഹാനും ഭര്‍ത്താവ് ജാവേദ് ഗുലാം ഷൈഖ് എന്ന പ്രണേഷ്‌കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നരേന്ദ്രമോഡിയെ കൊല്ലാന്‍ എത്തിയ ലഷ്‌കര്‍ ഭീകരര്‍ എന്നാരോപിച്ച് പൊലീസ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2005 നവംബറിലാണ് സൊഹറാബ്ദ്ദീന്‍ സമാന സാഹചര്യത്തില്‍ വധിക്കപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സൊഹറാബ്ദ്ദീന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെടുകയുണ്ടായി.
 
ഈ കൊലപാതകങ്ങളെല്ലാം ആസൂത്രിതവും വ്യാജ ഏറ്റുമുട്ടലുകളിലൂടെ പൊലീസ് നടത്തിയ ഭീകരമായ നരനായാട്ടുമായിരുന്നു എന്ന് പ്രത്യേക അന്വേഷണസംഘം ഈയിടെയാണ് കണ്ടെത്തിയത്. കോടതിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി സര്‍ക്കാര്‍ ഈ കൊലപാതകങ്ങളെല്ലാം മായ്ച്ചുകളയുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ട പതിനാല് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ദ്ദേശിക്കുക വഴി ഗുജറാത്തിലെ മോഡി ഭരണകൂടത്തിന്റെ വിശ്വാസ്യതയാണ് നീതിപീഠം ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെയും ഗുജറാത്ത് ഹൈക്കോടതിയുടെയും വിധി തീരുമാനങ്ങള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരമാണ്. ഭരണഘടനാനുസൃതമായ സെക്യുലര്‍ വ്യവസ്ഥകളെ കാറ്റില്‍പറത്തി ഒരു തികഞ്ഞ ഏകാധിപതിയെപ്പോലെ ഗുജറാത്ത് വാഴുന്ന നരേന്ദ്രമോഡി ചിലര്‍ക്കെങ്കിലും ഒരു മാതൃകാപുരുഷനായി മാറിയതെങ്ങനെ എന്നത് വിസ്മയകരമാണ്. എന്നാല്‍ മോഡിയെ അടുത്തറിഞ്ഞവരും അയാളിലെ രാക്ഷസനെ തിരിച്ചറിഞ്ഞവരും ഗുജറാത്തില്‍ തന്നെ ധാരാളമുണ്ട്. മലയാളിയായ റിട്ട. പൊലീസ് ഓഫീസര്‍ ആര്‍.ബി ശ്രീകുമാര്‍, കുല്‍ദീപ് ശര്‍മ്മ, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട്, രജനീഷ് റായ് തുടങ്ങിയവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികമൂല്യങ്ങളും മോഡിയ്‌ക്കെതിരെ നടത്തിയ ധര്‍മ്മയുദ്ധങ്ങളും മഹാത്മജിയുടെ ജന്മനാട്ടില്‍ നന്മയുടെ വെളിച്ചം അണഞ്ഞുപോയിട്ടില്ലെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ അടിക്കടി നടത്തി വംശഹത്യാ സംസ്‌കാരത്തിന് ചൂട്ടുകത്തിച്ചുപിടിച്ച നരേന്ദ്രമോഡിയെ രാജ്യത്തെ ജനാധിപത്യ പ്രണയികള്‍ വെറുതെവിടില്ല

Friday, December 2, 2011

മുല്ലപെരിയാർ സിപി എം രക്ഷപ്പെട്ടു.

മുല്ലപ്പെരിയാറല്ലാതെ ഒന്നുമില്ല പത്രങ്ങളിലും ചാനലുകളിലും എന്നു പറഞ്ഞാല്‍ അതു പൂര്‍ണമായിട്ടങ്ങ്‌ ശരിയാകില്ല. ചരമപ്പേജ്‌ നിറഞ്ഞുതന്നെ. പരസ്യങ്ങള്‍ക്ക്‌ കഴഞ്ചു കുറവില്ല. കൊല, പീഡനം, അടി, ഇടി തുടങ്ങിയവയ്‌ക്കു വേണ്ടി നീക്കിവെച്ച സ്ഥലങ്ങളില്‍ ഒട്ടുമില്ല കുറവ്‌. പിന്നെ എന്തിനാണു കുറവ്‌ എന്നു ചോദിച്ചാല്‍, സിപി എംഎന്നു മറുപടി പറയാം. വേറൊരു രീതിയിലും ഇതു പറയാന്‍ കഴിയും കേട്ടോ. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വന്നു വാര്‍ത്തകളില്‍ നിറഞ്ഞു തുളുമ്പിയതുകൊണ്ട്‌ സിപി എം രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഒന്നു കാര്യമായിട്ട്‌ ആലോചിച്ചു നോക്കുക. മുല്ലപ്പെരിയാറല്ല തലക്കെട്ടുകളില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും എന്ന സ്ഥിതി ഉണ്ടായിരുന്നില്ലെങ്കില്‍ പകരം ആ സ്ഥാനത്ത്‌ എന്തായിരുന്നു വരേണ്ടിയിരുന്നത്‌? ഉറപ്പായും സിപി എം തന്നെ. സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സമ്മേളനങ്ങളിലെ അടികള്‍, പൊരിച്ചിലുകള്‍ തുടങ്ങിയവയ്‌ക്ക്‌ ഇപ്പോള്‍ കിട്ടുന്നത്‌ എത്ര തുച്‌ഛമായ കവറേജാണെന്നു നോക്കിയാല്‍ അതു മനസിലാകും. ഏതായാലും ലോക്കല്‍ സമ്മേളനങ്ങള്‍ വലിയ കുഴപ്പമില്ലാതെ കടന്നുപോയ ശേഷം കുഴപ്പങ്ങളുണ്ടാകാനും വിഭാഗീയത പൊട്ടിത്തെറിക്കാനും ഇടയുള്ള ഏരിയാ സമ്മേളനങ്ങളിലേക്ക്‌ കടന്ന സമയത്താണ്‌ മുല്ലപ്പെരിയാര്‍ അനുഗ്രഹിച്ചത്‌. സമ്മേളനങ്ങളില്‍ സ്വന്തം മകന്റെ പേരില്‍ പ്രതിക്കൂട്ടിലാകുമെന്ന്‌ മാധ്യമ വിശാരദന്‍മാരെല്ലാം പ്രവചിച്ച സഖാവ്‌ വി എസ്‌ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ തലക്കെട്ടു പിടിക്കുന്നു, കൂടുതല്‍ വലിയ തലക്കെട്ടു പിടിക്കാന്‍ അടുത്ത ബുധനാഴ്‌ച നിരാഹാരമിരിക്കാന്‍ പോകുന്നു..ആകെ തകൃതി. ഇപ്പോള്‍ സ്വന്തം ഗ്രൂപ്പുകാര്‍ ആരു ഫോണില്‍ വിളിച്ചാലും അദ്ദേഹം മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച്‌ ഗദ്‌ഗദ കണ്‌ഠനാകുമത്രേ. അതിന്റെ ക്ലൈമാക്‌സില്‍, പിന്നെ വിളിക്കാം കേട്ടോ..എനിക്കു സഹിക്കുന്നില്ല ഓരോന്നോര്‍ത്തിട്ട്‌ എന്നു പറഞ്ഞ്‌ കട്ടു ചെയ്യാം.
ഹാവൂ....

Thursday, December 1, 2011

മുല്ലപ്പെരിയാറിനെ സി.പി.എം കൈവിട്ടു


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിനുനേരെ സി.പി.എം പോളിറ്റ്ബ്യൂറോ കണ്ണടച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ളതാണ് ഇന്നലെ പോളിറ്റ്ബ്യൂറോ യോഗശേഷം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്. സ്വന്തമായി പണംപിരിച്ചു പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അതേ പാര്‍ട്ടിയുടേത് തന്നെയാണ് ഈ ഇരട്ടത്താപ്പ്. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ശ്രമങ്ങളുണ്ടാകണം. ഇരുസംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം.

ഭൂചലനങ്ങളെ തുടര്‍ന്ന് ഇടുക്കിയിലും മറ്റും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാരമാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാര മാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനിടെ സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, സി.പി.എം നേതാക്കളായ ടി.കെ.രംഗരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ എം.പിമാര്‍ ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു

സി.പി.എം നയത്തിലെ വിള്ളലും ചോര്‍ച്ചയും


മുല്ലപ്പെരിയാര്‍ തര്‍ക്കപ്രശ്‌നത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ ഉരുണ്ടുകളിക്കുന്നു. കാലഹരണപ്പെട്ട പഴയ ഡാം തകര്‍ത്ത് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണം എന്ന് കേരളത്തിലെ സി.പി.എം നേതൃത്വം വാദിക്കുമ്പോള്‍ പി.ബി ഇക്കാര്യത്തില്‍ ക്രൂരമായ നിസ്സംഗതയും മൗനവും പുലര്‍ത്തുന്നു എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്.
ഡല്‍ഹിയില്‍ ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം സി.പി.എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇങ്ങനെ പറയുന്നു: 'മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇരുസംസ്ഥാനങ്ങളുമായി കേന്ദ്രം കൂടിയാലോചന നടത്തി പ്രശ്‌നം പരിഹരിക്കണം'. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ 'പുതിയ അണക്കെട്ട് മാത്രം പോംവഴി' എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയതൊന്നും സി.പി.എമ്മിന്റെ അഭിപ്രായമല്ല. 1979ല്‍ ജലകമ്മീഷന്‍ ശുപാര്‍ശ ചെയ്തതും 2007ല്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ച് നടപടികള്‍ ആരംഭിച്ചതും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായിരുന്നു.
 
അച്യുതാനന്ദന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'അണക്കെട്ട് പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ സമയമില്ല, അതുകൊണ്ട് ജലനിരപ്പ് 136ല്‍ നിന്ന് 120 അടിയായി കുറയ്ക്കുകയാണ് അടിയന്തര ആവശ്യം'. ജനങ്ങളില്‍നിന്ന് വേണ്ടിവന്നാല്‍ പിരിവെടുത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് വീമ്പിളക്കിയ പ്രതിപക്ഷനേതാവിന്റെ പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായി മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ ജീവഭീതിയില്‍ കഴിയുമ്പോള്‍ തമിഴ്‌നാടിന്റെ വെള്ളംകുടി മുട്ടിക്കരുതെന്നാണ് സി.പി.എം നേതൃത്വത്തിന് കേന്ദ്രസര്‍ക്കാരിനോട് ഉപദേശിക്കാനുള്ളത്. തമിഴ്‌നാടിന് കൃഷിക്ക് ജലസേചനം നടത്താന്‍ വേണ്ടത്ര വെള്ളം ഉറപ്പുവരുത്തണമെന്ന് ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സി.പി.എം എടുത്തുപറയുന്നുണ്ട്.

തുടര്‍ ഭൂചലനങ്ങളിലൂടെ ഇടുക്കിയിലെ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും മധ്യകേരളത്തിലെ നാല് ജില്ലകളിലെ അറുപത് ലക്ഷം ജനങ്ങളെ ആശങ്കയില്‍ തള്ളിവിടുകയും ചെയ്ത ഗുരുതരമായ ഒരു വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണ് സി.പി.എം നേതൃത്വം അന്വേഷിക്കുന്നതെന്ന് തോന്നുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി.എമ്മിന്റെ ലോക്‌സഭാംഗം നടരാജന്റെ പ്രസ്താവനയും പി.ബിയുടെ നിലപാടും കൂട്ടിവായിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ സ്പഷ്ടമാകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് പി.ആര്‍ നടരാജന്‍ എം.പി കഴിഞ്ഞദിവസം പ്രസ്താവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേരളം അതിനുശേഷം ഡാം സുരക്ഷാനിയമം പാസാക്കി. അതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍  പ്രശ്‌നപരിഹാരത്തിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയാണ് കോടതി ചെയ്തത്. അക്കാര്യം മറച്ചുവെച്ച് പഴയ കോടതി ഉത്തരവ് നടപ്പാക്കണമെന്ന തമിഴ്‌നാടിന്റെ സ്ഥാപിത താല്‍പര്യത്തില്‍ ഊന്നിനിന്ന് പ്രസ്താവനയിറക്കിയ നടരാജന്റെ വികാരമാണ് പി.ബി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
 
പാരിസ്ഥിതിക വിഷയത്തിലും അണക്കെട്ട് നിര്‍മ്മാണത്തിലും മറ്റും ആഗോളനയം ഉണ്ടെന്ന് അവകാശപ്പെടുന്ന സി.പി.എം കേരളത്തിലും തമിഴ്‌നാട്ടിലും അവസരവാദ സമീപനങ്ങളിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്ന് വ്യക്തമാകുന്നു. ഇരുസംസ്ഥാനങ്ങളും പ്രശ്‌നം രമ്യമായിതീര്‍ക്കണമെന്നും കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും ആവര്‍ത്തിക്കുന്ന പി.ബി കേരളത്തിലെ പ്രതിപക്ഷനേതാവ് അടക്കമുള്ള സി.പി.എം നേതാക്കള്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനുവേണ്ടി വാദിക്കുന്നകാര്യം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെ നയമെന്ത്? സഹ്യപര്‍വ്വതത്തിന് അപ്പുറവും ഇപ്പുറവും തരംപോലെ നിറംമാറ്റി ജനങ്ങളെ പറ്റിക്കുന്ന പാഷാണം വര്‍ക്കിയുടെ സമീപനമാണിത്. 
കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ലകരാര്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്വാഭാവികമായി കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിന് പുതുജീവന്‍ നല്‍കി കരാര്‍ പുതുക്കിക്കൊടുത്തത് ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു എന്നകാര്യം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്

Wednesday, November 30, 2011

അച്യുതാനന്ദന്റെ മറവി, ജയലളിതയുടെ അഹങ്കാരം


പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഈ സമ്മേളന കാലാവധി ഇനി പതിനാല് ദിവസം കൂടിയേ ഉള്ളൂ. പിന്നിട്ട മൂന്നിലൊന്ന് ദിവസങ്ങള്‍ ഒച്ചപ്പാടും ബഹളവുമായി അവസാനിച്ചു.
ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം വരുന്നതിനെച്ചൊല്ലിയുള്ള ബഹളത്തിലാണ് സഭ തുടര്‍ച്ചയായി സ്തംഭിച്ചത്. അതിനിടെ രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പലതും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതെപോയി. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ പ്രശ്‌നം ചെറിയകാര്യമല്ല. അതേച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അതുമാത്രമാണോ ഏഴുദിവസം സഭ സ്തംഭിക്കുന്ന തരത്തില്‍ ഒച്ചപ്പാടുയര്‍ത്തി കൈകാര്യം ചെയ്യേണ്ട വിഷയം? മുല്ലപ്പെരിയാര്‍ പ്രശ്‌നം അതുപോലെയോ അതിനേക്കാളോ വലിയ വിഷയമാണ്. അതേക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച്  ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എം.പി കഴിഞ്ഞ മൂന്നുദിവസമായി നോട്ടീസ് നല്‍കി കാത്തിരിക്കുന്നു. കേരളവും തമിഴ്‌നാടും തമ്മില്‍ തീര്‍ക്കേണ്ട ഒരു നദീജല തര്‍ക്കമല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം. പതിനായിരം വര്‍ഷമായി കേരളം പരിപാലിച്ചുവരുന്ന ഒരു തുടര്‍ സംസ്‌കാരത്തിന്റെ അസ്തമനത്തെക്കുറിച്ചുള്ള ആശങ്ക ഉള്‍ക്കൊള്ളുന്നതും കേരളത്തിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തിയതുമായ ഗുരുതരമായ ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍. അതേക്കുറിച്ച് ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ച് ജോസ് കെ. മാണി എന്ന അംഗം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയം ലോക്‌സഭയ്ക്ക് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ബി.ജെ.പി നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്ര ഗുരുതരമായ ഒരു വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കാതെ രാജ്യത്തെ വ്യാപാരികളുടെ പ്രശ്‌നത്തിന്റെ പേരില്‍ തുടര്‍ച്ചയായി സഭ സമ്മേളിക്കാന്‍ പോലും അനുവദിക്കാതിരിക്കുന്നത് കേരളത്തോടുള്ള തുടര്‍ച്ചയായ അവഗണനകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ച് നിഷ്പക്ഷവും സത്യസന്ധവും ശാസ്ത്രീയവുമായ ഒരു ചര്‍ച്ചയ്ക്ക് സഭയില്‍ അവസരം ലഭിച്ചാല്‍ കേരളത്തിന്റെ വാദഗതികള്‍ അംഗീകരിക്കേണ്ടിവരുമെന്ന് ഏവര്‍ക്കും അറിയാം. തമിഴ്‌നാട് ഗവണ്‍മെന്റും ഈ വിഷയത്തില്‍ അവരുടെ സ്ഥാപിത താല്‍പര്യക്കാരും സത്യം രാജ്യത്തെ ജനങ്ങള്‍ അറിയുന്നതില്‍ ഭയക്കുന്നുണ്ടാകാം. കേരളത്തിന്റെ കിഴക്കന്‍ പര്‍വതനിരകളില്‍ നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി സംസ്ഥാനത്തിന്റെ പടിഞ്ഞാറേ തീരക്കടലില്‍ പതിക്കുന്ന നദിയിലെ ജലം എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ഗവണ്‍മെന്റിനും മാത്രം ഉള്ളതാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളുടെയും ഏവര്‍ക്കും മനസ്സിലാകുന്ന സാമാന്യ യുക്തിയുടെയും കാര്യമാണിത്. എന്നിരിക്കെ ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് കോളനിവാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭീഷണിയില്‍ വിറപൂണ്ട ഏതോ നാട്ടുരാജാവ് ഭയപ്പാടോടെ ഒപ്പിട്ട ഒരു കരാറിന്റെ പേരില്‍ സ്വതന്ത്ര ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട് അനര്‍ഹമായ അവകാശവാദങ്ങള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഉന്നയിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? 1957ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടം ദൂരക്കാഴ്ചയില്ലാതെ കോളനിവാഴ്ചക്കാലത്തെ അയുക്തികമായ ആയിരംകൊല്ല കരാര്‍ പുതുക്കിയതും പിന്നൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി 1970ല്‍ വീണ്ടും ആ കരാറിന് പുതുജീവന്‍ നല്‍കിയതും ജനങ്ങളോട് സത്യസന്ധമായി തുറന്നുപറയാന്‍ മടിയുള്ള ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു.
 
പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ ഇടുക്കിയില്‍ ഈ പ്രശ്‌നത്തിന്റെ പേരില്‍ ഉപവാസ സമരം നടത്താന്‍ പോകുന്നുപോലും. തന്റെ മുന്‍ഗാമികളായ നേതാക്കളുടെ വിവരശൂന്യതയിലൂടെ ആയുസ്സ് നീട്ടിക്കൊടുത്ത കരാറിനെതിരെയാണ് അച്യുതാനന്ദന്‍ ഇപ്പോള്‍ സത്യഗ്രഹ സമരം നടത്തേണ്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ആഗ്രഹിക്കുന്നുണ്ട്. അതിനായി മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അദ്ദേഹം ടെലഫോണില്‍ വിളിച്ചിട്ടും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ചെന്നൈയില്‍ നിന്ന് പരിവാരസമേതം ഊട്ടിയിലെ തണുപ്പില്‍ ചേക്കേറിയ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്ധത്യം രാജ്യം തിരിച്ചറിയണം. മുല്ലപ്പെരിയാര്‍ പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കൊടുക്കാത്ത ബി.ജെ.പിയും അവരോട് രാഷ്ട്രീയ ചങ്ങാത്തത്തിന് അവസരം കാത്തിരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ജീവഭീഷണിയെ ക്രൂരമായി അവഗണിക്കുകയാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങളുമായി പ്രതിപക്ഷനേതാവ് മുല്ലപ്പെരിയാറില്‍


അഞ്ച് ജില്ലകളിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് ലാക്കാക്കി പതിവ് പരിപാടിയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ എത്തി. ഒപ്പം സ്ഥിരം കക്ഷികളായ ചില മാധ്യമ സംഘവും ഉണ്ടായിരുന്നു.
മുല്ലപ്പെരിയാറില്‍ എത്തിയ ഉടന്‍ ചൂടന്‍ പ്രഖ്യാപനവും പ്രതിപക്ഷനേതാവ് നടത്തി. കോടതിയും സര്‍ക്കാരും അനുവദിച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നാണ് അച്യുതാനന്ദന്‍ മുല്ലപ്പെരിയാറില്‍ പൊട്ടിച്ച വെടി. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫിന് കഴിയും. അനുമതി കിട്ടിയാല്‍ ജനങ്ങളില്‍ നിന്ന് പണം സമ്പാദിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രഖ്യാപിച്ചാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. എന്ത് സമരമാണെങ്കിലും പിരിവാണ് പ്രധാനമെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രഖ്യാപനം കേട്ട് ജനങ്ങള്‍ ക്ഷുഭിതരായിരിക്കുകയാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഡാം നിര്‍മ്മിക്കാമെന്ന പ്രഖ്യാപനം നടത്തിയത് മാധ്യമ പ്രശസ്തിക്കുവേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു കാര്യവും ചെയ്യുവാന്‍ സാധിക്കാത്ത അച്യുതാനന്ദന്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനതയെ കൊഞ്ഞണം കുത്തുന്നതിന് തുല്യമാണ് ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 
കേരളം ഭരിച്ച കാലഘട്ടത്തില്‍ മുല്ലപ്പെരിയാറിനെ കുറിച്ച് മൗനം പാലിക്കുകയും ഇപ്പോള്‍ നാട്ടുകാര്‍ പിരിവ് എടുത്ത് തരികയാണെങ്കില്‍ ഡാം നിര്‍മ്മിക്കാമെന്ന് പറയുന്നത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. മറ്റൊരു പ്രഖ്യാപനവും കൂടി നടത്തിയാണ് പ്രതിപക്ഷനേതാവ് ഹൈറേഞ്ച് വിട്ടത്. ഡിസംബര്‍ ഏഴിന് ചപ്പാത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്നപോലെയാണ് പ്രതിപക്ഷ നേതാവിന്റെ സമര പ്രഖ്യാപനവുമെന്ന് മുല്ലപ്പെരിയാറിലെ ജനങ്ങള്‍ പരിഹസിച്ചു. ഇതേസമയം ഇടത്പക്ഷം ഡാം കെട്ടാമെന്ന തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുറന്നടിച്ചു. അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വൈക്കം വിശ്വന്‍ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞത്. മുമ്പ് മൂന്നാര്‍ വിഷയം ഉണ്ടായപ്പോഴും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒറ്റയാന്‍ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി അപമാനിതനാകേണ്ടി വന്ന അച്യുതാനന്ദന് മുല്ലപ്പെരിയാറിലും പാര്‍ട്ടി പിന്തുണ ലഭിക്കില്ലെന്ന് ഇതോടെ വ്യക്തമായി. മൂന്നാര്‍ ദൗത്യത്തില്‍ അച്യുതാനന്ദനെ വിരട്ടിയോടിച്ച സി.പി.എം. ഇടുക്കി ജില്ലാനേതൃത്വം മുല്ലപ്പെരിയാര്‍ വിഷയത്തിലും അച്യുതാനന്ദന്റെ നിലപാടുകളോട് കടകവിരുദ്ധമായാണ് നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌

എല്‍ഡിഎഫ്‌ ഇന്നു രാവിലെ രൂപീകരിച്ച രാഷ്ട്രീയ മുന്നണിയാണോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാകില്ല, സത്യം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്നും ജനത്തോട്‌ പണം പിരിച്ച്‌ അതു നിര്‍വഹിക്കാന്‍ തയ്യാറാണെന്നുമാണ്‌ ഇടതുമുന്നണി സംഘത്തെ നയിച്ച്‌ ഡാം സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌ എന്നു പറഞ്ഞാല്‍ പോര, ഏറ്റവും വലിയ ഒരേയൊരു തമാശ എന്നുതന്നെ പറയേണ്ടിവരും.
എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്‌. തയ്യാറെന്നും ജനങ്ങളില്‍ നിന്ന്‌ പണം സമാഹരിക്കുമെന്നും വി.എസ്‌. പറഞ്ഞു. കേരളത്തിന്റെ കാശ്‌ കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇതാണ്‌ ഇന്നുരാവിലെ ചാനലുകള്‍ പുറത്തുവിട്ട ബ്രേക്കംഗ്‌ ന്യൂസ്‌. നാളെ രാവിലെ പത്രങ്ങള്‍ ഇത്‌ അതേപടി വാര്‍ത്തയാക്കില്ലായിരിക്കാം. കാരണം, ഇത്‌ ഡാമിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ പറഞ്ഞതാണല്ലോ. ഡാം സന്ദര്‍ശനം കഴിഞ്ഞു പറയുന്നത്‌ ഇതിലും വലുതാണെങ്കിലോ. ഡാം പൊട്ടിപ്പൊകാതെ തടഞ്ഞു നിര്‍ത്തിക്കളയും, ഡിസംബര്‍ എട്ടിന്റെ മനുഷ്യ മതില്‍ സ്ഥിരമാക്കും, ഇ എസ്‌ ബിജിമോള്‍ എംഎല്‍എയെ അയച്ച്‌ ജയലളിതയെ ഭീഷണിപ്പെടുത്തും, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഇനി കാണുമ്പോള്‍ ഡാമിനെക്കുറിച്ചു മാത്രം സംസാരിക്കും....അങ്ങനെ എന്താണു പറഞ്ഞുകൂടാത്തത്‌
    2006 മെയ്‌ 18 മുതല്‍ 2011 മെയ്‌ 17 വരെ കേരളം ഭരിച്ചിരുന്നത്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരാണ്‌ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ അച്‌ഛനേയും അമ്മയെയും കെഎം ഷാജഹാനെയുമൊക്കെ മറന്നെങ്കിലും കേരള ചരിത്രത്തിലെ ആ സുവര്‍ണ കാലം അച്യുതാനന്ദന്‍ സഖാവ്‌ ഒരിക്കലും മറക്കില്ല. അദ്ദേഹം കാത്തുകാത്തിരുന്ന്‌ നേടിയെടുത്ത കസേരയാണത്‌. അതിന്മേല്‍ ഇരുന്നത്‌ മുള്ളുമുരിക്കില്‍ ഇരിക്കുന്ന വേദനയോടെയും നീറ്റലോടെയുമാണെന്നൊക്കെ സാറാ ജോസഫും സി ആര്‍ നീലകണ്‌ഠനുമൊക്കെ പറഞ്ഞേക്കാം. പക്ഷേ, മുഖ്യമന്ത്രിക്കസേര മുള്ളുമുരിക്കാണെന്നു പറയാനുള്ള വിനയമൊന്നും വി എസിന്‌ ഇല്ല. പിബിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ മന്ത്രിസ്ഥാനം കൂടി രാജിവെച്ച്‌ വല്ല വഴിക്കും പൊയ്‌ക്കളയുമെന്ന്‌ , അധികാരമോഹം ലവലേശമില്ലെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്ന പാലോളി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. അത്‌ പാലാളി, ഇത്‌ വി എസ്‌.
അപ്പോള്‍, പറഞ്ഞുവന്നത്‌ എന്താണെന്നു വെച്ചാല്‍, താന്‍ മുഖ്യമന്ത്രായിരുന്ന കാലത്ത്‌ വി എസിനു വേണമെങ്കില്‍ ജനത്തിന്റെ കയ്യീന്നു കാശ്‌ പിരിച്ച്‌ ഡാം കെട്ടാമായിരുന്നു. എങ്കില്‍ ഈ പുകിലൊന്നും ഇപ്പോഴില്ലായിരുന്നുതാനും. അന്ന്‌ ഡാമിനു കുലുക്കമുണ്ടാക്കുന്ന ഭൂചലനമൊന്നും ഉണ്ടായില്ല എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, ഡാമിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച്‌ റൂര്‍ക്കി ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ടു വന്നതും നിയമസഭ മുല്ലപ്പെരിയാര്‍ ചര്‍ച്ച നടത്തി പ്രമേയം പാസാക്കി അയച്ചതും മറ്റും അക്കാലത്തുതന്നെയാണല്ലോ. പുതിയ ഡാം എന്ന പ്രശ്‌നം അന്നേ സജീവമായിരുന്നു. പുതിയ ഡാം നിര്‍മിച്ചേ പറ്റൂവെന്നു കേരളവും നിര്‍മിക്കാന്‍ പറ്റില്ലെന്നു തമിഴ്‌നാടും നിലപാടുകള്‍ കര്‍ക്കശമാക്കിയതും അക്കാലത്തുതന്നെ.
അന്നൊന്നും, ഞങ്ങള്‍ ബക്കറ്റ്‌ പിരിവു നടത്തി ഡാം നിര്‍മിച്ചു കളയുമെന്ന്‌ വി എസോ കൂട്ടുകാരോ പറഞ്ഞതായി ഓര്‍മയില്ല. ഇന്നു കണ്ടത്‌ നാളെ മറക്കുന്ന ചാനലുകള്‍ പോകട്ടെ, ഒന്നും മറക്കാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ജനവും അങ്ങനൊരു പ്രസ്‌താവന കേട്ടിട്ടേയില്ലത്രേ. സ്വന്തം മുന്നണി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പത്രക്കാരെയും ചാനലുകളെയും വിളിച്ചുവരുത്തി വിഎസ്‌ ചിരിച്ചതും മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്‌ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ, മേലോട്ടു വാണം വിടുന്നയാള്‍ എന്ന്‌ നല്ല വാക്ക്‌ പറഞ്ഞതുമൊക്കെ ഓര്‍ക്കുന്നുണ്ട്‌.
ഏതായാലും ഇന്നത്തെ ഡയലോഗ്‌ ഇതാണ്‌. വി എസിന്റെ കിടിലന്‍ വാചകമേളാ ഡയലോഗ്‌. 
പക്ഷേ, അതിലൊരു കുഴപ്പമുണ്ട്‌. ഡാം ഞങ്ങള്‍ കാശു പിരിച്ച്‌ നിര്‍മിച്ചുകളയും എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുമ്പോള്‍ , അപ്പുറത്ത്‌ നിന്ന്‌ തമിഴ്‌നാട്ടിലെ ഭരണക്കാരും പ്രതിപക്ഷവും ഊറിച്ചിരിക്കും. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം പതിവു രീതിവിട്ട്‌ ഇത്തവണ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യപ്പെട്ടു എന്നാണല്ലോ അവരുടെ വിചാരം. അത്‌ കേട്ട്‌ കരയണോ ചിരിക്കണോ എന്നറിയാതെ ജയലളിതയും കരുണാനിധിയും ഇരിക്കുമ്പോഴാണ്‌ ഇന്നത്തെ ഡയലോഗ്‌ വി എസ്‌ പുറത്തുവിട്ടത്‌

Tuesday, November 29, 2011

സിപിഎം സമ്മേളനവേദിയില്‍ നിന്നും ചോരയില്‍ മുക്കിയ വിപ്ലവകഥകള്‍


ഗ്രൂപ്പുയുദ്ധംപാരമ്യതയിലെത്തിയതോടെ കേരളത്തിലെ സിപിഎം സമ്മേളനവേദി സംഘടനവേദികളായി മാറുന്നു. ചോരയില്‍ മുക്കിയ വിപ്ലവകഥളില്‍ ആദ്യത്തേത് കാലടി അയ്യമ്പുഴ ലോക്കല്‍ സമ്മേളനവേദിയില്‍ നിന്നാണ്. സമ്മേളനം പുരോഗമിക്കവേ മാരകായുധങ്ങളുമായി എത്തിയ നാലുപേര്‍ വിഎസ് പക്ഷക്കാരനായ സമ്മേളന പ്രതിനിധിയെ മാരകമായി ആക്രമിച്ചു പരിക്കേല്പിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 15ാം ബ്ലോക്ക് എ ആന്‍ഡ് എഫ് ബ്രാഞ്ച് സെക്രട്ടറി കെ.എന്‍. ഷിബു (42) വിന് നേരെയായിരുന്നു ആക്രമണം. തലയ്ക്കും നെറ്റിക്കും കണ്ണിനും പരിക്കേറ്റ ഷിബുവിനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്.

മുന്‍പ് പിണറായി പക്ഷത്തായിരുന്ന ഷിബു അടുത്തയിടെയാണ് വിഎസ് പക്ഷത്തേക്ക് ചുവടുമാറിയത്. ബ്രാഞ്ച് സമ്മേളനത്തില്‍ ഇരുപക്ഷവും ഒപ്പം എത്തിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഷിബു സെക്രട്ടറിയായത്. ഇതിനെതിരെ പിണറായി പക്ഷം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെംബറായിരുന്ന ഷിബുവിനെ രണ്ടുമാസം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു. പിണറായി പക്ഷത്തിനെതിരെ ഷിബുവും ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യൂണിയന്‍ ഓഫീസ് പരിസരത്തെ റബ്ബറിന്റെ ആദായം തിരിമറി നടത്തിയെന്നതായിരുന്നു പരാതി. രണ്ടു പരാതികളും സമ്മേളനം ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു.

കടുത്ത വിഭാഗീയതയെത്തുടര്‍ന്ന് മാറ്റിവച്ച സമ്മേളനമാണ് തിങ്കളാഴ്ച വീണ്ടും അലങ്കോലമായത്. ആദ്യ സമ്മേളനംതന്നെ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങിയപ്പോള്‍ തര്‍ക്കവിഷയങ്ങള്‍ സമ്മേളനശേഷം ചര്‍ച്ചചെയ്താല്‍ മതിയെന്ന് തീരുമാനമെടുത്തിരുന്നു. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഓഫീസായിരുന്നു തിങ്കളാഴ്ച സമ്മേളനവേദി. പ്രതിനിധികള്‍ രജിസ്‌ട്രേഷന് തയ്യാറെടുക്കുമ്പോഴായിരുന്നു ഷിബുവിനു നേരെ ആക്രമണം. സമ്മേളന പ്രതിനിധികളല്ലാത്തവര്‍ സമ്മേളനവേദിയിലേക്ക് വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍, ആക്രമണം നടത്തിയവര്‍ പുറമേ നിന്നുള്ളവരാണ്. ഷിബുവിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

വിഎസ് പക്ഷത്തിനു മേല്‍ക്കോയ്മയുള്ള കമ്മിറ്റിയാണ് അയ്യമ്പുഴ. കാലടി ഏരിയാ സമ്മേളനം രണ്ടുമുതല്‍ അഞ്ചുവരെ കാലടിയില്‍ നടക്കാനിരിക്കുകയാണ്. അതിനുള്ളില്‍ അയ്യമ്പുഴ സമ്മേളനം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.എന്‍. സുധാകരന്‍, എസ്. ശര്‍മ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. പ്രാദേശികമായ കിടമത്സരങ്ങള്‍ അരങ്ങുതകര്‍ത്ത ബ്രാഞ്ച് സമ്മേളനങ്ങള്‍ പിന്നിട്ടശേഷം സമ്മേളനങ്ങള്‍ ലോക്കല്‍ഏരിയാ തലങ്ങളിലെത്തിയ ഘട്ടത്തിലാണ് പതിവില്ലാത്ത സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്ടുദിവസം മുമ്പ് നടന്ന ആലപ്പുഴയിലെ പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തില്‍ ഒരുവിഭാഗം പ്രതിനിധികള്‍ ഉപരിഘടകങ്ങളില്‍ നിന്നുമെത്തിയ നിരീക്ഷകരോട് തട്ടിക്കയറുകയും സമ്മേളന ഹാളിലെ കസേരകള്‍ മറിച്ചിടുകയും ചെയ്തിരുന്നു. ഇതിനൊടുവില്‍ പ്രതിഷേധക്കാര്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോക്കും നടത്തി. സി.പി.എം. സമ്മേളനങ്ങളില്‍ മത്സരവും വോട്ടെടുപ്പും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണമാണെങ്കിലും ഇറങ്ങിപ്പോക്കും കൈയാങ്കളിയും ഇതുവരെ അരങ്ങേറിയിരുന്നില്ല. കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലുണ്ടായ കശപിശയായിരുന്നു എടുത്തുപറയാവുന്ന ഒന്ന്. കഴിഞ്ഞദിവസം നടന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഏരിയാ സമ്മേളനം പിണറായി പക്ഷത്തെ രണ്ടുപ്രമുഖ നേതാക്കളായ മുന്‍മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങളുടെ ബലപരീക്ഷണമായി മാറി. ഇതില്‍ ജി. സുധാകരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനായി വിജയം. മത്സരിച്ച ആറ് സുധാകരന്‍ പക്ഷക്കാരും വിജയിച്ചതോടെ ഏരിയാകമ്മിറ്റിയും അവരുടെ നിയന്ത്രണത്തിലായി.

ഞായറാഴ്ച നടന്ന കാസര്‍കോട് ജില്ലയിലെ എളേരി ഏരിയാ സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം. നേതൃത്വം ഒഴിവാക്കിയ ആള്‍ മത്സരിച്ച് പാര്‍ട്ടി ഏരിയാസെക്രട്ടറിയാകുന്ന കാഴ്ചയാണ് സംഭവിച്ചത്. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാസെക്രട്ടറിയായ സാബു എബ്രഹാമാണ് സി.പി.എം. ഏരിയാസെക്രട്ടറിപദത്തിലെത്തിയിരിക്കുന്നത്. വി.വി. രമേശന്‍ പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം വകവെക്കാതെ പ്രവര്‍ത്തിച്ചയാളാണ് സാബു. രമേശനെ ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് പുറത്താക്കാന്‍ മുന്‍നിരയില്‍ നിന്നു. അതിന്റെ പകതീര്‍ക്കലെന്നോണം കാസര്‍കോട് ഡി.വൈ.എഫ്.ഐ.യുടെ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സാബുവിനെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. ജില്ലാ സെക്രട്ടറിയായി തുടര്‍ന്നാല്‍ ആ നിലയില്‍ സി.പി.എം. ജില്ലാകമ്മിറ്റിയിലും സാബുവിന്റെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. അതും ഒഴിവാക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ഏരിയാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സാബു ജില്ലാകമ്മിറ്റിയില്‍ എത്താനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

കാലടി ഉള്‍പ്പെടെ എറണാകുളത്ത് സംഘര്‍ഷമാണെങ്കില്‍ ഇടുക്കിയില്‍ സ്ഥിതി മറ്റൊരു തരത്തിലാണ് ആശങ്കയുയര്‍ത്തുന്നത്. വിഭാഗീയത നിയന്ത്രിക്കാന്‍ ജില്ലയിലെ ഉന്നത നേതാക്കളെ നിയോഗിച്ചാണ് തൊടുപുഴ മേഖലയിലെ മൂന്ന് ഏരിയാ കമ്മിറ്റികള്‍ ഔദ്യോഗിക പക്ഷത്തുതന്നെ നിലനിര്‍ത്തുന്നതിനു സാഹചര്യമൊരുക്കിയതെന്നു വിലയിരുത്തല്‍. പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ നേതാവിനെക്കുറിച്ച് ഏരിയാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.ചീട്ടുകളി വിവാദത്തില്‍ ഉള്‍പ്പെട്ടു പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ നേതാവിനെ പുറത്താക്കണമെന്നു പലരും ആവശ്യപ്പെട്ടു. പെരുമാറ്റദൂഷ്യ പരാതി പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഏറെ അപമാനം വരുത്തിയെന്ന് ഔദ്യോഗിക പക്ഷത്തെതന്നെ ചില നേതാക്കള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു മൂലമററം ഏരിയാ കമ്മിറ്റി നിലനിര്‍ത്തുന്നതിന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനെയാണ് പാര്‍ട്ടി നിയോഗിച്ചത്. പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനമെടുത്ത മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എം. മാനുവല്‍, മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എം.സി. മാത്യു എന്നിവരുടെ തട്ടകമായ തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാതിരിക്കുന്നതിനു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണി നേരിട്ടെത്തിയാണു സമ്മേളനം നിയന്ത്രിച്ചത്.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സാമ്പത്തിക ക്രമക്കേടുകള്‍കൊണ്ടും വിവാദത്തിലായ കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ സമ്മേളനം നിയന്ത്രിക്കുന്നതിന് ഔദ്യോഗിക പക്ഷത്തെ വിശ്വസ്തന്‍മാരിലൊരാളായ പി.എന്‍. വിജയനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. വനിതാ നേതാവ് ഏരിയാ സെക്രട്ടറിക്കെതിരെ നല്‍കിയ പെരുമാറ്റദൂഷ്യ പരാതിയാണ് മൂന്ന് ഏരിയാ സമ്മേളനങ്ങളിലും സംഘടനാ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. ഔദ്യോഗിക പക്ഷത്തുനിന്നുള്ളവരും ഇക്കാര്യത്തില്‍ എതിര്‍പക്ഷത്തോട് യോജിച്ചത് ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കി. വിഎസ് പക്ഷം പിടിമുറുക്കുന്ന കരിമണ്ണൂര്‍ ഏരിയാ കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മല്‍സരമാണ് നടന്നത്. വിഎസ് പക്ഷത്തിനുവേണ്ടി മല്‍സരിച്ചയാള്‍ 52 വോട്ടുകള്‍ നേടിയത് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. മൂലമറ്റം ഏരിയാ കമ്മിറ്റിയിലും ചൂടുപിടിച്ച ചര്‍ച്ചകളാണ് നടന്നത്. നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ ചിലര്‍ മല്‍സരത്തിന് തയാറായെങ്കിലും നേതൃത്വം ഇടപെട്ട് മല്‍സരം ഒഴിവാക്കുകയായിരുന്നു. തൊടുപുഴ ഏരിയാ കമ്മിറ്റിയില്‍ മല്‍സരം ഉണ്ടായില്ലങ്കിലും പെരുമാറ്റദൂഷ്യ പരാതിയിന്‍മേല്‍ ആരോപണ വിധേയനെ രക്ഷിച്ച ജില്ലാനേതൃത്വത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് അംഗങ്ങള്‍ പ്രകടിപ്പിച്ചത്. ഇങ്ങനെപോയാല്‍ പാര്‍ട്ടിയിലേക്ക് വനിതകള്‍ക്കു കടന്നുവരാനാകില്ലെന്നുമാത്രമല്ല, നിലവിലുള്ള അംഗങ്ങള്‍പോലുംനിശബ്ദരാകേണ്ട സ്ഥിതിവിശേഷമാണുള്ളതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ അംഗങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

പാലക്കാടും സ്ഥിതി വ്യത്യസ്ഥമല്ല. ജില്ലയില്‍ വി.എസ് പക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായ പാലക്കാട് ഏരിയ സമ്മേളനത്തിന് തുടക്കമായി.എസിയില്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്ന സാഹചര്യമില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും ലോക്കല്‍ കമ്മിറ്റികളിലെ ബലാബലത്തിലുണ്ടായ മാറ്റങ്ങള്‍ ഗ്രൂപ്പില്‍ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. കോട്ടക്ക് ഇളക്കം തട്ടാതിരിക്കാന്‍ വിഎസ് തന്നെ നേരിട്ട് എത്തുന്നുവന്ന പ്രത്യേകതയും സമ്മേളനത്തിലുണ്ട്. പാര്‍ട്ടി ഏകീകരണമെന്ന സംസ്ഥാനഘടകത്തിന്റെ നിര്‍ദ്ദേശം ഏറ്റവും നന്നായി നടപ്പാക്കിയത് പാലക്കാട് എസിയിലാണ് എന്നു പറയുന്നുണ്ടെങ്കിലും ജില്ലയിലുണ്ടായ രൂക്ഷമായ വിഭാഗീയതക്ക് ഇരയാകേണ്ടിവന്നവരുടെ നിലപാടുകള്‍ സമ്മേളനത്തില്‍ നിര്‍ണായകമാകും.

വി.എസിന്റെ അപ്പീല്‍ തള്ളി; ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണം


ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍, ചീഫ് എഡിറ്റര്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരെ ശിക്ഷിച്ച തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്ബ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചു. ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷത്തി പതിനായിരം രൂപയും അതിന്റെ പലിശയും ഇവരോടു നല്കാന്‍ തിരുവനന്തപുരം ജില്ലാ കോടതി ജഡ്ജി ജയചന്ദ്രന്‍ ഉത്തരവായി.

കേസിലെ രണ്ടാം പ്രതി പിണറായി വിജയനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.  പി. കരുണാകരന്‍ ഒന്നാം പ്രതിയും വി.എസ് അച്യുതാനന്ദന്‍ മൂന്നാം പ്രതിയുമാണ്.  നാലും അഞ്ചും പ്രതികളായ കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

30.12.2001 ല്‍ ദേശാഭിമാനി പത്രത്തില്‍ 'കോഴിക്കോഴ ഉമ്മന്‍ചാണ്ടിക്കും പങ്ക്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മാനനഷ്ടക്കേസിന് ആധാരം.  ഉമ്മന്‍ ചാണ്ടിയുടെ കളര്‍ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് അഡ്വ. എ. സന്തോഷ് കുമാര്‍ മുഖേന കേസ് ഫയല്‍ ചെയ്തു.  പി. കരുണാകരന്‍, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, കേരള പൌള്‍ട്രി ഗ്രോവേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തത്.
2007 ഡിസംബര്‍ 12 ന് അഞ്ചു പ്രതികളും കുറ്റക്കാരാണെന്നു സബ് കോടതി വിധിച്ചു.  1,10,000 രൂപയും പലിശയും പ്രതികളില്‍ നിന്ന് ഈടാക്കാനായിരുന്നു വിധി.  ഇതിനെതിരെ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി ശരിവച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ. ശങ്കരനാരായണന്‍ ധനകാര്യ മന്ത്രി ആയിരിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിച്ചിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറായിരുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള കോഴിക്കമ്പനികളുടെ പ്രതിനിധികളും നികുതിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് അന്യസംസ്ഥാന കോഴികമ്പനികള്‍ക്ക് നികുതി ഇളവ് അനുവദിച്ചത് എന്ന ആരോപണമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.  ഇതുമൂലം സംസ്ഥാനത്തിന് 51.8 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും പത്തുകോടി രൂപ കോഴ വാങ്ങിയെന്നും ആരോപിച്ചിരുന്നു.

Monday, November 28, 2011

സിപിഎം സമ്മേളനത്തിലെ ചര്‍ച്ചകള്‍ കേട്ട് ജനംചിരിക്കുന്നു


മസിലുപിടുത്തം അവസാനിപ്പിച്ച് നേതാവ് ചിരിക്കണമെന്ന് അണികള്‍. സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയാസമ്മേളനങ്ങള്‍ പുരോഗമിക്കവേ കേട്ടുകേഴ് വിയില്ലാത്ത വിഷയങ്ങളാണ് പാര്‍ട്ടി തലകുത്തി നിന്നു ചര്‍ച്ചചെയ്യുന്നതെന്നു ബോധ്യമാകും. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഏരിയാ സമ്മേളനത്തിലാണ് യുവനേതാക്കളില്‍ പ്രമുഖനായ കെ.കെ രാഗേഷ് ചിരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നത്. എം.വി.ജയരാജനെ പാര്‍ട്ടി ശാസിച്ചതിനെതിരെയും അഞ്ചരക്കണ്ടിയില്‍ പ്രതിഷേധം ഉയര്‍ന്നു.

കെ.കെ. രാഗേഷ് ശൈലി മാറ്റണമെന്നും ആളുകളെ കണ്ടാല്‍ ചിരിക്കണമെന്നും രാഗേഷിനെ വേദിയിലിരുത്തിക്കൊണ്ട് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. ജയരാജനെ പാര്‍ട്ടി ശാസിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണുണ്ടായതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സഹദേവന്‍ പറഞ്ഞു. പാര്‍ട്ടി അനുമതിയില്ലാതെ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നും സഹദേവന്‍ അഭിപ്രായപ്പെട്ടു.

ധര്‍മടം എംഎല്‍എ കെ.കെ.നാരായണനു സ്വന്തം പ്രദേശമായ എടക്കടവിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ഡിലും വോട്ടു കുറഞ്ഞത് അന്വേഷിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. മമ്പറം ദിവാകരന്‍ കൈപ്പത്തിയില്‍ മല്‍സരിക്കാതിരുന്നതു നന്നായെന്നായിരുന്നു മറ്റൊരഭിപ്രായം. ചേലോറ ലോക്കലിനു കീഴില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് വോട്ടു കൂടിയതിനെപ്പറ്റി അന്വേഷണം നടത്തണം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചേലോറയില്‍ അടിയൊഴുക്കുണ്ടായി. കെ.കെ. രാഗേഷിനു പകരം മറ്റൊരാളായിരുന്നു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നതെങ്കില്‍ കെ. സുധാകരന്‍ എംപിയാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. രാഗേഷ് മറ്റുള്ളവരോട് ചിരിച്ച് ഇടപഴകണം.

പി. ശശിയെ നേരത്തേ പുറത്താക്കിയിരുന്നെങ്കില്‍ ഭരണം കിട്ടുമായിരുന്നെന്് വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ സെക്രട്ടറി കെ. ഭാസ്‌കരനെത്തന്നെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. സമ്മേളനവേദിയിലെ മത്സരത്തിന്റെ ചൂടുംചൂരം പുറംലോകത്തെയും അറിയിക്കാനായി ട്വന്റി 20 ക്രിക്കറ്റ് സംഘടിപ്പിക്കുന്ന സിപിഎം നേതാക്കളെക്കുറിച്ച് ഇന്നലെ ഡെയ്‌ലി മലയാളം റിപ്പോര്‍ട്ടുചെയ്തിരുന്നു. തലശേരി ഏരിയാ സമ്മേളനത്തോട് അടുപ്പിച്ചാണു ട്വന്റി ട്വന്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഡിസംബര്‍ മധ്യത്തോടെ തലശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാകും മല്‍സരം നടക്കുക

Saturday, November 26, 2011

സി.പി.എം നേതൃത്വത്തെ വെല്ലുവിളിച്ച് വി.എസ്


ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: പാര്‍ട്ടി വിലക്കുണ്ടായിട്ടും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ വീണ്ടും കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച രാത്രി പത്തരയോടെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വെച്ചായിരുന്നു അതീവരഹസ്യമായുള്ള കൂടിക്കാഴ്ച. ബര്‍ലിനുമായി സൗഹൃദകൂടിക്കാഴ്ചയാണ് നടത്തിയതെന്നും കാപ്പി കുടിച്ച് പിരിയുകയായിരുന്നെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അഭിവാദ്യം ചെയ്ത് മടങ്ങുകയാണുണ്ടായതെന്നുമാണ് വി.എസ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണപരിപാടിക്ക് കൂത്തുപറമ്പില്‍ പോകേണ്ടതിനാല്‍ വ്യാഴാഴ്ച യാത്രാമധ്യേ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് വി.എസ് തങ്ങിയത്. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ബര്‍ലിന്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തു. വി.എസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും യാദൃശ്ചികമായി കണ്ടുമുട്ടിയതാണെന്നുമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. 'താന്‍ തന്റെ ബന്ധുവിനെ യാത്രയാക്കാന്‍ വ്യാഴാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ പോയി തിരികെ വരുന്ന വഴി ഗസ്റ്റ്ഹൗസിനു പിന്നിലുള്ള മരുമകന്റെ വീട്ടില്‍ പോയിരുന്നു. ചെന്നപ്പോള്‍ ആ വീട്ടില്‍ ആരുമില്ലായിരുന്നു. സമയം രാത്രി എട്ടരയായതിനാല്‍ ഒരു ചായ കുടിക്കാനായി ഗസ്റ്റ്ഹൗസില്‍ കയറി. ചായ കുടിച്ചു പുറത്തിറങ്ങുമ്പോഴാണ് വി.എസിന്റെ പി.എ ആയ സുരേഷ് കാറില്‍ നിന്ന് ഇറങ്ങുന്നത് കണ്ടത്. പിന്നാലെ കാറില്‍ നിന്ന് വി.എസ് ഇറങ്ങി. പിന്നീട് ഞങ്ങള്‍ രണ്ടുപേരും പരസ്പരം കൈ പിടിച്ചുകുലുക്കി. അല്‍പ്പനേരം ഇരുന്ന് സംസാരിച്ചതല്ലാതെ കൂടിക്കാഴ്ചയെന്ന് പറയാനൊന്നുമില്ല' എന്നിങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
 
സി.പി.എം നേതൃത്വത്തിന്റെ കര്‍ശന വിലക്കിന് പുല്ലുവില കല്പിച്ച് വി.എസ് ഇതിന് മുമ്പ് അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഭക്ഷണം കഴിക്കരുതെന്ന് പാര്‍ട്ടി വിലക്കിയപ്പോള്‍ 'ഇളനീര്‍' കുടിച്ച് നേതൃത്വത്തെ അപഹസിക്കുകയാണ് അന്ന് വി.എസ് ചെയ്തിരുന്നത്. വി.എസിന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിനെ രൂക്ഷമമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വദേശമായ നാറാത്ത് സി.പി.എം പൊതുയോഗം നടത്തുകയും ചെയ്തിരുന്നു. തന്റെ ആത്മകഥയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ ഒരു വാരികയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖന പരമ്പര ആരംഭിച്ചാണ് ബര്‍ലിന്‍ അതിനെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് ബര്‍ലിന്‍ വിഷയത്തില്‍ കൂടുതല്‍ കടുത്ത നിലപാടാണ് ഔദ്യോഗിക നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനിടെയാണ് രണ്ടാമതും വി.എസ്-ബര്‍ലിന്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ബര്‍ലിന്റെ വസതിയ്ക്ക് പകരം ഗവ. ഗസ്റ്റ്ഹൗസാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. ബര്‍ലിന്റെ ആതിഥേയത്വത്തില്‍ ഇളനീര്‍ മാത്രം കുടിച്ചതിന്റെ 'പിണക്കം' മാറ്റാന്‍ ബര്‍ലിനൊപ്പം കാപ്പി കുടിച്ച് ആതിഥേയന്റെ റോള്‍ നിര്‍വ്വഹിക്കുകയാണ് വി.എസ് ചെയ്തിരിക്കുന്നത്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വി.എസിന്റെ വിശദീകരണമെങ്കിലും സംഗതി അതല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്.
 
അരമണിക്കൂറോളം നീണ്ട കുടിക്കാഴ്ചയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസ് പക്ഷക്കാരെ വെട്ടിനിരത്തുന്നത് സംബന്ധിച്ചും മറ്റും വിഷയമായെന്നാണ് അറിവ്. കണ്ണൂരില്‍ വി.എസ് ബെര്‍ലിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നടന്ന വാക് പോരിനൊടുവില്‍ ബെര്‍ലിനും പി. ജയരാജനും തമ്മിലുള്ള കേസ് കോടതിയിലാണെന്നിരിക്കെ അതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. വടക്കന്‍ മേഖലകളില്‍ നടന്ന ഏരിയാ സമ്മേളനങ്ങളില്‍ വി.എസ് പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം നടത്തുന്ന വെട്ടിനിരത്തല്‍ നടപടികളിലുള്ള പ്രതിഷേധം പങ്കുവെക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനുമാണ് ഇരുവരും കൂടിക്കണ്ടതെന്നാണ് പിണറായിപക്ഷം ഭയക്കുന്നത്.

Tuesday, November 22, 2011

പാര്‍ട്ടി സമ്മേളനങ്ങളിൽ കള്ളവോട്ടും തമ്മിലടിയും


സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ ഏരിയ തലത്തിലേക്ക് കടക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് വിഭാഗീയതയുടെ ചെങ്കൊടികള്‍. ചേരിതിരിഞ്ഞുള്ള മത്സരങ്ങളും വിഭാഗീയതയും കൊണ്ടാണ് ഇത്തവണ സമ്മേളനം കലുഷിതമാകുന്നത്. കാസര്‍കോട്, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളിലാണ് കടുത്ത ചേരിപ്പോര് ദൃശ്യമായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍, കൂത്താട്ടുകുളം എന്നീ രണ്ട് ഏരിയാ കമ്മിറ്റികളിലാണ് ഞായറാഴ്ച മത്സരം നടന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അതത് കമ്മിറ്റികളേയും സെക്രട്ടറിമാരേയും തിരഞ്ഞെടുക്കുന്നതില്‍ മത്സരം ഒഴിവാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചായിരുന്നു മത്സരം. വിഭാഗീയത ശക്തമായതോടെ പറവൂര്‍ ഏരിയാസമ്മേളനത്തില്‍ നിന്നും ജില്ലാസെക്രട്ടറി എം.വി ഗോവിന്ദന്‍ ഇറങ്ങിപ്പോവുകവരെച്ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇലക്ഷന്‍ ഒഴിവാക്കണമെന്ന ആഹ്വാനം പാടെ തള്ളി ഇരുപക്ഷവും പോരാട്ടത്തിന് ഇറങ്ങിയപ്പോഴാണു 'നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു രോഷത്തോടെ പറഞ്ഞു സമ്മേളന ഹാളില്‍ നിന്നും ഇറങ്ങിപ്പോയത്.

ഏരിയാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനായി ഔദ്യോഗിക പക്ഷം നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അപ്പാടെ അവതരിപ്പിച്ചു. ഓദ്യോഗിക പക്ഷത്തിനു മുന്‍തൂക്കമുള്ള കമ്മിറ്റിയാണു നിലവിലുള്ളത്. ഇതോടെ മല്‍സരിക്കാന്‍ തയാറായി വി.എസ് പക്ഷത്തെ എം.ഡി. അപ്പുക്കുട്ടന്‍, എം.കെ. ബാബു, കെ.കെ. രഞ്ചന്‍, കെ.എം. അംബ്രോസ്, കെ.യു. ദാസന്‍, കെ.പി. സദാനന്ദന്‍ എന്നിവര്‍ രംഗത്തിറങ്ങി. ബദലായി ഔദ്യോഗിക പക്ഷത്തെ ടി.വി. നിഥിന്‍, ശ്രീലത ലാലു, പി.പി. അജിത്കുമാര്‍ എന്നിവരും മല്‍സരിക്കുന്നതായി അറിയിച്ചു. തന്റെ നിര്‍ദേശം ലംഘിച്ച് മല്‍സരം നടക്കുമെന്നുറപ്പായതോടെ എം.വി. ഗോവിന്ദന്‍ രോഷം കൊണ്ടു. എന്നാല്‍ താന്‍ മല്‍സരിക്കുന്നില്ലെന്നു നിഥിന്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറ് എന്നു പറഞ്ഞാണു സമ്മേളന ഹാള്‍ വിട്ടത്.

ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം, ജില്ലാ സമ്മേളനം നടക്കുന്ന എസി എന്ന പ്രത്യേകതകള്‍ പരിഗണിച്ച് എസി സമ്മേളനത്തില്‍ മല്‍സരം പാടില്ലെന്നായിരുന്നു ഗോവിന്ദന്‍ നേതാക്കളെ കണ്ടു കഴിഞ്ഞ ഏതാനും ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ വി.എസ് പക്ഷത്തിനു ഭൂരിപക്ഷം ലഭിച്ച കടമക്കുടി എല്‍സിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ താല്‍പര്യത്തിനൊത്തു വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ ജില്ലാ സെക്രട്ടറി തീരുമാനിച്ചതോടെ ഒരുമയുടെ സന്ദേശം ഗ്രൂപ്പ് വളര്‍ത്താനാണെന്ന ആരോപണവുമായി വി.എസ് പക്ഷക്കാര്‍ രംഗത്ത് എത്തിയിരുന്നു. കടമക്കുടിയില്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ വി.എസ് പക്ഷം ഭൂരിപക്ഷം നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി വി.എസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന കൂത്താട്ടുകുളം ഏരിയകമ്മിറ്റി ഇത്തവണ പിണറായിപക്ഷം പിടിച്ചെടുത്തതും കടുത്തമത്സരത്തിനൊടുവിലായിരുന്നു.

പിണറായി പക്ഷത്തുനിലയുറപ്പിച്ചിട്ടുള്ള എ.എം. ചാക്കോയാണ് ഇവിടെ ഏരിയസെക്രട്ടറി. 149 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്നലെ വൈകീട്ടാണ് ഏരിയ കമ്മിറ്റിയിലേക്കുള്ള 17 അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. നിലവിലുണ്ടായിരുന്ന 19 അംഗ കമ്മിറ്റിയില്‍ നിന്ന് കെ.എം. പത്രോസ് (പാലക്കുഴ), വി.വി. ദിനേശന്‍ (മണീട്) എന്നിവര്‍ ഒഴിവായി. എന്നാല്‍, പാര്‍ട്ടി ഭരണഘടന അനുസരിച്ച് മത്സരിക്കാമെന്നതിനാല്‍ ആറ് പേരുകള്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചു. എം.കെ. ജയന്‍, അജേഷ് മനോഹര്‍, സുമിത് സുരേന്ദ്രന്‍, ബീന ബാബുരാജ്, അനില്‍ ചെറിയാന്‍, ബിജു സൈമണ്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ രഹസ്യവോട്ടെടുപ്പ് നടന്നു. പി.എം. ഇസ്മായില്‍ റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നു. 23 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

എറണാകുളം പോലെ തന്നെ വി.എസ് വിഭാഗത്തിനു ഏറെ സാധ്യതയുണ്ടായിരുന്ന കാസര്‍കോടും വിഭാഗീയ പരസ്യമായിരുന്നു. 17 അംഗ ഏരിയാ കമ്മിറ്റിയുടെ അംഗസംഖ്യ 19 ആക്കി ഉയര്‍ത്താനും പുതുതായി രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന നിലവിലുള്ള ഏരിയാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പുതുതായി ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ പേരുവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മറ്റ് രണ്ടുപേരെ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്. പക്ഷത്തിന് കനത്ത മേധാവിത്വമുള്ള ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയെ മാറ്റണമെന്നും ജില്ലാ നേതൃത്വം നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുംശേഷം നിലവിലുള്ള ഏരിയാ സെക്രട്ടറിയെ മാറ്റാന്‍ വി.എസ്. പക്ഷം സമ്മതിക്കുകയായിരുന്നു. തങ്ങളുടെ പക്ഷക്കാരനായ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ കൈവിടേണ്ടി വന്നുവെങ്കിലും ഏരിയാ കമ്മിറ്റിയില്‍ വി. എസ്. പക്ഷം മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗികപക്ഷത്തെ പ്രമുഖരായ മുന്‍മന്ത്രി ഡോ. തോമസ് ഐസക്, മുന്‍മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷങ്ങള്‍ തമ്മിലായിരുന്നു കൊമ്പുകോര്‍ക്കല്‍. ജി. സുധാകരനോട് കൂറുപുലര്‍ത്തുന്ന ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍. ഭഗീരഥന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. രാജേശ്വരി എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ നീക്കത്തില്‍ വി.എസ്. പക്ഷത്തിന്റെ പിന്തുണയും ഡോ. തോമസ് ഐസക്കിനെ അനുകൂലിക്കുന്ന വിഭാഗത്തിന് ലഭിച്ചു. എന്നാല്‍ അതേസമയം കെ.ആര്‍. ഭഗീരഥനെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാമെന്ന നിര്‍ദേശം ജി. സുധാകരന്‍ പക്ഷം അംഗീകരിച്ചതെന്നും സൂചനയുണ്ട്.

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഏരിയാ സമ്മേളനത്തിലാണ് സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച നീക്കം വി.എസ്. പക്ഷം നടത്തിയത്. മുമ്പ് മുന്‍ എം.പി. മാരായ എന്‍.എന്‍. കൃഷ്ണദാസ്, എസ്. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടപടിക്ക് വിധേയനായ പി.എ. ഗോകുല്‍ദാസ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുകയായിരുന്നു. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തപ്പെട്ട പി.എ. ഗോകുല്‍ദാസ് അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കാലപരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എമ്മില്‍ താഴെത്തട്ടില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. തീരുമാനത്തിന്റെ അന്തസത്തക്കൊത്ത് സമ്മേളനങ്ങളില്‍ കമ്മിറ്റികള്‍ ചിന്തിച്ചതോടെയാണ് കീഴ്ഘടകങ്ങളില്‍ അധികാരം കുത്തകയാക്കിവെച്ച നേതാക്കള്‍ക്ക് സ്ഥാനം ഒഴിയേണ്ടിവരുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിലും മാറ്റംഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് തുടര്‍ദിവസങ്ങളില്‍ ശക്തിപകരുന്നതാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ നടപടികള്‍.

ദല്‍ഹിയില്‍ ചേര്‍ന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയാണ് സെക്രട്ടറിപദവിക്ക് മൂന്ന് തവണ കാലപരിധി ഏര്‍പ്പെടുത്തിയത്. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയാവും ഇത് ഔദ്യോഗികമായി നടപ്പാക്കുക. എന്നാല്‍ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്തക്കനുസരിച്ച് സമ്മേളനങ്ങളില്‍ അഭിപ്രായം ഉയരുന്നതോടെ പത്തും പതിനഞ്ചും വര്‍ഷമായി സെക്രട്ടറിമാരായി തുടരുന്നവര്‍ മാറാന്‍ തുടങ്ങി. തലസ്ഥാന ജില്ലയില്‍ ഏരിയാ സമ്മേളനങ്ങളിലാണ് ആരംഭം. സ്ഥാനംനഷ്ടപ്പെടുന്നവരില്‍ ഭൂരിപക്ഷവും വി.എസ് അനുകൂലികളാണെങ്കിലും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള വികാരം മാറ്റത്തിന് അനുകൂലമാണെന്നതാണ് ശ്രദ്ധേയം. മറ്റ് ജില്ലകളിലെ ഏരിയാ സമ്മേളനങ്ങളും ആരംഭിച്ചതോടെ മുതിര്‍ന്ന പല നേതാക്കള്‍ക്കും വഴിമാറേണ്ടിവരുമെന്നുറപ്പായി.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച് ഭരണഘടനയില്‍ മാറ്റംവരുത്താനുള്ള ഭൗതികസാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്ക്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുന്നതിന് മുമ്പുതന്നെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ അന്തസത്ത നടപ്പാക്കപ്പെടണമെന്ന അവബോധം കീഴ് കമ്മിറ്റികള്‍ക്കുണ്ടാവുകയാണ്.പല ഏരിയാ കമ്മിറ്റികളിലും പതിനഞ്ച് വര്‍ഷം വരെയായ സെക്രട്ടറിമാരാണ് തുടരുന്നത്. പലരും ഗ്രൂപ്പിന്റെ തണലിലാണ് അധികാരകേന്ദ്രത്തില്‍ തുടരുന്നതും. പദവി സംരക്ഷിക്കാന്‍ പലപ്പോഴും കമ്മിറ്റികളില്‍ വിഭാഗീയതക്ക് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇവരെ ഭരണഘടനാപരമായി ഒഴിവാക്കാന്‍ കഴിയാതിരുന്നതിനാല്‍ സ്വന്തം പക്ഷത്തുള്ള സെക്രട്ടറിമാരെ സംരക്ഷിക്കേണ്ട ബാധ്യതയും ഗ്രൂപ്പുകള്‍ക്കുണ്ടായി. ഇതാകട്ടെ ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റിവരെ തുടരുന്നു. ഇത്തരം അധികാരകേന്ദ്രങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ടവരെപ്പോലെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഈഅവസരത്തിലാണ് പദവിക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതും.തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ജില്ലാ കമ്മിറ്റികള്‍ക്ക് ഔദ്യോഗികമായി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെങ്കിലും കീഴ്ഘടക സമ്മേളനങ്ങളിലെ വികാരങ്ങളെ തടുക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ നേമം, പാളയം ഏരിയാ കമ്മിറ്റികളിലും ഇതേനിലപാടാണ് ജില്ലാ നേതൃത്വവും തുടരുന്നത്. വി.എസ് പക്ഷത്തിന്റെ സംഘടിതശക്തി അവസാനിച്ച കഴിഞ്ഞ സമ്മേളനകാലത്ത് അവരുടെ ശക്തികേന്ദ്രമായിരുന്ന പാളയത്ത് ഏരിയാ സെക്രട്ടറി രാജന്‍, നിലവിലും വി.എസ് പക്ഷത്തിന് മേല്‍കൈയുള്ള നേമത്ത് തിരുവല്ലം ശിവരാജനുമാണ് മാറിയത്. ഇരുവരും മൂന്ന് തവണയിലധികമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നവരാണ്.

പാളയത്ത് കഴിഞ്ഞ സമ്മേളനശേഷം തന്നെ കമ്മിറ്റി പുനര്‍വിഭജിച്ചും പുതിയ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചും ഭൂരിപക്ഷം ഔദ്യോഗികപക്ഷം അട്ടിമറിച്ചിരുന്നു. ഏരിയാ സെക്രട്ടറി തന്നെ സ്വന്തംപക്ഷത്തോട് അകന്നതോടെ ഔദ്യോഗികപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കമ്മിറ്റിയായിരുന്നു ഏരിയാ സെക്രട്ടറിയെ കമ്മിറ്റികളില്‍ സംരക്ഷിച്ചിരുന്നത്.എന്നാല്‍ കാലപരിധി തീരുമാനം വന്നതോടെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സെക്രട്ടറിയുടെ ഗ്രൂപ്പ് താല്‍പര്യം മാറിയിട്ടും കേന്ദ്ര കമ്മിറ്റിയുടെ നിലപാട് നടപ്പാക്കപ്പെടട്ടെ എന്ന തീരുമാനമാണ് ജില്ലാ നേതൃത്വവും എടുത്തത്. നേമത്ത് ഒന്നര പതിറ്റാണ്ട് തുടര്‍ന്ന സെക്രട്ടറിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ വി.എസ് പക്ഷം നിര്‍ബന്ധിതരായി. അടുത്ത സമ്മേളനം നടക്കാനിരിക്കുന്ന നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടും ഇതേചുവടുകള്‍ തന്നെ ആവര്‍ത്തിക്കപ്പെടുമെന്ന് ജില്ലാനേതൃത്വം ഉറപ്പാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവില്‍ ഔദ്യോഗികപക്ഷത്തോട് അടുപ്പമുള്ള സി.കെ. ഹരീന്ദ്രനാഥാണ് നെയ്യാറ്റിന്‍കരയില്‍ സെക്രട്ടറിയെങ്കിലും 19 വര്‍ഷത്തോളമായി പദവി വഹിക്കുന്നതിനാല്‍ മാറണമെന്ന അഭിപ്രായമാണുള്ളത്.

ഇതില്‍നിന്നും ഏറെ വ്യത്യസ്ഥമാണ് പത്തനംതിട്ടയിലെ സംഭവവികാസങ്ങള്‍. ഇവിടെ കള്ളവോട്ടിന്റെ പേരില്‍ പ്രതിനിധികള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊതുസമ്മേളന വേദി അടിച്ചു തകര്‍ത്തു. പുറമറ്റം ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിനിധികളേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 62 പ്രതിനിധികള്‍ പങ്കെടുത്ത വോട്ടെടുപ്പിനു ശേഷം എണ്ണിയപ്പോള്‍ ഔദ്യോഗിക പാനലില്‍ ചിലര്‍ക്കു കിട്ടിയത് 64 വോട്ട്. ലോക്കല്‍ കമ്മിറ്റിയിലേക്ക് 11 അംഗ പാനല്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടു പേര്‍ വിയോജിപ്പുമായി രംഗത്തെത്തുകയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് വേണ്ടി വരികയുമായിരുന്നു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. സനല്‍കുമാര്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി മനു സോമനാഥന്‍ എന്നിവരാണ് മല്‍സരിക്കാന്‍ രംഗത്തെത്തിയത്. ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ജി. അജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹമുള്‍പ്പെടെ ഏരിയാ കമ്മിറ്റിയില്‍ നിന്നു മൂന്നുപേര്‍ ലോക്കല്‍ സമ്മേളനത്തിന്റെ നിരീക്ഷകരായിരുന്നു. ഇവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുള്‍പ്പെടെയാണ് 62 പേര്‍ സമ്മേളനത്തില്‍ ഹാജരായിരുന്നത്. യഥാര്‍ഥത്തില്‍ 64 പേരാണ് സമ്മേളന പ്രതിനിധികള്‍. രണ്ടു പേര്‍ ഹാജരായിരുന്നില്ല. എന്നാല്‍, ഹാജരാകാത്തവരുടെ കൂടി വോട്ട് ചിലര്‍ രേഖപ്പെടുത്തിയതാണ് വോട്ടുകളുടെ എണ്ണം കൂടാന്‍ കാരണം.

ഔദ്യോഗിക പാനലിനെതിരെ മല്‍സര രംഗത്തെത്തിയ രണ്ടു പേരും പരാജയപ്പെട്ടു. കള്ളവോട്ട് നടന്നതായി ബോധ്യപ്പെട്ടതോടെ ഒരു വിഭാഗം സമ്മേളനത്തില്‍ ഒച്ചപ്പാടുകള്‍ക്ക് തുടക്കമിടുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു നടക്കുന്ന പൊതുസമ്മേളനത്തിനായി തീര്‍ത്ത വേദി തകര്‍ത്തത്. ലോക്കല്‍ സെക്രട്ടറിയായി അജിത് പ്രസാദിനെ തിരഞ്ഞെടുത്തതായി ലോക്കല്‍ സമ്മേളനത്തില്‍ പ്രഖ്യാപനം വന്നു. എന്നാല്‍, ഇത് പ്രതിനിധികളെല്ലാവരും അംഗീകരിച്ചിട്ടില്ലെന്നും കള്ളവോട്ട് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നുമുള്ള നിലപാടിലാണ് പ്രതിഷേധക്കാര്‍.

ചുരുക്കിപ്പറഞ്ഞാല്‍ സംസ്ഥാനത്ത് ഒരുജില്ലയിലും സിപിഎം സമ്മേളനം സമാധാനപരമായി നടത്തിയെന്നു ചൂണ്ടിക്കാട്ടാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കുപോലും കഴിയുന്നില്ലെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍.