Saturday, April 30, 2011

സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനിയില്‍(പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റി)


ഒരു ഇടവേളയ്ക്ക്‌ശേഷം കേരളം വീണ്ടും പനിച്ചൂടില്‍. അടുത്തദിവസങ്ങളില്‍ പനിക്ക് വേണ്ടി ചികില്‍സ നടത്തിയവര്‍ കാല്‍ലക്ഷത്തിലധികമാണെന്നാണ് അനൗദ്യോഗിക കണക്ക്.
ആലപ്പുഴ ജില്ലയില്‍ നാലുപേര്‍ക്ക് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. രണ്ട് മുതിര്‍ന്ന ആളുകള്‍ക്കും ഏഴ്, 11 വയസുള്ള രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദേശാടന പക്ഷികള്‍ വഴിയാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
പനി, തലവേദന, ഛര്‍ദി, അപസ്മാരലക്ഷണങ്ങള്‍, ഓര്‍മക്കുറവ്, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഡെങ്കിപ്പനിയും ജപ്പാന്‍ജ്വരവും ചിക്കുന്‍ഗുനിയയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നിസഹകരണസമരം തുടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. നാലുമാസത്തിനിടെ പനിബാധിച്ചവര്‍ 25,000 പേരാണെന്നാണ് ഔദ്യോഗികമായ കണക്ക്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടില്ല. പനിബാധിച്ച് ഒമ്പതുപേര്‍ മരിച്ചിട്ടുണ്ടെന്നും രേഖകളില്‍ കാണുന്നു.ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി മൂന്നുപേര്‍ക്ക് കോളറയും സ്ഥിരീകരിച്ചു. ജില്ലകളില്‍നിന്നും പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് അയക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരും ഹെല്‍ത്ത് വര്‍ക്കേഴ്‌സും നിസഹകരണ സമരത്തിലായതിനാല്‍ ഒരു സ്ഥലത്തുനിന്നും കൃത്യമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും എല്ലാം താളംതെറ്റി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 225 പേര്‍ മരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കുകളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 204 ആണ്. 280 പേര്‍ക്ക് മലേറിയ ബാധിച്ചതില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. സംസ്ഥാനത്ത് 23 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പതിമൂന്നുപേര്‍ ആലപ്പുഴയിലാണ്. 120-ഓളം പേര്‍ക്ക് എലിപ്പനി ബാധിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചു. 2010 മുതലുള്ള കണക്കെടുത്താല്‍, എച്ച്1 എന്‍1 രോഗം പിടിപെട്ടത് 3112 പേര്‍ക്കാണ്. ഇതില്‍ 121 പേര്‍ മരിച്ചു. 2500 പേര്‍ ഡെങ്കിപ്പനിയ്ക്ക് ചികില്‍സതേടിയതില്‍ 17 പേര്‍ മരിച്ചു. ആയിരത്തിലേറെപ്പേരെ എലിപ്പനിപിടികൂടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 80 ആയി. തിരുവനന്തപുരം കണ്ണാന്തുറയില്‍ നാലുമാസം പ്രായമുള്ള കുട്ടിക്ക് മലമ്പനി സ്ഥരീകരിച്ചതുള്‍പ്പെടെ 2200 പേരാണ് മലമ്പനി ബാധിച്ച് ചികില്‍സതേടിയത്. ഏഴുപേര്‍ മലമ്പനി ബാധയെത്തുടര്‍ന്ന മരിച്ചു. 200 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചപ്പോള്‍ 1500 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വരുന്ന മാസങ്ങളില്‍ അവസ്ഥ കൂടുതല്‍ മോശമാകാനാണ് സാധ്യതയെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും സമരത്തിലായതിനാല്‍ ഉചിത നടപടികള്‍ സാധ്യമാകുന്നില്ല.

പിണറായി എതിര്‍ക്കുന്നത് ലോക്പാല്‍ ബില്ലിനെ തന്നെ: ജി സുഗുണന്‍


സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്നാഹസ്സാരെയെയല്ല വിമര്‍ശിക്കുന്നതെന്നും മറിച്ച് ലോക്പാല്‍ ബില്ലിനെ തന്നെയാണെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം അഡ്വ ജി സുഗുണന്‍.
സി.എം.പി നേതൃത്വത്തിലുള്ള കേരള കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയനായ അന്നാഹസ്സാരെ ലോക്പാല്‍ ബില്ലിന്റെ പേരില്‍ രാഷ്ട്രീയക്കാരെ അപഹസിക്കുകയും അരാഷ്ട്രീയവാദം ഉയര്‍ത്തുകയും ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിണറായി ആക്ഷേപം ഉന്നയിച്ചത്. നമ്മുടെ രാജ്യത്ത് പുറത്തുവന്നിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് പിണറായിവിജയന്റെ പേരിലുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി. പ്രമാദമായ അഴിമതി ആരോപണത്തിന് വിധേയനായ ഈ സി.പി.എം നേതാവ് അഴിമതിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അന്നാഹസ്സാരയെ വിമര്‍ശിച്ചിട്ട് യാതൊരു കാര്യവുമില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ ലോക്പാല്‍ ബില്ലിനോടുള്ള എതിര്‍പ്പ് തന്നെയാണിതെന്ന് പകല്‍ പോലെ വ്യക്തമാണ്. പിണറായിയുടെ ഉള്ളിലിരിപ്പ് ഏത് പൊട്ടനും മനസ്സിലാകുന്നതാണെന്നും സുഗുണന്‍ പറഞ്ഞു. വരുന്ന മെയ് ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കാന്‍ കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ പി ജി മധുരരാജ് അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വശ്രീ ചാത്തമ്പറ രാജേന്ദ്രന്‍, മുരുകന്‍, വിജയകുമാര്‍, ഒറ്റൂര്‍ ബേബി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

സി.ബി.ഐ അന്വേഷണം സ്വതന്ത്രവും നിര്‍ഭയവുമാവണം


അഴിമതി നടത്തുന്നവര്‍ ആരാണെങ്കിലും, എത്ര ഉന്നതരാണെങ്കിലും  സ്ഥാനം നോക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് സി.ബി.ഐയോട് പധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്വതന്ത്രവും ഭയരഹിതവുമായ അന്വേഷണം നടത്തണം. ദല്‍ഹിയില്‍ സി.ബി.ഐയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ പേരില്‍ നിരപരാധികളെ പീഡിപ്പിക്കരുതെന്നും അന്വേഷണത്തില്‍ ഉയര്‍ന്ന മാനദണ്ഡം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഴിമതി കേസുകളാണു കൂടുതലായി സി.ബി.ഐയുടെ മുന്നിലെത്തുന്നത്. ഇത്തരം കേസുകളില്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. മാധ്യമ ശ്രദ്ധയില്‍ നിന്നു മാറിവേണം അന്വേഷണം നടത്താനെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ സമൂഹത്തില്‍ നിന്നുണ്ടാകും. ഈ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാമെങ്കിലും ഇതില്‍ സ്വാധീനിക്കപ്പെടരുത്. നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ സി.ബി.ഐ ശ്രമിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ നല്ല ലക്ഷ്യത്തോടെ നിര്‍വഹിക്കുന്നവരെ പീഡിപ്പിക്കരുതെന്നും പ്രധാമന്ത്രി പറഞ്ഞു.

ബ്രിട്ടാസ് എന്നല്ല സാക്ഷാല്‍ മാര്‍ക്‌സ് പോലും മര്‍ഡോക്കിന്റെ ചാനലില്‍ ചേരും

കാറല്‍ മാര്‍ക്‌സ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ മര്‍ഡോക്കിന്റെ ചാനലില്‍ചേരുമെന്നാണ് കേരളത്തില്‍ നിന്നുള്ള സമീപകാല സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. മര്‍ഡോക്കിനെ നാഴികയ്ക്കു നാല്‍പതുവട്ടം വിമര്‍ശിച്ചിരുന്ന സാക്ഷാല്‍ ജോണ്‍ബ്രിട്ടാസ് ഒടുവില്‍തന്നെ ഒടുവില്‍ മര്‍ഡോക്കിന്റെ കാര്യസ്ഥനാകുന്നു. അതേ...കൈരളി ടിവി വിട്ട ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിന്റെ സി.ഇ.ഒ ആയി ചുമതലയേല്‍ക്കുകയാണെന്നതാണ് പുതിയ വാര്‍ത്ത. അതേസമയം ബ്രിട്ടാസ് എങ്ങും പോയിട്ടില്ലെന്നും മാധ്യമപഠനത്തിന്റെ ചെറിയ ഇടവേളയ്ക്കുശേഷം കൈരളിയിലേക്ക് തിരിച്ചുവരുമെന്നുമാണ് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായിയുടെ വിശ്വാസം. ബ്രിട്ടാസ് തിരികെവരുമെന്നോര്‍ത്ത് കൈരളിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും പിണറായി പറയുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ രാജിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്നലെ കൈരളി ജീവനക്കാരുടെ പൊതുയോഗം ചേര്‍ന്നിരുന്നു. കൈരളി ടവേഴ്‌സില്‍ ഉച്ചയ്ക്കു 12ന് ആയിരുന്നു യോഗം. ബ്രിട്ടാസിന്റേതു താല്‍ക്കാലിക പോക്കാണെന്നും, ദൃശ്യമാധ്യമ രംഗത്തെ കൂടുതല്‍ പഠനത്തിനു ശേഷം അദ്ദേഹം കമ്പനിയിലേക്കു മടങ്ങുമെന്നുമാണു പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കൈരളിയെ പിടിച്ചു നിര്‍ത്തുകയും പിന്നീട് മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മടങ്ങിവരവിനെ കുറിച്ചൊന്നും മറുപടിയില്‍ ബ്രിട്ടാസ് സൂചിപ്പിച്ചില്ല. പകരം, പിണറായി വിജയനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ചു. കമ്പനിയുടെ സ്ഥാപക ഓഹരി ഉടമകളെ പ്രതിനിധീകരിച്ചാണു പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നു കൈരളി ടിവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാധ്യമ ഭീകരനെന്നു കൂടി സിപിഎം വിശേഷിപ്പിക്കുന്ന ചാനലിന്റെ പങ്കാളിത്തമുള്ള സ്ഥാപനത്തിലേക്കാണു ബ്രിട്ടാസ് പോകുന്നതെന്ന പ്രചാരണം സ്ഥാപനത്തില്‍ സജീവമായിരുന്നു. അങ്ങനെ വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണു ജീവനക്കാര്‍ പരസ്പരം പങ്കിട്ടത്. ഇതേത്തുടര്‍ന്ന് എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച കൈരളിയിലെ സിപിഎമ്മിന്റെ രണ്ടു ബ്രാഞ്ച് കമ്മിറ്റികളും പ്രത്യേകം യോഗം ചേര്‍ന്നു. ബ്രിട്ടാസിനെതിരായ പ്രചാരണം പ്രതിരോധിക്കണമെന്നും, പാര്‍ട്ടിയും ബ്രിട്ടാസും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും നേതാക്കള്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ അറിയിച്ചു. അതിന്റെ തുടര്‍ച്ചായിരുന്നു പിണറായി പങ്കെടുത്ത പൊതുയോഗം. 

കൈരളിയിലെ ജീവനക്കാരുടെ യോഗത്തില്‍ മാത്രമായി ആദ്യമായാണു പിണറായി പങ്കെടുക്കുന്നത്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി സ്ഥലത്തില്ലായിരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. ബ്രിട്ടാസ് എവിടെയാണെങ്കിലും ഏതു ഘട്ടത്തിലും മടങ്ങിവരാന്‍ കമ്പനിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നു മമ്മൂട്ടി പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടാസ് താല്‍ക്കാലികമായാണ് ഒഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മലയാളം കമ്യൂണിക്കേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ടി.ആര്‍. അജയനെ നിയമിച്ചു. എംഡിയും എഡിറ്ററുമായിരുന്ന ബ്രിട്ടാസിനു പകരമാണ് ഈ നിയമനം. കൈരളിയുടെ തുടക്കം മുതല്‍ അജയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി എം. വെങ്കിട്ടരാമനെയും ന്യൂസ് ഡയറക്ടറായി എന്‍.പി. ചന്ദ്രശേഖരനെയും നിയമിച്ചു. വെങ്കിട്ടരാമന്‍ നിലവില്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജരും ചന്ദ്രശേഖരന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്. അതേസമയം ബ്രിട്ടാസ് ഏഷ്യാനെറ്റ് ചാനലിന്റെ സുപ്രധാന തസ്തികയില്‍ നിയമിതനാകുന്നുവെന്നാണ് കേരളത്തിലെ മാധ്യമരംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത. മാധ്യമപ്രഭുവായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റേകൂടി പങ്കാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. അവിടെ വൈസ് പ്രസിഡന്റായിരുന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലേയ്ക്കു പോയ ശേഷം മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ജോണ്‍ ബ്രിട്ടാസിന്റെ വരവ്. ഏഷ്യാനെറ്റിന്റെ സി.ഇ.ഒ ആയി അദ്ദേഹം ഉടനെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റില്‍ ശ്രീകണ്ഠന്‍ നായര്‍ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിതന്നെയാണ് ബ്രിട്ടാസിനുവേണ്ടി ഒരുങ്ങുന്നത്.

മാധ്യമ രംഗത്തെ വാണിജ്യവല്‍കരണത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ സിപിഎമ്മും പാര്‍ട്ടി മാധ്യമങ്ങളും നിശിതമായി വിമര്‍ശിക്കുന്ന മാധ്യമ മുതലാളിയാണ് മര്‍ഡോക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഔദ്യോഗിക വിഭാഗവുമായി അടുത്ത ബന്ധമുള്ള ജോണ്‍ ബ്രിട്ടാസ് മര്‍ഡോക്കിന്റെ സ്ഥാപനനത്തിലേയ്ക്കു പോകുന്നത് മാധ്യമ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവെയ്ക്കും. ഈ മാസം 19നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസിന് സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ഓഫര്‍ ഉണ്ടെന്നു നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിക്കുന്നില്ലെന്നായിരുന്നു സൂചനകള്‍. ഏഷ്യാനെറ്റ് എംഡി കെ.മാധവന്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി തുടങ്ങുന്ന ചാനല്‍,  സിപിഎമ്മിന്റെയും മമ്മൂട്ടിയുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ ദുബായ് ആസ്ഥാനമാക്കി പ്രവാസി ഇന്ത്യക്കാര്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എന്നിവയുമായി ചേര്‍ത്താണ് ജോണ്‍ ബ്രിട്ടാസിന്റെ രാജിവാര്‍ത്ത പ്രചരിച്ചത്. ഈ രണ്ടു സംരംഭങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനും പിന്നീട് കൈരളിയുടെ ഡല്‍ഹി ലേഖകനുമായിരുന്ന ജോണ്‍ ബ്രിട്ടാസ്.

ഇടതു നേതാക്കള്‍ക്കെതിരായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാന്‍ നീക്കം

ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനുള്ള നീക്കം കോടതികളില്‍ ശക്തമായി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് ഇതു സംബന്ധിച്ച നടപടികള്‍ മുന്നോട്ടു നീക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിയമത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പിന്‍വലിക്കാനാവുന്ന കേസുകളുടെ പട്ടിക ഒരാഴ്ചയ്ക്കകം തയ്യാറാക്കി നല്‍കാനാണ് സി.പി.എം. അനുഭാവികളായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു അവസാനവട്ട കണക്കെടുപ്പായി കാണണമെന്നും ഒരു തരത്തിലുള്ള വീഴ്ചയുമുണ്ടാവരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനകം പ്രമാദമായവ ഉള്‍പ്പെടെയുള്ള എട്ടു കേസുകള്‍ പിന്‍വലിക്കാന്‍ കോടതികളില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ദേശാഭിമാനി ബോണ്ട് കേസ്, മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് കേസ്, കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. സെക്രട്ടേറിയേറ്റിനും നിയമസഭയ്ക്കും മുന്നില്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോള്‍ പിന്‍വലിക്കുന്നതിനായി പ്രധാനമായും പരിഗണിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമമന്ത്രി എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ. തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഈ കേസുകളില്‍ പ്രതികളാണ്.

ഇടതുപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ പിന്‍വലിക്കാന്‍ പരിഗണിക്കുന്ന കേസുകളിലെ പ്രതിപ്പട്ടികയിലുണ്ട്. പൊതുമുതല്‍ നശീകരണം, പോലീസുകാരെ മാരകമായി പരിക്കേല്‍പ്പിക്കല്‍, ആയുധവും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്.

മെര്‍ക്കിസ്റ്റണ്‍ കേസ് എഴുതിത്തള്ളാന്‍ പോലീസ് നടത്തിയ നീക്കം ഇതിനകം വിവാദമായിട്ടുണ്ട്. ആഭ്യന്തര വകുപ്പ് നടത്തിയ നീക്കത്തിനെതിരെ വനം മന്ത്രി ബിനോയ് വിശ്വം തന്നെ മുന്നോട്ടുവന്നതാണ് വിഷയം പൊതുശ്രദ്ധയിലെത്തിച്ചത്. ഇതിന്റെ അലയൊലികള്‍ അടങ്ങും മുമ്പു തന്നെ ദേശാഭിമാനി ബോണ്ട് കേസ് എഴുതിത്തള്ളാനും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് അപേക്ഷ നല്‍കി. ദേശാഭിമാനി സ്വകാര്യ സ്ഥാപനമാണെന്നും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ വരില്ലെന്നുമുള്ള പുതിയ ന്യായമാണ് ഇതിനായി വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയെ എ.കെ.ജി. സെന്ററിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിനെ തെളിയാത്ത കേസുകളുടെ പട്ടികയില്‍പ്പെടുത്തിയത് അടുത്ത കാലത്താണ്. മന്ത്രി എം.എ.ബേബി അടക്കമുള്ളവര്‍ രണ്ടു ദശകത്തോളം പഴക്കമുള്ള ഈ കേസിലെ പ്രതികളായിരുന്നു. ഇത് തെളിയാത്ത കേസാക്കണമെന്ന പോലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു

Friday, April 29, 2011

വോട്ടെണ്ണൽ ക്യാമറയിലൂടെ ടിവിയിൽ

ÈßÏÎØÍÞ ÄßøæE¿áMßæa çÕÞæGHW ©¿Èà{¢ §JÕà µcÞÎùAHáµZ ɵVJá¢. ³çøÞ çÕÞæGHW çµdwJßæÜÏᢠ³çøÞ çÎÖÏßÜᢠµcÞÎùÏᢠ¿ßÕßÏᢠؼí¼àµøßAÞX çµdw ÄßøæE¿áMí µNß×X ÈßVçÆÖ¢ ÈWµß. µcÞÎùÏßW ɵVJáK ÆãÖcBZ ¥MçMÞZ ¿ßÕßÏßW µÞÃá¢ÕßÇ¢ ºßdÄàµøßAÞÈÞÃá ÈßVçÆÖ¢. ØíÅÞÈÞVÅßµ{áæ¿ ¯¼aáÎÞVAí çÕÞæGHW ÕàfßAÞÈÞÃí §Õ ¿ßÕßÏßW dÉÆVÖßMßAáKÄí. §çÄÞæ¿ÞM¢ ɵVJáK ÆãÖcBZ æùçAÞVÁí 溇áµÏᢠçÕâ.    

µNß×æa ÈßVçÆÖÞÈáØøâ ³çøÞ çÎÖÏíAá ºáxᢠµcÞÎùÏᢠµcÞÎùÞÎÞzÞæøÏᢠؼí¼àµøßAÞX Ø¢ØíÅÞÈæJ ÕßÕßÇ ¼ßˆµ{ßæÜ ÄßøæE¿áMí ÕßÍÞ·¢ ³ËßØáµZ È¿É¿ßµZ ¦ø¢Íß‚á. Ø¢ØíÅÞÈæÎÞGÞæµ §Äá È¿MÞµÞX ¦ÏßøJß ¥EâùßçÜæù µcÞÎùµZ çÕIß ÕøáæÎKÞÃí µÃAáµâGW.

ÉÞÜAÞ¿í ¼ßˆÏßW ÈâxßæÏYÉçÄÞ{¢ çÉæø µæIJÞX È¿É¿ßµZ Äá¿Bß. µcÞÎù, µcÞÎùÎÞX, ¿ßÕß, æùçAÞVÁß¹í Ø¢ÕßÇÞÈ¢ ®KßÕ ²Kß‚í §¿ÉÞ¿í 溇áK øàÄßÏÞÃí ÉÜ ¼ßˆµ{ßÜᢠØbàµøßAáKÄí. µáùE Äáµ çµbÞGí 溇áKÕæø ÕcÕØíŵZAí ¥ÈáØãÄÎÞÏß ºáÎÄÜæM¿áJá¢. ®KÞW, §dÄÏÇßµ¢ µcÞÎùµZ ؼí¼àµøßAÞÈáU dÉÏÞØ¢ ºßÜ ¼ßˆµZ ¥ùßÏß‚ßGáIí.

കണ്ണൂരിന്റെ ചിത്രങ്ങളെടുത്ത് റിസോഴ്‌സ് സാറ്റ്-2 ജോലിതുടങ്ങി


ബഹിരാകാശത്തുനിന്ന് കണ്ണുരിന്റെ വിഭവചിത്രമെടുത്ത് റിസോഴ്‌സ് സാറ്റ് -2 ജോലിതുടങ്ങി. ഏപ്രില്‍ 20-ന് വിക്ഷേപിച്ച പ്രകൃതി വിഭവ നിരീക്ഷണ ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്-2 ചിത്രങ്ങള്‍ അയച്ചുതുടങ്ങിയതായി ഐ.എസ്.ആര്‍.ഒ. ബാംഗ്ലൂരില്‍ അറിയിച്ചു. ഭ്രമണപഥത്തില്‍ ഭൂമിയെ 115-ാമത്തെ വലംവെക്കുന്നതിനിടയിലാണ് ഉപഗ്രഹത്തിലെ മൂന്നു ക്യാമറകളും പ്രവര്‍ത്തിപ്പിച്ചത്. ഇന്ത്യയുടെ മുകളിലൂടെ കടന്നുപോകവെ ഉത്തരാഖണ്ഡിലെ ജോഷിമഠം മുതല്‍ കേരളത്തിലെ കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തി ഐ.എസ്.ആര്‍.ഒ. യുടെ ഭൗമനിലയത്തിലേക്ക് അയച്ചു. ഉപഗ്രഹത്തിലുള്ള അഡ്വാന്‍സ്ഡ് വൈഡ് ഫീല്‍ഡ് സെന്‍സര്‍, ലീനിയര്‍ ഇമേജിങ് സെല്‍ഫ് സ്‌കാനിങ് സെന്‍സര്‍, ലിസ്-4 എന്നീ മുന്നുക്യാമറകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

പ്രകൃതിവിഭവങ്ങളുടെ ഭൂപടനിര്‍മാണം, വിഭവങ്ങളുടെ വിനിയോഗ ആസൂത്രണം, കാര്‍ഷികോത്പാദനം, പ്രകൃതിദുരന്തം നേരിടുന്നതിനെ സഹായിക്കല്‍, അടിസ്ഥാന സൗകര്യരംഗത്തെ ആസൂത്രണം എന്നിവയ്ക്ക് റിസോഴ്‌സ് സാറ്റ്-2 നല്‍കുന്ന ചിത്രങ്ങള്‍ വിനിയോഗിക്കും. 2003-ല്‍ വിക്ഷേപിച്ച റിസോഴ്‌സ് സാറ്റ് -1 ന്റെ ജോലികള്‍ വരുംദിനങ്ങളില്‍ പുതിയ ഉപഗ്രഹം ഏറ്റെടുക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം

®XçÁÞØZËÞX ¦ç·Þ{ÎÞÏß ÈßçøÞÇßAÞX ØíçxÞµíçÙÞ¢ µYÕX×X ÄàøáÎÞÈß‚á. ®ÄßVMáµ{ßÜïÞæÄÏÞÃí ÈßçøÞÇÈ¢. ØíçxÞAíçÙÞ¢ µYÕX×ÈßW ÈßKáU ÄàøáÎÞÈ¢ çµø{JßW ÈßKáU dÉÄßÈßÇßµZ Îá~cÎdLßæÏ ¥ùßÏß‚á. ¥çÄØÎÏ¢ §Lc ¦ÕÖcæMG §{ÕáµZ ÈWµÞÈᢠÇÞøÃÏÞÏßGáIí. ®XçÁÞØZËÞX ÈßçøÞÇß‚ÄßÈáçÖ×ÎáU ÌÆW ÈßVçÆÖBZ øâÉàµøßAÞX µâ¿áÄW ºV‚µZ È¿JÞÈᢠÄàøáÎÞÈÎÞÏß.

µÞMß, çÄÏßÜ Äá¿BßÏ 16 §ÈB{ßÜÞÃí §Lc §{Õí ¦ÕÖcæMGßøáKÄí. §Äí ØçN{È¢ ¥¢·àµøß‚á. §ÄßÈÞÏß ¥Fí ÕV×¢ µÞÜÞÕÇß §LcAá ÜÍßAá¢. §AÞÜJí ®XçÁÞØZËÞX ©ÉçÍÞ·¢ §Lc ¸G¢¸GÎÞÏß µáùÕí ÕøáJâ. ¥ÄßÈá ØÞÇß‚ßæÜïCßW ¥FáÕV×¢ µâ¿ß ÈWµá¢.

ÈßçøÞÇÈ¢ È¿MÞAÞX ÕßµØbø øÞ¼cBZAá ØÞOJßµêØÞçCÄßµ ØÙÞÏ¢ ÈWµá¢. ²øá ÕV×JßÈáUßW ÈßçøÞÇÈ¢ dÉÞÌÜcJßW ÕøáJÞÈÞÃí øÞ¼cBZAáU ÈßVçgÖ¢. 24 øÞ¼cBZ ÈßÜÕßW ®XçÁÞØZËÞX ÕßçøÞÇß‚ßGáIí. ÈßçøÞÇÈ¢ Ø¢Ìtß‚ ´çÆcÞ·ßµ dÉ~cÞÉÈ¢ ©¿X ÈßÜÕßW Õøá¢. §LcÏßW ÈßçøÞÇÈ¢ ÉÞVÜæÎaí ¥¢·àµøßçAIÄáIí.

Thursday, April 28, 2011

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ മുതലക്കണ്ണീരൊഴുക്കുന്നു


കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചു 96 മുതല്‍ 2001 വരെ സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതു സര്‍ക്കാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ ഹെലികോപ്റ്ററുപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ അനുമതി നല്‍കി ഇപ്പോള്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.സി. ജോസ് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്‍ഡോസള്‍ഫാനെതിരായ മുറവിളി ശക്തമാകുമ്പോഴും അതിന്റെ ഉത്തരവാദികളായ പ്ലാന്റേഷന്‍ കോര്‍പറേഷനിലെ സി.ഐ.ടി.യു തൊഴിലാളികള്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി സംരക്ഷണസമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം വിശദീകരിച്ചു.
436 പേര്‍ മരണപ്പെട്ട കേസില്‍ 178 പേര്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മദ്യദുരന്തത്തില്‍ പോലും അഞ്ച് ലക്ഷം രൂപ പരിഹാരം നല്‍കുന്ന കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രഖ്യാപിച്ച 50,000 രൂപ വളരെ കുറവാണ്.
കുറ്റക്കാരായ പ്ലാന്റേഷന്‍ കോര്‍പറേഷനെ പ്രോസിക്യൂട്ട് ചെയ്യണം, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്ന് വന്‍തുക നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് വിതരണം ചെയ്യണം, ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു

ഇന്ദുവിനെ പുഴയെടുത്തോ?


മംഗലാപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്ത കോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ തിരോധാനം ദുരൂഹസമസ്യയായി തുടരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞ് വളരെ സന്തോഷവതിയായി കാണപ്പെട്ട പെണ്‍കുട്ടി തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തീവണ്ടിയാത്രയ്ക്കിടെ മറഞ്ഞത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായത് കായംകുളത്തിനും കുറ്റിപ്പുറത്തിനും ഇടയ്‌ക്കെന്നാണ് സൂചന. ഈ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നു റയില്‍വേ എസ്പി പി.കെ. അനില്‍ പറഞ്ഞു. കനാലുകള്‍, പുഴകള്‍ എന്നിവ പരിശോധിക്കുന്നുമുണ്ട്. ട്രാക്കില്‍ അപകടം നടന്നതിന്റെ ഒരു ലക്ഷണവും മൂന്നു ദിവസം കഴിഞ്ഞിട്ടും കിട്ടാത്തതിനാല്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു വെള്ളത്തില്‍ വീണാവാമെന്നാണു നിഗമനമെന്ന് അനില്‍ പറഞ്ഞു. ആലുവാപ്പുഴയിലെ തുരുത്തില്‍ ഒരു മൃതദേഹം കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും ഒഴുക്കില്‍ പിന്നീടു മൃതദേഹം കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണെന്നു പൊലീസ് വ്യക്തമാക്കി.

ട്രെയിനില്‍ കായംകുളം വരെ ഇന്ദുവുമായി സംസാരിച്ചിരുന്നതായി ഒപ്പം യാത്ര ചെയ്തിരുന്ന എന്‍ഐടി അസിസ്റ്റന്റ് പ്രഫസര്‍ ബാലരാമപുരം രോഹിണിയില്‍ സുഭാഷ് പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. സമീപ ബര്‍ത്തില്‍ യാത്ര ചെയ്തിരുന്ന വില്ലേജ് ഓഫിസര്‍ അജയന്‍ കുറ്റിപ്പുറത്തു വച്ച് ഉണര്‍ന്നു ടോയ്‌ലറ്റില്‍ പോയിവന്നപ്പോള്‍ ഇന്ദുവിനെ ബര്‍ത്തില്‍ കാണാനില്ലായിരുന്നെന്നു മൊഴിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കായംകുളത്തിനും കുറ്റിപ്പുറത്തിനുമിടയ്ക്ക് അപകടം പറ്റിയെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് എത്തിയത്. ഈ ഭാഗങ്ങളിലെ ആശുപത്രികള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇന്ദുവിന്റെ ഫോട്ടോ നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടെ ടോയ്‌ലറ്റ് വാതിലാണെന്നു കരുതി കംപാര്‍ട്‌മെന്റിന്റെ വാതില്‍ തുറന്ന് അപകടത്തില്‍പ്പെട്ടതാകാമെന്ന നിലപാടിലാണു പൊലീസ്. അപകടത്തില്‍പ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള ഈ വഴിക്കാണ് അന്വേഷണം നടത്തുന്നത്. ഇന്ദുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ അവസാനം വന്ന കോള്‍ ഇന്ദുവിന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്റേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ദു അവസാനമായി വിളിച്ചതു സ്വന്തം വീട്ടിലേക്കാണെന്നും അന്വേഷണ സംഘം പറയുന്നു. പിന്നെയുള്ള കോള്‍ വെളുപ്പിന് ഇന്ദുവിനെ കാണാതെ സുഭാഷ് വിളിച്ചതാണെന്നും പരിശോധനയില്‍ കണ്ടെത്തിയതായി സംഘം പറഞ്ഞു. ആരെങ്കിലും നയത്തില്‍ കൂട്ടിക്കൊണ്ടു വന്നു വാതില്‍ക്കല്‍ നിന്നു തള്ളിയിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദു മൊബൈലില്‍ നിന്നു പുറത്തേക്കയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു പൊലീസ് കരുതുന്നു. ഫോണില്‍ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍, കാണാതായി 90 മണിക്കൂര്‍ പിന്നിട്ടിട്ടും ഈ ഇരുപത്തിയഞ്ചുകാരിയെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

തിരുവനന്തപുരം പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ത്രീടയര്‍ എ.സി. കോച്ചില്‍ കയറിയ ഇന്ദു കുറ്റിപ്പുറത്തിന് മുമ്പ് ബര്‍ത്തില്‍നിന്ന് അപ്രത്യക്ഷയായിരുന്നെന്ന് സഹയാത്രികനായ വില്ലേജ് ഓഫീസറില്‍നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഇറങ്ങുന്നതിന് നേരത്തേ ഉണര്‍ന്ന ഈ വില്ലേജ് ഓഫീസര്‍ കുറ്റിപ്പുറം സ്‌റ്റേഷന്‍ മുതല്‍ ഇന്ദുവിന്റെ ബര്‍ത്തിലായിരുന്നു ഇരുന്നിരുന്നത്. ബാഗും മറ്റും അവിടെയുണ്ടായിരുന്നെങ്കിലും യാത്രക്കാരെ കാണാതിരുന്നതുകൊണ്ടാണ് അവിടെ ഇരുന്നത്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ താന്‍ ഇറങ്ങി വില്ലേജ് ഓഫീസര്‍ മൊഴിനല്കി. അതിനിടെ ഇന്ദുവിന്റെ സുരക്ഷയെ കരുതിയാണ് ബര്‍ത്തില്‍ അടുത്തടുത്തുള്ള സീറ്റുകള്‍ റിസര്‍വ്് ചെയ്തതെന്നു സഹയാത്രികന്‍ സുഭാഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിനല്‍കിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയിലെ അസി. പ്രഫസറാണ് സുഭാഷ്. ഇന്ദു അച്ഛനൊപ്പം പേട്ട സ്‌റ്റേഷനില്‍ നിന്ന് കയറുകയായിരുന്നുവെന്നാണ് സുഭാഷ് പറയുന്നത്. 63, 64 സീറ്റ് നമ്പരുകളില്‍ അടുത്തടുത്തായാണു ഞങ്ങള്‍ ഇരുന്നത്. കായംകുളം വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. ബര്‍ത്തില്‍ വേറെയും യാത്രക്കാരുണ്ടായിരുന്നു. കായംകുളത്തെത്തിയപ്പോള്‍ ഞാന്‍ മുകളിലത്തെ ബര്‍ത്തിലും ഇന്ദു താഴത്തെ ബര്‍ത്തിലുമായി ഉറങ്ങാന്‍ കിടന്നു. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നതു കല്ലായിയിലെത്തിയപ്പോഴാണ്. ഇന്ദു കിടന്ന ബര്‍ത്തില്‍ നോക്കിയെങ്കിലും കണ്ടില്ല. ബാഗും മറ്റും അതേ സ്ഥാനത്തിരിക്കുന്നതു കണ്ടപ്പോള്‍ ടോയ്‌ലറ്റില്‍ പോയതാകുമെന്നു കരുതി.

10 മിനിറ്റോളം ട്രെയിന്‍ കല്ലായിയില്‍ നിര്‍ത്തിയിരുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ മൊബൈലില്‍ വിളിച്ചു. ബാഗില്‍ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ട്രെയിനിനു പുറത്തെങ്ങാനും ഇറങ്ങിപ്പോയോ? എന്നാലും, പറയാതെ പോകുമോ? തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംഭവിച്ചതെന്തെന്നറിയാത്ത മനോവേദനയിലായിരുന്നു ഞാന്‍. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാറായെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങി. പെട്ടെന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. വിവരമറിഞ്ഞെത്തിയ റയില്‍വേ ഉദ്യോഗസ്ഥരോടു കാര്യം പറഞ്ഞു. അഞ്ചാറു മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടു. വീണ്ടും വണ്ടി പുറപ്പെടുമ്പോഴും അടുത്തുള്ള ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ ഇന്ദു കയറിയിട്ടുണ്ടാകുമെന്ന വിചാരത്തിലായിരുന്നു ഞാന്‍. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് മൊബൈല്‍ എടുത്ത് ഇന്ദുവിന്റെ അമ്മയോടു വിവരം പറഞ്ഞു. റയില്‍വേ ഉദ്യോഗസ്ഥരുടെ സഹായം തേടാനായിരുന്നു ഇന്ദുവിന്റെ അമ്മ പറഞ്ഞത്. ഇടയ്ക്കിടെ അവര്‍ മൊബൈലില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ നടക്കാവ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇന്ദുവിന് എന്തെങ്കിലും സംഭവിച്ചിരിക്കുമെന്നു വിശ്വസിക്കാന്‍ കഴിയാതെയാണു ഞാന്‍ കോഴിക്കോട്ട് കഴിച്ചു കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം മാതൃകാപരം - ദുബായ് ഗ്രാന്റ് മുഫ്തി

 ഒട്ടേറെ മതങ്ങളും അതിന്റെ അനുയായികളും ഉള്ള ഇന്ത്യയില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് നിര്‍ഭയത്വത്തോടെ സംഗമിക്കാനും ആശയ പ്രചാരണം നടത്താനും സാധിക്കുന്നത് ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തിന്റെയും അവകാശബോധത്തിന്റെയും ഉദാഹരണമാണെന്ന് ദുബായ് മതകാര്യ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് പറഞ്ഞു. കോട്ടയ്ക്കലിലെ വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ തുടങ്ങിയ സമസ്ത പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം കാലങ്ങളായി തുടര്‍ന്നുവരുന്നതാണ്. മാറിമാറി വരുന്ന ഏത് ഭരണകൂടവും ഈ ബന്ധം നിലനിര്‍ത്തുന്നുണ്ട്. മതപണ്ഡിതന്മാര്‍ ഒരു നേതൃത്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണ്. സമാധാനപരമായി സംഘടിച്ച് പ്രവര്‍ത്തിച്ചാല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതിന് ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേര്‍ക്കണം. ഭീകരത, തീവ്രത തുടങ്ങിയവയില്‍നിന്ന് എല്ലാവിഭാഗവും അകന്നുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ്‌ഫൈസി 'സമഗ്രതയ്ക്ക് ഇസ്‌ലാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാന്‍സഖാഫി സന്ദേശം നല്‍കി. സയ്യിദ് യൂസുഫുല്‍ബുഖാരി, സയ്യിദ് ഹുസൈന്‍ ശിഹാബ് പാണക്കാട്, പി.ടി. കുഞ്ഞമ്മുമുസ്‌ലിയാര്‍ കോട്ടൂര്‍, ബാപ്പുമുസ്‌ലിയാര്‍ തിരൂരങ്ങാടി, ബേക്കല്‍ ഇബ്രാഹിംമുസ്‌ലിയാര്‍, എം.ടി. മാനുമുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശ്വാസം എന്ന സെഷനില്‍ ഇ. സുലൈമാന്‍മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍മുസ്‌ലിയാര്‍, മുഹമ്മദ്മുസ്‌ലിയാര്‍ കാന്തപുരം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

മനുഷ്യജീവതത്തിന്റെ വൈവിധ്യങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമിന്‍േറതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍മുസ്‌ലിയാര്‍ പറഞ്ഞു.

അറേബ്യയില്‍ 23 വര്‍ഷത്തെ പ്രബോധന കാലയളവില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ ചരിത്രത്തിലെ അതുല്യമായ ഒരു വ്യവസ്ഥിതിക്കാണ് തറക്കല്ല് പാകിയത്. ആദ്യകാല ചരിത്രത്തിലുടനീളം അഖണ്ഡമായി നിലനിന്ന ഈ വ്യവസ്ഥിതിക്കകത്ത് കാലഗതിയില്‍ നിരവധി ശൈഥില്യങ്ങള്‍ ഉടലെടുത്തു. ഈ ഛിദ്രതകള്‍ സംഭവിക്കുമെന്നത് പ്രവാചകന്റെ പ്രവചനമായിരുന്നു. പക്ഷേ, ഇവയുടെ പരിണത ഫലങ്ങള്‍ ദാരുണമായിരുന്നു. നേര്‍മാര്‍ഗങ്ങളെ വലിച്ചെറിഞ്ഞ് പരിഷ്‌കരണവാദികളെ മുസ്‌ലിം സമൂഹം വിചാരണചെയ്തിട്ടുണ്ടെന്നും ഇവരുടെ വളര്‍ച്ചയ്ക്ക് ശക്തമായ വിഘാതമായി നിലനിന്നത് സമസ്തയാണെന്നും കാന്തപുരം പറഞ്ഞു.

ഇസ്‌ലാം, രാഷ്ട്രീയം, സമൂഹം സെഷനില്‍ കെ.പി. മുഹമ്മദ്മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സയ്യിദ് ടി.എസ്.കെ തങ്ങള്‍ ബുഖാരി, എന്‍.കെ. ശറഫുദ്ദീന്‍മുസ്‌ലിയാര്‍, പി.എ. ഹൈദ്രോസ്മുസ്‌ലിയാര്‍, അബ്ദുമുസ്‌ലിയാര്‍ താനാളൂര്‍, പി.വി. മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ എട്ടിന് നവോത്ഥാനം, 11ന് ഇസ്‌ലാമും മുസ്‌ലിങ്ങളും, രണ്ടിന് ഇസ്‌ലാം സമ്പദ്‌വ്യവസ്ഥ, നാലിന് അനുസ്മരണം, 4.30ന് കര്‍മരേഖ വിളംബരം, അഞ്ചിന് സമാപനം എന്നീ സെഷനുകള്‍ നടക്കും. സമാപന പ്രാര്‍ഥനയ്ക്ക് ബാഗ്ദാദിലെ സയ്യിദ് സ്വബാഹുദ്ദീന്‍ അഹ്മദ് അ-രിഫാഇ നേതൃത്വം നല്‍കും

എസ്.എസ്.എല്‍.സി.ഫലം ഇന്ന്‌


എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്കാണ് ഫലപ്രഖ്യാപനം. ഹര്‍ത്താല്‍ പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്‍നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് ഫലപ്രഖ്യാപനം നടക്കും. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്. എസ്.എസ്.എല്‍.സി. ഫലം www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ അറിയാം. ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലമറിയാനും പ്രിന്‍റൗട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഫലം സൗജന്യ എസ്.എം.എസ്സിലൂടെ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി@സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സൗകര്യം പ്രഥമാധ്യാപകര്‍ ഒരുക്കും.

Wednesday, April 27, 2011

സ്‌റ്റോക് ഹോം :ഇന്ത്യന്‍ സംഘത്തിന്റെ ദൗത്യം പരാജയപ്പെടുത്തണം -വി.എം.സുധീരന്‍

സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക സംഘത്തിന്റെ ദൗത്യം പരാജയപ്പെടുത്തണമെന്നും അതായിരിക്കും ജനങ്ങളുടെ വിജയമെന്നും വി.എം.സുധീരന്‍ പറഞ്ഞു. ഏലൂരിലെ എച്ച്.ഐ.എല്‍ കമ്പനിക്ക് മുന്നില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിധിയെഴുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കീടനാശിനി കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമായാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ ഗുരുതര തെറ്റാണ് സംഭവിച്ചത്. പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവുമാണ് പ്രധാനമായും കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഈ രണ്ട് മന്ത്രാലയത്തിന്റെയും ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികളുടെ ഉല്‍പ്പാദനം എച്ച്.ഐ.എല്‍ അടിയന്തരമായി നിര്‍ത്തിവെക്കണം. ഉല്‍പ്പാദന വൈവിധ്യവത്കരണത്തിലൂടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. കാസര്‍കോട്ടെ ജനതയുടെ ആരോഗ്യപരവും പുനരധിവാസപരവുമായ പ്രശ്‌നത്തില്‍ സമയബന്ധിതായി ഇടപെടണം. ഇതിനുള്ള സാമ്പത്തിക സഹായങ്ങളും പാക്കേജുകളും നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ ഭരണ -പ്രതിപക്ഷ ഭേദമന്യേ ഒരുമിച്ച് നില്‍ക്കണമെന്ന് സുധീരന്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വെളിച്ചമരം നടല്‍ ചടങ്ങ് സുധീരന്‍ നടത്തി. തുടര്‍ന്ന് ശരത് പവാറിനെ കുറ്റവിചാരണ നടത്തി. ജിയോ ജോസ് അധ്യക്ഷത വഹിച്ചു. കെ.ചന്ദ്രന്‍പിള്ള, പി.വി.സുധീരന്‍, അംബികാ സുതന്‍ മങ്ങാട്, കെ.ബി. മുഹമ്മദ് കുഞ്ഞ്, പുരുഷന്‍ ഏലൂര്‍, പ്രഫ.കെ.അരവിന്ദാക്ഷന്‍, പി.ജെ.സെബാസ്റ്റിയന്‍, മുഹമ്മദ് ഷിയാസ് എന്നിവര്‍ പങ്കെടുത്തു.

ഡു വോയ്പ് സര്‍വീസ് ഈ വര്‍ഷം


യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.
ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.
ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.
ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.
നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.
എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.

നക്‌സല്‍ ഗ്രാമങ്ങള്‍ക്ക് ഒരാമുഖം

നമ്മുടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യന്‍ പതാകയുടെ ഒരു പൊടി പോലും കാണാന്‍ കഴിയാത്ത ഗ്രാമങ്ങള്‍. കുഴിബോംബുകള്‍ വിതറിയ റോഡുകളുടെ എണ്ണമറ്റ പ്രദേശങ്ങള്‍, ഗറില്ലാ യുദ്ധമുറകള്‍ പരിശീലിക്കുന്ന പ്രത്യേക സേനകള്‍. നമുക്ക് തികച്ചും അപരിചിതമായ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലാത്ത മുദ്രാവാക്യങ്ങള്‍. ദേശസ്മരണകള്‍, സമാന്തരകോടതികള്‍, മറ്റ് ഭരണസംവിധാനങ്ങള്‍...ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരം ഒളിഞ്ഞിരിക്കുന്ന ഗ്രാമപ്രാന്തങ്ങള്‍..പറഞ്ഞുവരുന്നത് റെഡ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആയിരക്കണക്കിന് സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ചില മേഖലകളെക്കുറിച്ചാണ്. ഇത് എവിടെയാണെന്നല്ലേ. ഇന്ത്യയില്‍ തന്നെയാണത്. ചെമ്പട്ടുടുത്ത ഗ്രാമങ്ങളായി ഇന്ത്യന്‍ സൈന്യം തന്നെ വിലയിരുത്തിയ നക്‌സല്‍ഗ്രാമങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്. 

ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം വാഴുന്നത് നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന സമാന്തരഭരണകൂടങ്ങളാണെന്ന സത്യം എത്രപേര്‍ക്കറിയാം. ഒരുപക്ഷേ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രയോഗം സുപരിചിതമായ മലയാളികളെ പോലെ ഇന്ത്യയുടെ പല മേഖലകളിലും സജീവമാണ് ഈ നക്‌സല്‍ഗ്രാമങ്ങള്‍. എന്നാല്‍ നമ്മുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയല്ല കാര്യങ്ങള്‍ എന്നുമാത്രം. കോടതിയും പട്ടാളവും അവരുടേത് തന്നെ. എല്ലാം അവര്‍ നിയന്ത്രിക്കുന്നു. ശരിക്കും ഒരു സമാന്തരഭരണകൂടവ്യവസ്ഥ. 
മുപ്പതുമുക്കോടി മാവോയിസ്റ്റ് സംഘടനകളുള്ള ഇന്ത്യയിലെ ഈ മേഖലകളെയാണ് റെഡ് കോറിഡോര്‍ എന്ന് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്നത്. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 40,000 ചതുരശ്ര കിലോമീറ്ററാണ് ഈ സമാന്തരഭരണകൂടങ്ങളുടെ വിസ്തൃതി. അവ 16 സംസ്ഥാനങ്ങളിലായി 194 ഓളം ജില്ലകളിലായി നീണ്ടുപരന്ന് കിടക്കുന്നു. ഇതില്‍ തന്നെ 58 ഓളം ജില്ലകള്‍ ആയുധശേഖരത്തിന്റേയും സ്വയം പ്രഖ്യാപിത പരമാധികാരത്തിന്റെയും സുരക്ഷിതവും പ്രചോദിതവുമായ കേന്ദ്രങ്ങളാണ്. ഓരോ പ്രദേശവും ഭരിക്കുന്നത്ഭിന്നഗ്രൂപ്പുകളാണെന്നത് മറ്റൊരു സത്യം. 
ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ ശേഖരമാണ് അത്രതന്നെ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തായി ഒളിഞ്ഞുകിടക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം തന്നെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഒറീസ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് നക്‌സല്‍ സംഘടനകളുടെ ശക്തികേന്ദ്രം. അവിടത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ആയുധശേഖരം പലയിടത്തുമുണ്ടെന്നാണ് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഓരോ മേഖലയിലും വ്യത്യസ്തം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധരീതികളുടെ കാര്യത്തില്‍ ശക്തമാണിവര്‍. അല്‍പം ആലങ്കാരികമായി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ കാര്യത്തില്‍ വരെ തനത് സംസ്‌കാരം പുലര്‍ത്തുന്നുവെന്നും പറയാം. 
സ്വാഭാവികമായും വനത്തില്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ സൈനികമായി തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് ചുരുക്കം. തദ്ദേശീയമായ ഗറില്ലാ ശൈലി തന്നെയാണതിന് കാരണം. മറ്റൊന്ന് ഈ മേഖലയില്‍ മിക്കയിടത്തും കുഴിബോംബുകളുടെ പ്രളയമാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പോരാത്തതിന് മിക്ക ഗ്രാമങ്ങളിലും ഗ്രാമീണരുടെ പിന്തുണയും ഇത്തരം സംഘടനകള്‍ക്കാണ്. ഓരോ നക്‌സല്‍ ഗ്രൂപ്പുകളേയും പിടിക്കാനെന്ന പേരില്‍ സൈന്യവും പോലീസും സാധാരണജനങ്ങളുടെ നേരെ സൃഷ്ടിക്കുന്ന അനീതിയാണ് ഗ്രാമങ്ങളുടെ ഈ പിന്തുണയ്ക്ക് കാരണം. ഇത് പലപ്പോഴും ജനങ്ങളെ തങ്ങളുടെ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാക്കുന്നതിന് പ്രേരിപ്പിക്കുന്നുമുണ്ട്. കുഴിബോംബുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ നക്‌സലുകള്‍ തന്നെ അവരുടേതായ രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. അതുകൊണ്ട് സൈന്യത്തിന് 
ഇവിടെയെത്തിഅട്ടിമറിനടത്തുകദുഷ്‌കരമാണ്. 

വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാസേനയുടെ നിരവധി ആയുധങ്ങളും സ്‌ഫോടകശേഖരവും ട്രക്കുകളും മോഷ്ടിക്കപ്പെട്ടതായി പലപ്പോഴും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോകുന്നത് ഇത്തരം നക്‌സല്‍ ഗ്രൂപ്പുകളിലേക്കാണ്. തോക്കുകള്‍, ഗണ്‍ പൗഡര്‍ അടക്കമുള്ള ബോംബ് നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, റിമോട്ട് സംവിധാനങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നവയാണ്. സ്‌റ്റേഷന്‍ ആക്രമണങ്ങള്‍, സൈനിക കേന്ദ്രങ്ങളിലെ മോഷണം, ചെക്ക് പോസ്റ്റുകള്‍ ആക്രമിച്ച് തട്ടിയെടുക്കുക എന്നീ തന്ത്രങ്ങളിലൂടെ വന്‍തോതില്‍ ആയുധശേഖരം കണ്ടെത്തുന്നു. ഗറില്ല സമരമുറ പരിശീലിച്ച ജംഗിള്‍ ആര്‍മിയാണ് മാവോയിസ്റ്റുകളുടെ മറ്റൊരു പ്രത്യേക വിഭാഗം. പുതിയ സാങ്കേതികവിദ്യയും ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ആത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വന്തം മൊബൈല്‍ സ്‌ക്വാഡുകളെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. 

ബ്ലാക്ക് സ്‌ക്വാഡ് എന്ന പേരില്‍ മാവോയിസ്റ്റ് വിഭാഗവും ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. തമിഴ് പുലികളുടെ ശൈലിയിലുള്ള ഇത്തരം സംഘങ്ങള്‍ ഇന്ത്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ വലിയ ശക്തിയാണ്. ബ്ലാക് ടൈഗൈഴ്‌സ്, ക്രാന്തി സേന, തിരുമള്‍ ടൈഗേഴ്‌സ്, സീക്രട്ട് ആര്‍മി, ഗ്രേവി ഹൗണ്ട് നക്‌സലൈറ്റ്, ഗ്രീന്‍ ടൈഗേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളാണവ. ആദിവാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും നിഷ്‌കളങ്കരായ നാട്ടുകാരെ കൊന്നൊടുക്കുന്നു എന്നും മറ്റും ഇവര്‍ ബോധവല്‍ക്കരണം നടത്തിയും പ്രചരിപ്പിച്ചും ജനങ്ങളെ സൈന്യത്തിനെതിരായി വഴിതിരിച്ചുവിടുന്നതില്‍ വിജയിക്കുന്നു എന്നാണ് ഈ മേഖലകളുടെ സ്വയം പ്രഖ്യാപിതഭരണം അവര്‍ വിജയകരമായി അയല്‍ഗ്രാമങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജന്‍മുക്തി അടക്കമുള്ള ഗോത്രസേനകളെ ചത്തീസ്ഗഡിലും മറ്റും ഇവര്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 

ബിഹാറില്‍ വരേണ്യവിഭാഗസംരക്ഷണത്തിനായി പുറപ്പെട്ട സ്വയംപ്രഖ്യാപിതസേനയായ രണ്‍വീര്‍സേനക്ക് ബദലായി മാവോയിസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളെ നേരത്തെ തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. നക്‌സലുകള്‍ക്കെതിരായ പ്രചാരണങ്ങളും സൈനികനീക്കങ്ങളും അറിയാന്‍ പ്രത്യേക നെറ്റ്‌വര്‍ക്കുകളും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ തെക്കുനിന്ന് അതായത് ആന്ധ്രയില്‍ നിന്ന് തുടങ്ങുന്ന നക്‌സല്‍ ഗ്രാമങ്ങള്‍ ചത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം അതിന്റെ സജീവാവസ്ഥ കൈവരിച്ച് പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സമാന്തരഭരണകൂടങ്ങള്‍ ഭാവിയില്‍ രാജ്യത്തിന്റെ ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന സത്യം ഇവിടെ പ്രസക്തമാണ് എന്നുകൂടിയോര്‍ക്കുക. 

വി എസിന്റെ ഉപവാസം പ്രതിപക്ഷനേതാവിലേക്കുള്ള റിഹേഴ്‌സല്‍


അടുത്ത അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുവാനുള്ള നാടകത്തിന്റെ റിഹേഴ്‌സലാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഉപവാസ സമരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
സ്വന്തം പാര്‍ട്ടിയുടെ പിന്തുണയില്ലാതെ എന്‍ഡോസള്‍ഫാനെതിരെ മുഖ്യമന്ത്രി നടത്തിയ ഉപവാസം അദ്ദേഹം നേരിട്ട് തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണ്. യു.ഡി.എഫിനെ വിമര്‍ശിക്കുവാന്‍ എന്‍ഡോസള്‍ഫാനെ കരുവാക്കേണ്ടതില്ല. വെള്ളിയാഴ്ച എല്‍.ഡി.എഫ് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ ഭരണത്തിലിരുന്ന് അവര്‍ നടത്തുന്ന 16-കാമത്തെ ഹര്‍ത്താലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യപൂര്‍വ്വം 2011 എന്ന സാമൂഹികക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് ഭരിച്ച 1996 - 2001 കാലയളവിലാണ് കാസര്‍കോട് ഹെലികോപ്റ്ററില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. ഇത് കിണറ്റിലും കുളത്തിലും വീണാണ് മരണവും അംഗവൈകല്യങ്ങളും സംഭവിച്ചത്. 2002 ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് എന്‍ഡോ സള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചതാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ആരെങ്കിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മേയ് 13 ന് അധികാരമൊഴിയുന്ന എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
കാരുണ്യപൂര്‍വ്വം പരിപാടിയുടെ ഭാഗമായുള്ള 25 വീല്‍ചെയറുകള്‍ നിര്‍ദ്ധന വികലാംഗര്‍ക്ക് കെ.മുരളീധരന്‍ വിതരണം ചെയ്തു.

വീല്‍ചെയര്‍ വിതരണം, നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, നിര്‍ദ്ധന ഭവനപദ്ധതി, ക്യാന്‍സര്‍ ചികിത്സാ പദ്ധതി, സ്വയം തൊഴില്‍ തൊഴില്‍പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം, പി.എസ്.സി പഠനകളരി, നേത്രചികിത്സാ ക്യാമ്പ്, വ്യക്തിത്വ വികസന ക്യാമ്പുകള്‍ തുടങ്ങി പത്തിന കര്‍മ്മ പദ്ധതികള്‍ ഉള്‍പ്പെട്ട കാരുണ്യപൂര്‍വ്വം 2011 ചടങ്ങില്‍ അവതരിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു എസ് തൊടിയൂര്‍ അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എന്‍.രാജന്‍ ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍, കോയിവിള രാമചന്ദ്രന്‍, ആര്‍.രാജശേഖരന്‍, സി.ആര്‍.മഹേഷ്, ടി.തങ്കച്ചന്‍, എ.എ.അസീസ്, ചിറ്റുമൂല നാസര്‍ ബോബന്‍ ജി നാഥ്, സെവന്തികുമാരി, മണ്ണേല്‍ നജിം, മഞ്ചുകുട്ടന്‍, മഠത്തിനേത്ത് വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 
നിയാസ് ഇബ്രാഹിം സ്വാഗതവും എ.ഷഹ്‌നാസ് നന്ദിയും പറ

വിജിലന്‍സിന്റെ രഹസ്യറിപ്പോര്‍ട്ട്‌: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ല

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കോളിളക്കം സൃഷ്‌ടിച്ച പാമോയില്‍ തുടരന്വേഷണക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ലെന്നു വിജിലന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. വൈകാതെ റിപ്പോര്‍ട്ട്‌ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേണ്ടത്ര തെളിവുകളില്ലാതെ പ്രതിസ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയാല്‍ അതു കേസിലെ മറ്റു പ്രതികള്‍ രക്ഷപ്പെടാന്‍ ഇടനല്‍കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ രഹസ്യസ്വഭാവത്തോടെയുളള ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ശ്രദ്ധാപൂര്‍വം നടത്തിയാല്‍ മതിയെന്നു വിജിലന്‍സ്‌ ഡയറക്‌ടറുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഡസ്‌മണ്ട്‌ നെറ്റോ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കി.

വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ ഡിവൈ.എസ്‌.പി: ജോണ്‍കുട്ടി, സി.ഐ: ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. കഴിഞ്ഞ ദിവസം ഈ സംഘം കൊല്ലത്തെത്തി രണ്ടുപേരില്‍നിന്നു മൊഴിയെടുത്തിരുന്നു. നേരത്തേ കേസ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ച ഐ.ജി: എ. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ എസ്‌.പി: വി.എന്‍. ശശിധരന്റെ നിയന്ത്രണത്തിലാണ്‌ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്‌. ഐ.ജി. സുരേന്ദ്രന്‍ മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയിരുന്നില്ല.

പാമോയില്‍ കേസിലെ പ്രധാന പ്രതിയും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ നിര്യാണത്തെ തുടര്‍ന്ന്‌ കേസിലുണ്ടായ വഴിത്തിരിവുകളുടെയും പ്രതികളായ മുന്‍ അഡീ. ചീഫ്‌ സെക്രട്ടറി സഖറിയ മാത്യു, മുന്‍ മന്ത്രി ടി.എച്ച്‌. മുസ്‌തഫ എന്നിവരുടെ സത്യവാങ്‌മൂലത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ച്‌ ആരായാന്‍ വിജിലസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌. പ്രോസിക്യൂട്ടറായി പുതിയ ഒരാളെ നിയമിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന്‌ ഈ കേസ്‌ തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മാര്‍ച്ച്‌ 14ന്‌ കോടതി അനുവദിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സിന്‌ ഇതുവരെ ബലപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ഉന്നതവൃത്തങ്ങള്‍ വ്യക്‌തമാക്കി.

2005 ല്‍ ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെയും ഇപ്പോള്‍ കേന്ദ്രസര്‍വീസിലുള്ള ഇരുപതാം സാക്ഷി ജോസ്‌ സിറിയക്കിന്റെ മൊഴിയുടെയും അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്‌. മന്ത്രിസഭയുടെ നോട്ടില്‍ ഒപ്പുവച്ചെന്ന ഒറ്റക്കാരണത്താല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിലപാട്‌.

രണ്ടു രൂപ അരി:റേഷൻ ഡീലേർസ് ഹർജ്ജി നൽകി

sIm¨n: kwØm\s¯ P\§Ä¡p cWvSpcq]bv¡v Acnbpw tKmX¼pw hnXcWw sN¿m\pÅ kÀ¡mÀ Xocpam\¯ns\Xntc HmÄ C´y tdj³ Uotegvkv Atkmkntbj³ sslt¡mSXnsb kao]n¨p. tdj³IS¡mÀ¡v Acn Intem{Kman\p 8.90 cq]bv¡pw tKmX¼v 6.80\pamWv e`n¡p¶Xv.

AXp cWvSpcq]bv¡p sImSp¡pt¼mgpWvSmIp¶ \ãw kÀ¡mÀ sImSp¡Wsa¶p hyàam¡nbmWv Atkmkntbj³ lÀPn \ÂInbn«pÅXv. kÀ¡mÀ \ne]mSn\mbn tIkv shÅnbmgvN ]cnKWn¡m³ PÌokv sI. kptc{µtaml³ amän.

kam\]²Xnbn t\ct¯ C¯cw hmKvZm\w kÀ¡mÀ tjm¸pSaIÄ¡p \ÂInbn«psWvS¦nepw CXphsc ]Ww \ÂInbn«nÃ. AXnsâ t]cn GItZiw 28.5 tImSn cq] e`n¡m\pWvSv. ]pXnb ]²Xn {]Imcw Uotegvkn\p 50 tImSn cq]bpsS \ãw IsWvSt¯WvSnhcpw. AXn\m ]Ww ]n¶oSv \ÂImsa¶ kÀ¡mÀ \ne]mSv amäWsa¶pw lÀPn¡mÀ Bhiys¸«p.

Intem{Kman\p cWvSp cq]bv¡p Xs¶ Acn e`n¨m A{Xbpw XpIbv¡p hnXcWw sN¿msa¶pw Uotegvkv ]dbp¶p. tIkn kÀ¡mcn\pthWvSn AUoj\ AUzt¡äv P\d lmPcmbn.

അന്നാഹസാരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി പിണറായി വിജയന്‍

അഴിമതിക്കെതിരെ ഉപവാസ സമരം നയിച്ച അന്നാഹസാരെയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. അരാഷ്ട്രീയമായ ചില കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ബോധപൂര്‍വമാണെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ട് നടക്കുന്ന ഇത്തരം അരാഷ്ട്രീയമായ നീക്കങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച അഡ്വ. വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അന്നാഹസാരെയും അരാഷ്ട്രീയ പ്രവണതകളെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

അന്നാഹസാരെയ്ക്ക് ജനാധിപത്യത്തോട് പരമപുച്ഛമാണെന്നും സമരത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ജനാധിപത്യവിരുദ്ധമായിരുന്നുവെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അഴിമതിക്കെതിരെ ശക്തവും വ്യക്തവുമായ നിലപാട് സി.പി.എമ്മിന്‍േറതാണ്. ദീര്‍ഘകാലത്തിനു ശേഷം ലോക്പാല്‍ ബില്ലിന് വീണ്ടും ജീവന്‍വെയ്ക്കുന്നത് ഇടതുപക്ഷം കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിനെ പിന്താങ്ങുന്ന കാലത്താണ്. രാജ്യം കണ്ട കൊടിയ അഴിമതികളാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയത്തെ ആക്ഷേപിച്ചുകൊണ്ട് അഴിമതി മറച്ചുവെയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത് . രാഷ്ട്രീയത്തെ ആക്ഷേപിക്കുന്ന അരാഷ്ട്രീയതയ്‌ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം.

ഗ്രാമീണ വികസനത്തിന്റെ മഹനീയ മാതൃകയായി അന്നാഹസാരെ ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്രമോഡിയെയാണ്. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്‌പെക്ട്രം ഇടപാട് മറച്ചു വെയ്ക്കാനും ഇതില്‍ പങ്കാളിയാകാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യത്ത് ഇതുവരെയുണ്ടായ അഴിമതികളെല്ലാം കൂട്ടിച്ചേര്‍ത്താലും 1,76,000 കോടിയിലെത്തി നില്‍ക്കുന്ന 2 ജി സ്‌പെക്ട്രം അഴിമതിയോളമെത്തില്ല. ഒരു കിലോഗ്രാമിന് മൂന്നു രൂപ നിരക്കില്‍ രണ്ടുവര്‍ഷം രാജ്യത്ത് വിതരണം ചെയ്യാനുള്ള അരി ഈ തുകയ്ക്ക് ലഭിക്കും. അഞ്ചുവര്‍ഷത്തെ സാര്‍വത്രിക വിദ്യാഭ്യാസത്തിന് ഈ തുക മതിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എ.ഐ.എല്‍.യു. ജില്ലാപ്രസിഡന്റ് അഡ്വ. ആനാവൂര്‍ വേലായുധന്‍ നായര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ 'വര്‍ക്കലയുടെ ലേഖനങ്ങളുടെ സമാഹാരം ' പ്രകാശനം ചെയ്തു. മന്ത്രി എം. വിജയകുമാര്‍,സി.പി.എം. ജില്ലാസെക്രട്ടറി കടകംപള്ളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം സ്വന്തമാക്കാന്‍ പാര്‍ട്ടി തന്ത്രം

തിരഞ്ഞെടുപ്പു നാളുകളില്‍ ആള്‍ക്കൂട്ടത്തിന്റെ ആകര്‍ഷണ കേന്ദ്രമായതിനു പിന്നാലെ എന്‍ഡോസള്‍ഫാന്‍ സമരം വഴി വി.എസ്.അച്യുതാനന്ദന്‍ ജനപ്രീതിയുടെ തുടര്‍ ചലനം സൃഷ്ടിക്കുന്നത് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. വിനാശകരമായ കീടനാശിനിക്കെതിരെ നടത്തുന്ന ധര്‍മസമരം മുഖ്യമന്ത്രിയുടെ സ്വന്തം പേരില്‍ മാത്രം എഴുതപ്പെടരുതെന്ന നിലപാടിലാണ് പാര്‍ട്ടി. വി. എസില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ചരട് പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്.

അന്നാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ സമരത്തിന് രാജ്യവ്യാപകമായി ലഭിച്ച പിന്തുണ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. എന്‍ഡോസള്‍ഫാനെതിരെ വി. എസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ബി. ജെ പിക്കുപോലും വി. എസിന്റെ സമരത്തില്‍ പങ്ക് ചേരേണ്ടി വന്നു. വി.എസിന്റെ ഗ്രാഫ് അതിവേഗം ഉയരുന്നതായാണ് സമരത്തിനു ലഭിച്ച പിന്തുണ വ്യക്തമാക്കുന്നത്.

സമരത്തിന്റെ വെളിച്ചത്തിലാണ് ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ സി. പി. എം തീരുമാനിച്ചത്. പിറ്റേന്നു തന്നെ മുന്നണിയോഗം ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. വി. എസിന്റെ ഉപവാസം നേരത്തെ മന്ത്രിസഭയാണ് തീരുമാനിച്ചത്. പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് വി. എസി ന്റെ ജനപ്രീതി ഉയരുന്നതില്‍ സി. പി. എം നേതൃത്വം പുലര്‍ത്തുന്ന അസഹിഷ്ണുത പ്രതികരണങ്ങളിലൂടെ പ്രകടമാകുന്നുമുണ്ട്. അന്നാ ഹസാരെ നടത്തിയ സമരം അരാഷ്ട്രീയമാണെന്നും അത് അനുകരിക്കാവുന്ന മാതൃകയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞത് ആരെ ഉന്നം വെച്ചാണെന്ന് വ്യക്തം. ഹസാരെ മാതൃകയില്‍ വി. എസ് നടത്തിയ സമരം അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം വന്നത്. ഹസാരെ നടത്തിയ സമരത്തെ ഏറ്റവും ശക്തമായി പിന്തുണച്ച സി.പി.എം നേതാവും വി. എസ് തന്നെയായിരുന്നു.

പാര്‍ട്ടി പത്രത്തില്‍ കുറച്ചുദിവസങ്ങളായി പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിലും പാര്‍ട്ടിക്ക് അതീതമായി വി.എസിന്റെ ജനപ്രീതി വര്‍ധിക്കുന്നതിലുള്ള അസ്വസ്ഥത വ്യക്തമാണ്. പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ ലഭിക്കുന്ന ഏതു സ്ഥാനവും വ്യക്തിപരമായ ഗുണമല്ല, പാര്‍ട്ടിയുടെ ഗുണമാണെന്നും സംഘടനാ നേതാവിന് ലഭിക്കുന്നതിനെക്കാള്‍ ജനപ്രീതി പാര്‍ലമെന്ററി നേതാവിന് ലഭിക്കുക സ്വാഭാവികമാണെന്നും ലേഖനം പറയുന്നു. ഇ. എം. എസിനും നായനാര്‍ക്കും ഇപ്പോള്‍ വി.എസിനും പാര്‍ട്ടി നേതാവെന്നതിനെക്കാള്‍ ജനപ്രീതി മുഖ്യമന്ത്രിമാരായപ്പോള്‍ ലഭിച്ചുവെന്ന നിരീക്ഷണവും പാര്‍ട്ടി പത്രം നടത്തുന്നുണ്ട്. വി.എസിന് വര്‍ധിച്ചുവരുന്ന ജനപ്രീതി എന്തെങ്കിലും വ്യക്തിപരമായ നിലപാടിന്റെയോ, പ്രവര്‍ത്തനത്തിന്റെയോ ഭാഗമായി കിട്ടുന്നതല്ലെന്നും പാര്‍ട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വന്നുചേരുന്നതാണെന്നും വരുത്താനാണ് പാര്‍ട്ടിയുടെ ശ്രമം.

മൂന്നാര്‍ നടപടി ഉണ്ടായപ്പോഴും ഇതേ നിലപാടാണ് ആദ്യ സമയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ചത്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള തീരുമാനം വി.എസി ന്‍േറതായിരുന്നെങ്കിലും അതുയര്‍ത്തിയ ജനപിന്തുണയുടെ ക്രെഡിറ്റ് മുഖ്യമന്ത്രിയുടേത് മാത്രമാകാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം പാടുപെട്ടു. പാര്‍ട്ടിയില്‍ നിന്നകന്ന് വി.എസിന് ജനപിന്തുണ വര്‍ധിക്കുന്നതിലുള്ള അപകടം തിരിച്ചറിഞ്ഞാണ് ശംഖുംമുഖം കടപ്പുറത്തെ വിഖ്യാതമായ ബക്കറ്റും വെള്ളവും ഉപമ പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചത്.

ആദ്യം വി.എസിന് സീറ്റ് നിഷേധിക്കുകയും പിന്നീട് നല്‍കേണ്ടിവരികയും ചെയ്ത ഭീമാബദ്ധം രണ്ടുപ്രാവശ്യം പിണഞ്ഞത് സംസ്ഥാന ഘടകത്തെ ക്ഷീണിപ്പിച്ചു. വി.എസിന്റെ ജനപ്രീതിക്കുമുമ്പില്‍ പാര്‍ട്ടിക്ക് കീഴടങ്ങേണ്ടിവന്ന ഈ അനുഭവം പ്രചാരണവേദികളില്‍ മറ്റു നേതാക്കളെ നിഷ്പ്രഭമാക്കുകയും ചെയ്തു. വി. എസിന്റെ പോസ്റ്റര്‍ വെച്ച് ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കുവരെ പോസ്റ്റര്‍ അടിക്കേണ്ടി വന്നത് വല്ലാതെ ക്ഷീണമുണ്ടാക്കി. ഇതിലുള്ള അതൃപ്തി ഇതൊരു പുതിയ പ്രവണതയാണ് എന്നു വിശേഷിപ്പിച്ച് പിണറായി ഒതുക്കിയെങ്കിലും വിമര്‍ശത്തിന്റെ ആഴം അതില്‍ വ്യക്തമായിരുന്നു.

വി.എസിന് ആദ്യം സീറ്റ് നിഷേധിച്ച സംഭവത്തില്‍ സി. പി. ഐയും മറ്റും അഭിപ്രായം പറഞ്ഞതിനെയും പാര്‍ട്ടി പത്രം വിമര്‍ശിക്കുന്നുണ്ട്. അത് മുന്നണിമര്യാദയ്ക്ക് ചേര്‍ന്നതായിരുന്നില്ലെന്നും സി.പി.ഐ ചില നേതാക്കള്‍ക്ക് സീറ്റ് നല്‍കാഞ്ഞതില്‍ തങ്ങള്‍ ഇടപെട്ടിരുന്നില്ലെന്നുമാണ് ഇതു സംബന്ധിച്ച് സി.പി.എം ഓര്‍മപ്പെടുത്തിയത്. 

എന്റൊസൾഫാനേ വെല്ലുന്ന മാരക കീടനാശിനികളുടേ വില്പന ഹർത്താലുകാർ അറിയുന്നില്ല



എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോഫിറാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. കൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി.ഡി.റ്റി., മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷികശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഈ കീടനാശിനികള്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്.

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ഒരു നിശ്ചിതഡോസ് കീടനാശിനി എലികളില്‍ കുത്തിവെയ്ക്കുന്നു. അതില്‍ അമ്പതുശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍.ഡി. 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 0-50 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ത്തന്നെ എല്‍.ഡി. 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പുഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.

50-500 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുന്നെങ്കില്‍ അവയെ മഞ്ഞഗണത്തില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ഈ ഗണത്തിലാണ്. പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ, ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല.

27 കീടനാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് ഒരു ഗവേഷകന്‍ പറയുന്നു. കീടനാശിനിക്കു പകരം കുമിള്‍നാശിനി പ്രയോഗിച്ച് വിപത്തുകള്‍ വരുത്തിവച്ച കര്‍ഷകര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ മാത്രം കീടനാശിനികള്‍ നിരോധിച്ചതുകൊണ്ട് വലിയ മെച്ചമില്ല. ഇവയുടെ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ രാജ്യാന്തരതലത്തില്‍ നിരോധനം ഉണ്ടായേ പറ്റൂ.

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന് പശ്ചിമ ബംഗാളില്‍ നിരോധനമില്ല


എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹമിരിക്കുന്നവര്‍ ഭരിക്കുന്ന പശ്ചിമബംഗാളില്‍ എന്തുകൊണ്ട് നിരോധനമേര്‍പ്പെടുത്തുന്നില്ലെന്ന് വയലാര്‍ രവി. പോളിറ്റ്ബ്യൂറോ ബംഗാളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍
മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വേണ്ടി സത്യാഗ്രഹം നടത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും, ഭരണത്തിന്റെ ഇന്നിംഗ്‌സ് കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിക്ക് എന്‍ഡോസള്‍ഫാനെ കുറിച്ച് ഓര്‍മ്മവന്നത്. അഞ്ചു വര്‍ഷം ഭരിച്ചിട്ടും, കേരളത്തിലേക്ക് കടത്തിയ ഒരു കുപ്പി എന്‍ഡോസള്‍ഫാന്‍ പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് എന്‍ഡോള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എ.കെ.ആന്റണിയെ എന്‍ഡോസള്‍ഫാന്‍ അനുകൂലിയെന്ന തരത്തില്‍ ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമം നിലവാര തകര്‍ച്ചയല്ലാതെ മറ്റെന്താണെന്ന് വയലാര്‍ രവി ചോദിച്ചു. എന്‍സള്‍ഫാന്‍ നിരോധിക്കുന്നകാര്യം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ താനും എ.കെ.ആന്റണിയും ശക്തമായ നിലപാടെടുക്കും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യു.ഡി.എഫിന്റേയും കെ.പി.സി.സിയുടേയും നിലപാട് വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് വേണ്ടി താന്‍ കൃഷിമന്ത്രി ശരത് പാവാറിനെ കണ്ടുവെന്നും വയലാര്‍ രവി വെളിപ്പെടുത്തി. 

അച്യുതാനന്ദന്റെ അനന്തശയനം മോഡല്‍, ജാട പൊളിക്കാന്‍ ഹര്‍ത്താലുമായി പിണറായി


വി.എസ് അച്യുതാനന്ദനും സിപിഎമ്മും കേരളീയരെ പമ്പര വിഡ്ഢികളാക്കുന്നു. താന്‍ എന്തു ചെയ്താലും ചോദിക്കാനാളില്ലെന്ന തോന്നല്‍ അച്യുതാനന്ദനെ
മത്ത് പിടിപ്പിക്കുമ്പോള്‍  സിപിഎം നേതൃത്വം എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതിന തുല്യമായി രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ഉപവാസവും എല്‍ഡിഎഫിന്റെവെള്ളിയാഴ്ചത്തെ ഹര്‍ത്താലും അതാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിനേതൃത്വത്തെ  തള്ളിമാറ്റി എന്‍ഡോസള്‍ഫാന്‍ വഴി മുഖ്യമന്ത്രി സ്വയംതട്ടിക്കൂട്ടിയ പ്രശസ്തി ഇല്ലാതാക്കാനാണ് ഹര്‍ത്താല്‍. അധികാരത്തില്‍ നിന്നിറങ്ങാന്‍ 16 ദിവസം മാത്രം ഉള്ളപ്പോഴാണ് സിപിഎമ്മും വിഎസും ചേര്‍ന്ന്  പൊറാട്ടു നാടകം കളിക്കുന്നത്. ഒന്ന് വ്യക്തമായി, ഇനി അധികാരം സിപിമ്മിന് ഇല്ല. അതു കൊണ്ടാണ് സമരത്തിന് അടിത്തറ ഇപ്പോഴെ ഇടുന്നത്.മുഖ്യമന്ത്രിഎന്ന പദവി ദുരുപയോഗം ചെയ്ത് അച്യുതാനന്ദന്‍  ചരിത്രത്തില്‍ ഇടം തേടാന്‍ ആര്‍ത്തികാണിക്കുന്നു. മുഖ്യമന്ത്രി എന്ന ലേബലില്‍ നടത്തുന്ന എല്ലാ നാടകങ്ങള്‍ക്കും  കുടപിടിക്കേണ്ട ഗതിയാണ് സംസ്ഥാനത്തുള്ള സാംസ്‌കാരിക നേതാക്കള്‍ക്ക്.അച്യുതാനന്ദന്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതെല്ലാം വെറും ജാടയാണെന്ന് അറിഞ്ഞുകൊണ്ട്തന്നെ മനസ്സില്ലാ മനസ്സോടെ അവര്‍ക്ക് അദ്ദേഹത്തെ പിന്തുണക്കേണ്ടിവരുന്നു. 
മുഖ്യമന്ത്രിയുടെ ഓഫീസാണ്  പരിപാടികള്‍ക്ക് എല്ലാവരേയും ക്ഷണിക്കുന്നത്.  ക്ഷണിക്കപ്പെടുന്ന എല്ലാവര്‍ക്കുംവി.എസ്സിന്റെ രാഷ്ട്രീയ ദുരുദ്ദേശം അറിയാമെങ്കിലും  മുഖ്യമന്ത്രിപദവിയിലിരിക്കുന്നവ്യക്തിയോട് അനാദരവ് പകടിപ്പിക്കാന്‍വൈമനസ്യമുള്ളതു കൊണ്ടാണ് പോകുന്നതെന്ന് വ്യക്തമായി.പബ്ലിസിറ്റിയുടെ കാര്യത്തില്‍ 87-ാം വയസ്സിലും അച്യുതാനന്ദന്‍ ആനന്ദം കൊള്ളുകയാണ്. സത്യസന്ധമായവിലയിരുത്തിയാല്‍ ഇപ്പോള്‍ വി എസ്സ് നടത്തുന്നതെല്ലാം  ആത്മാര്‍ത്ഥയില്ലാത്ത പ്രവര്‍ത്തികളാണെന്ന് ബോധ്യപ്പെടും.   സ്വന്തംനേട്ടത്തിനായി സ്ഥാനം മേല്‍വിലാസമാക്കിയ മറ്റൊരുമുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. 'കുഭകര്‍ണ്ണന്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍എന്ന് എകെ ആന്റണി വിശേഷിപ്പിച്ചത് പൂര്‍ണ്ണമായും ശരിയെന്ന് തെളിയിക്കുകയാണ് ഓരോദിവസവും അച്യുതാനന്ദന്‍.
 
അഞ്ച് വര്‍ഷം അദ്ദേഹംഅധികാരം ആസ്വദിച്ച് പ്രസംഗിച്ച് നടന്നു. കസേരവിടാറായെന്ന് തോന്നിയപ്പോള്‍ ഓരോ വിഷയം എടുത്തിട്ട് അലക്കിതേക്കുകയാണ്.  മേലും കീഴുമില്ലാത്ത ആര്‍ക്കും ചെയ്യാനാകുന്നകാര്യങ്ങള്‍.  അച്യുതാനന്ദന്‍ ഇനി ആഗ്രഹിക്കുന്നത് ചരിത്രത്തിലെ ഒരു ഏടാണ്.തന്നെ വളര്‍ത്തിയ പാര്‍ട്ടിയോ, ഒപ്പം നിന്ന് വെയിലുകൊണ്ട സഹപ്രവര്‍ത്തകരോ ആ വഴിയില്‍ തടസ്സമാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.കേന്ദ്രകമ്മിറ്റിമെമ്പര്‍ സംവിധാനം ചെയ്യുന്ന നാടകത്തിന് തിരശീല പൊക്കേണ്ട അവസ്ഥ പോളിറ്റ് ബ്യറോമെമ്പര്‍മാര്‍ക്ക് വന്നിരിക്കുന്നു. അച്യുതാനന്ദന്‍  സ്വന്തം നിലക്ക് തീരുമാനിക്കുന്നു.മുഖ്യമന്ത്രി എന്ന മേല്‍വിലാസത്തില്‍ നടപ്പാക്കുന്നു. ഇതാണ് ദുരുപയോഗംഎന്ന് പറഞ്ഞത്.ഈ ഘട്ടത്തില്‍ പത്ര-ടിവി ചാനലുകളെ മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പാര്‍ട്ടി പിന്തുണ വേണ്ടേവേണ്ടെന്നാണ് നിലപാടിലാണ്മുഖ്യമന്ത്രി .ബ്ലിസിറ്റിക്കായി ഒന്ന് ചെയ്യുമ്പേള്‍ മറ്റൊന്ന്  മറക്കുമെന്ന ജനത്തിന്റെ മനശാസ്ത്രം വിഎസ്സിന് അറിയാം.എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് വിഎം സുധീരന്‍ നടത്തിയ പ്രസ്താവനകള്‍ കണ്ടില്ലെന്ന് നടിച്ച മുഖ്യമന്ത്രിയാണ്‌വിഎസ്സ്. വോട്ടെണ്ണുന്ന മെയ് 13 അടുക്കാറായി. പദവി വിടണം. മറ്റ് വഴിയില്ല. അപ്പോള്‍ അനന്തപുരിയില്‍ അനന്തശയനത്തെപോലെ കിടന്ന്  തലക്കല്‍ സിപിഐക്കാരനും കാല്‍ക്കല്‍ ബിജെപിക്കാരനും ഇരിക്കുന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ബുദ്ധിയെന്ന് വിഎസ്സിന് തോന്നി.
 
അനന്തശയനം മോഡല്‍ കിടപ്പ് ആലോചിച്ച് നിശ്ചയിച്ചാതാണത്രേ.സംസ്ഥാനത്തിന്റെ പൊതു കാര്യങ്ങളില്‍ നിന്ന് ബിജെപിയെ പലഘട്ടത്തിലും മാറ്റിനിര്‍ത്തിയ വിഎസ്സ് സ്വന്തം കാര്യത്തിന് ബഹുജന-വര്‍ഗ്ഗ പിന്തുണ കൂട്ടാന്‍ഒ.രാജഗോപാലിനെയുംകൂട്ടുപിടിച്ചു. ബിജെപിക്കാര്‍ കൊന്ന സിപിഎം പ്രവര്‍ത്തകരുടെ വീട്ടുകാരോടുള്ള സഖാവിന്റെ കടപ്പാട് ഇനി ഊഹിക്കാവുന്നതേയുള്ളു.
നാടകം ആസ്വദിച്ചുതീര്‍ന്ന സ്ഥിത്ക്ക് മുഖ്യമന്ത്രിയുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങളിതാ.ഭരണം വിട്ട് പോകാറായ മുഖ്യമന്ത്രി ഐസ്‌ക്രീം കേസ്സില്‍ പോലീസിനെ വിരട്ടുന്നു. എന്തുകൊണ്ട് 5 വര്‍ഷം ഈ പോലീസിനോട് ഇതൊന്നും പറഞ്ഞില്ല.ലോട്ടറി കേസ്സില്‍ സിപിഎം 2 കോടി രൂപ വാങ്ങിയതുംലാവിലിന്‍ അഴിമതിയുംവിഴുങ്ങി. മാര്‍ട്ടിന്‍കേസ്സ് എഴുതിതള്ളാന്‍ വിജിലന്‍സ് നിര്‍ദ്ദേശിച്ചിരിക്കുന്നു.മകനെതിരായ അഴിമതിപോലീസിന് വിടാതെ അധികാരമില്ലാത്ത ലോകായുക്തക്ക് വിട്ടത് എന്തിന്?മൂന്നാര്‍ കയ്യേറ്റക്കാരോടുള്ള സമരം നിര്‍ത്തിയെന്ന് മാത്രമല്ല   തെരഞ്ഞെടുപ്പ് കാലത്ത് ഇടുക്കിക്ക് പ്രസംഗിക്കാന്‍പോയതേയില്ല. കയ്യേറ്റക്കാരാടാറ്റഉള്‍പ്പെടെ പാര്‍ട്ടിക്ക് നല്‍കിയഇലക്ഷന്‍പണമല്ലേ അതിന് കാരണം.5 വര്‍ഷമായിപെണ്‍വാണിഭ കേസ്സിലെ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി തന്നെ എതിര്‍ വനിതാസ്ഥാനാര്‍ത്ഥിയെ പരിഹസിച്ചു, ഹരിപ്പാട്ട്‌വീട്ടമ്മയുടെ തലയില്‍ മൂത്രം നിറച്ച കുപ്പി കമഴ്ത്തിയിട്ടും ഇന്നേവരെ മിണ്ടിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിച്ച കൃഷിവകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെനീക്കങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു.മരുന്നടി മൂലം കാസര്‍കോഡ് മരിച്ച് ജീവിക്കുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയെപ്പറ്റി മൗനം. അവര്‍ക്ക് പുനരധിവാസം നല്‍കിയില്ല.
 
രണ്ട്മാസത്തേക്ക് വേണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഈ സര്‍ക്കാരിന് നിരോധിക്കാമെന്നിരിക്കേഎന്തു കൊണ്ട് അതുപോലും ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വ കക്ഷി സംഘത്തെ നയിക്കാന്‍ തയ്യാറാകാതിരുന്നത് പ്രധാനമന്ത്രി ഉറപ്പ് നല്കിയാല്‍ ഉപവാസ നാടകം നടത്താനാവില്ലെന്ന്   ചിന്തിച്ചതുകൊണ്ടല്ലേ..എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍ മടിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പടുത്തുന്ന കേന്ദ്ര മന്ത്രി ശരദ്പവാറിന്റെ  എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ എന്തുകൊണ്ട് പറയുന്നില്ല?എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത ബംഗാളില്‍ ഭരിക്കുന്ന സിപിഎംനേതാക്കളെ ക്കുറിച്ച് വിഎസ്സ് എന്താണ് പറയുക.നിരോധനം അടക്കം പാര്‍ട്ടിയില്‍ നയപരമായ തീരുമാനമെടുക്കേണ്ട സിപിഎമ്മിന്റെ സെക്രട്ടറി മുഖ്യമന്ത്രിയുടെ സമരപ്പന്തലില്‍ വരാതിരുന്നതി ശരിയോ തെറ്റോ.നാരങ്ങാ വെള്ളം തന്ന കവിസുഗതകുമാരി ടീച്ചറടക്കമുള്ളവര്‍ഇതിനൊക്കെഉത്തരം പ്രതീക്ഷിക്കുന്നുണ്ടാകണം. യുഡിഎഫ് പൂട്ടിച്ച 1600ലധികം മദ്യ(വിഷം)ഷാപ്പുകള്‍ തുറക്കാന്‍ ഒപ്പിട്ട മുഖ്യമന്ത്രി എന്‍ഡോ സള്‍ഫാന്‍ വിരുദ്ധസമരത്തിന്റെ പേരില്‍പുതിയദിവാനില്‍ കിടന്നത് നടകമല്ലെങ്കില്‍ പിന്നെന്താണ്.

ഇടത് ഹര്‍ത്താലിന് പിന്നില്‍ ഇരട്ടത്താപ്പ്: ഉമ്മന്‍ ചാണ്ടി


കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും അത് ഫലപ്രദമായി നടപ്പിലാക്കാത്ത ഇടതുമുന്നണി സ്റ്റോക്‌ഹോം കണ്‍വന്‍ഷന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. 
അഞ്ചുവര്‍ഷം എന്‍ഡോസള്‍ഫാന്‍ വ്യാപനം തടയാന്‍ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും
ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട, കാലാവധി തീരാറായ എല്‍ ഡി എഫ് പ്രതിപക്ഷത്തായാല്‍ നടത്തേണ്ട സമരത്തിന് ആളെക്കൂട്ടാന്‍ ദുരന്തത്തെ കരുവാക്കുകയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് 31.10.2006ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം തയ്യാറായി. അതിന് ശേഷം വന്ന ഇടതു സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പേരില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. ഒരിടത്തും റെയ്ഡ് നടത്താനോ തോട്ടങ്ങളിലെ ഗോഡൗണുകളില്‍ പരിശോധന നടത്താനോ ഉത്തരവിട്ടിട്ടില്ല. ആദ്യം നിരോധനം കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിയിരുന്നു. അതിനുള്ള എല്ലാ അധികാരവും കേന്ദ്രം വിജ്ഞാപനം വഴി കേരളത്തിന് നല്‍കിയതാണ്. ഒരു നടപടിയും സ്വീകരിക്കാതെ ഈ സര്‍ക്കാര്‍ മുന്നോട്ടുപോയി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഉപവാസത്തിന് ക്ഷണിച്ചുകൊണ്ട് മന്ത്രി വിജയകുമാര്‍ അയച്ച കത്തില്‍ പറയുന്നത്, പാലക്കാട്ടും ഇടുക്കിയിലും എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതയ്ക്കാന്‍ ആരംഭിച്ചു എന്നാണ്. യുഡിഎഫ് കാലത്ത് കാസര്‍ക്കോട്ടു നിന്നുമാത്രമായിരുന്നു ആക്ഷേപം. മറ്റു രണ്ടു ജില്ലകളിലേക്കു കൂടി ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചെങ്കില്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേരളത്തില്‍ നിരോധനത്തിന് മുന്‍കയ്യെടുത്ത യുഡിഎഫ് ഇത് ദേശീയതലത്തില്‍ തന്നെ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.
 
നാലേമുക്കാല്‍ വര്‍ഷം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രി നിരവധി തവണ കേരളത്തില്‍ വന്നപ്പോള്‍ വിഷയത്തില്‍ അദ്ദേഹത്തെ സമീപിക്കാനും തയ്യാറായില്ല. എന്നിട്ടും ഇപ്പോള്‍ സര്‍വകക്ഷി സംഘത്തെ അയച്ചപ്പോള്‍ പ്രതിപക്ഷം പോസിറ്റീവായി പ്രതികരിച്ചു. പ്രശ്‌നത്തില്‍ ഉപവാസം ഇരുന്ന മുഖ്യമന്ത്രി സിപിഎം ഭരിക്കുന്ന പശ്ചിമ ബംഗാളിനെയും ത്രിപുരയെയും തന്റെ നിലപാടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമോ?. 
സമരത്തിന് പിന്തുണ നല്‍കിയ ബിജെപി തങ്ങള്‍ ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയും ഈ ചിന്താധാരയിലേക്ക് എത്തിക്കണം. നിരോധനത്തെ എതിര്‍ത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചെങ്കിലും പകരം മറ്റൊന്ന് നല്‍കാന്‍ ഇതുവരെ തയ്യാറായില്ല. പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് പോസിറ്റീവായ മറുപടിയാണ് നല്‍കിയത്. ഇതുവരെ ഐ സി എം ആറിന്റെ സബ് ഓര്‍ഗനൈസേഷനുകളാണ് പഠനം നടത്തിയത്. ഐ സി എം ആര്‍ നേരിട്ട് പഠനം നടത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറി പി ശങ്കരന്‍, പിവി ഗംഗാധരന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ് സംബന്ധിച്ചു

സി പി എമ്മിൽ അംഗങളുടേ കൊഴിഞു പോക്ക് വർധിക്കുന്നതായി പർട്ടി രേഖ


kn]nF½n sImgnªpt]m¡kn]nF½n sImgnªpt]m¡p IqSp¶Xmbn ]mÀ«n tcJp IqSp¶Xmbkn]nF½n AwK§fpsS sImgnªpt]m¡v hÀ[n¡p¶Xmbn ]mÀ«ntcJ. AwKXzhpambn _Ôs¸«p ]mÀ«n¡pÅn \S¯p¶ kv{Iq«n\nIfnemWv kPoh {]hÀ¯IcS¡apÅhcpsS hÀ[n¨ tXmXnepÅ sImgnªpt]m¡pIsWvS¯nbXv.


]mÀ«nbpsS tImÀ]tdävhXvIcWw, t\Xm¡fpsS kz¯v k¼mZ\w, cq£amb hn`mKobX, aXhnizmkw kw_Ôn¨ \ne]mSnse AhyàX XpS§nbhbmWv Cu sImgnªpt]m¡nsâ ImcWambn hnebncp¯p¶Xv. 2010 G{]n apX 2011 amÀ¨v hscbpff Imebfhn kwØm\¯pWvSmbncp¶ 3,36,644 ]mÀ«n AwK§fpsS AwKXzw kw_Ôn¨ ]cntim[\bmWv Ct¸mÄ \S¡p¶Xv. tabv BZyhmct¯mSpIqSn CXp ]qÀ¯oIcn¡pw.

FÃm hÀjhpw amÀ¨v Ahkm\t¯msS \S¡p¶ kv{Iq«n\n sXcsªSp¸pImcWw C¯hW ]qÀ¯nbm¡m³ kn]nF½n\v Ignªncp¶nÃ. sXcsªSp¸n\p ap¼v kwØm\s¯ Npcp¡w LSI§Ä am{XamWv kv{Iq«n\n ]qÀ¯nbm¡nbncp¶Xv. ]qÀ¯nbmIm¯ kv{Iq«n\nIfmWv Ct¸mÄ \S¡p¶Xv.

kv{Iq«n\n kab¯v ]mÀ«n AwKXzw ]pXp¡msX kzbw ]n³amdp¶hcn `qcn`mKhpw kPoh {]hÀ¯IcmWv. ]mÀ«n ]cn]mSnIfnepw tbmK§fnepw kPohambn ]s¦Sp¡m¯hcpw kz´w XmXv]cy{]Imcw saw_Àjn¸v ]pXp¡m¯hcpamWv ]mÀ«nbnÂ\n¶v kv{Iq«n\n Ime§fn ]pd¯pt]mIp¶Xv. F¶m ]mÀ«nsaw_ÀamÀ AwKXzw ]pXp¡mXncn¡p¶Xv Cu hÀjw hÀ[n¨n«psWvS¶mWv CXphsc kv{Iq«n\n \S¶ LSI§fn \n¶pe`n¡p¶ hnhcw.

tIm«bw kt½f\¯nse IW¡\pkcn¨v 26,155 {_m©v I½nänIfmWv ]mÀ«n¡pffXv. an¡ {_m©pIfnepw saw_Àjn¸v ]pXp¡m¯ \nch[n t]cpWvSv. AtXkabw, hnFkv ]£t¯mSm`napJyapff ]mÀ«nsaw_Àamsc kPohasöp NqWvSn¡m«n HutZymKnI]£w ]pd¯m¡p¶psWvS¶ Btcm]Whpw iàamWv.

kn]nF½nsâ sXäpXncp¯ÂtcJbpsS ASnØm\¯nemWv C¯hW saw_Àamsc IÀi\ ]cntim[\bv¡p hnt[bam¡p¶Xv. saw_ÀamcpsS `qkz¯v, hcpam\w, tPmen, hml\w F¶nhbpw ]mÀ«n ]ZhnIÄ hln¡p¶hcpsSbpw P\{]Xn[nIfmbXn\ptijw hÀ[n¨ kz¯p¡Ä t\SnbhcptSbpw ]qÀWhnhc§Ä ]cntim[\bv¡p hnt[bam¡p¶pWvSv. ]cntim[\m dnt¸mÀ«v PnÃmI½nänIÄ kwØm\ I½nän¡p kaÀ¸n¡pw.

hcpam\¯n\\pkcn¨v \nÝnX sehnbpw ]mÀ«n AwK§Ä ASbv¡Ww. 300 cq]hsc hcpam\apff saw_ÀamÀ 25 ss]kbpw 10,000 cq] hsc hcpam\apff AwK§Ä 263.25 ss]kbpamWv sehn ASbvt¡WvSXv. ]mÀ«n saw_ÀamÀ sImSp¡p¶ sehnbpsS ]¯p iXam\w ]mÀ«n {_m©pIÄ¡pw AXXv LSI§Ä¡pw \ÂIpIbmWv ]Xnhvv.

ae¸pdw kwØm\ kt½f\¯n\ptijw aq¶p hÀj¯n\nSbn kn]nF½nsâ AwKXz¯n 20,339 t]cpsS hÀ[\hpWvSmbncp¶psh¶mbncp¶p ]mÀ«nbpsS AhImihmZw. CXn\nSbnemWv \nehnse kPoh ]mÀ«n {]hÀ¯IcpÄs¸sSbpÅhcpsS sImgnªpt]m¡v.

C¯hW ap³hÀj§fn DWvSmbXnt\¡mÄ sImgnªpt]m¡pWvSmsb¶mWv hnebncp¯Â. kwØm\s¯ kn]nFw sa¼Àamcn 13.3 iXam\w kv{XoIfmWv. Hcp {_m©v I½änbn cWvSv kv{XoIÄ thWsa¶mWp hyhØ. F¶m an¡ {_m©pIfnepw C¶p ]pcpjm[n]XyamWpffXv. ap³Ime§sf At]£n¨v kv{XoIfpsS ]¦mfn¯w Hmtcm LSI¯nepw Ipdªn«pWvSv.

kv{Iq«n\n Ahkm\n¨v sXcsªSp¸p ^e¯n\ptijw HmKÌv, sk]väw_À amkt¯msS kn]nF½nsâ kt½f\§Ä Bcw`n¡pw. IgnªhÀjw \St¡WvS kt½f\w hn`mKobX iàamhpsa¶ `b¯m \o«nbncp¶p. Cu kt½f\§Ä sXcsªSp¸n\ptijw \S¯m\mWv ]mÀ«n BtemNn¡p¶Xv. F¶m kn]nF½nse {Kq¸nkw kt½f\¯n hoWvSpw aqÀÑn¡psa¶v t\XrXzw `b¡p¶pWvSv.

kwLSnXcÃm¯ hnFkv ]£¯n\v hnFknsâ Øm\mÀYnXzt¯msS ]e PnÃmI½änIfnepw kzm[o\w DWvSmbn«pWvSv. C¡mcyw sImWvSpXs¶ hnFkvþ]nWdmbn {Kq¸v t]mcm«w tIm«bw kt½f\t¯¡mÄ hjfmIpsa¶mWp cm{ãob \nco£IcpsS hnebncp¯Â.n ]mÀ«n tcJ

Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍: ഉത്തരവാദിത്വം എല്‍.ഡി.എഫിന്


കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ്. സര്‍ക്കാരിനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

അന്തരിച്ചുപോയ കൃഷ്ണന്‍ കണിയാംപറമ്പില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് കാസര്‍കോട്ടുള്ള കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചത്. മാരകമായ ഈ കീടനാശിനി തളിക്കുന്നതിനു മുമ്പ് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ എടുക്കാതെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാതെയും തിടുക്കത്തില്‍ ഹെലികോപ്ടര്‍ വഴി തളിച്ചപ്പോള്‍ തോട്ടങ്ങള്‍ക്കു പുറമെ ആ പ്രദേശത്തുള്ള കുളങ്ങളിലും കിണറുകളിലും പുരയിടങ്ങളിലുമൊക്കെ കണക്കില്ലാത്ത കീടനാശിനി പതിച്ചതിന്റെ ഫലമായിട്ടാണ് ഈ ദുരന്തം ഉണ്ടായത്. പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനും കേരള സര്‍ക്കാരും ഈ കാര്യത്തില്‍ ഒരുപോലെ കുറ്റക്കാരാണ്. എന്നാല്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുതിനോ അവരെ പുനരധിവസിപ്പിക്കുന്നതിനോ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണെന്നും പി.പി. തങ്കച്ചന്‍ ആരോപിച്ചു.

എന്‍ഡോസള്‍ഫാനെതിരെ തൃശ്ശൂരില്‍ വി.എം. സുധീരനും ഉപവസിച്ചു


രാഷ്ട്രീയസമൂഹം ഒന്നിക്കാന്‍ ആഹ്വാനം


തൃശ്ശൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി- മനുഷ്യാവകാശക്കൂട്ടായ്മ തൃശ്ശൂരില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പങ്കെടുത്തു. 1998ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ആദ്യമായാണ് സുധീരന്‍ ഉപവാസസമരത്തില്‍ പങ്കെടുക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയസമൂഹം ഒന്നിച്ചുനില്ക്കാത്തത് ഖേദകരമാണെന്ന് ഉപവാസം അവസാനിപ്പിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര കൃഷിമന്ത്രി പവാറിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ എന്‍ഡോസള്‍ഫാന്‍ ലോബിയാണെന്ന് നേരത്തെ വ്യക്തമായതാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയറാം രമേശിനെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പല നല്ല നിലപാടുകളും ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം കൈക്കൊണ്ടിരുന്നു. പക്ഷേ, ഒരു മന്ത്രിയില്‍നിന്നുണ്ടാകാന്‍ പാടില്ലാത്ത വേദനാജനകമായ അഭിപ്രായമാണ് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടുണ്ടായത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പരിസ്ഥിതിവകുപ്പ് നോഡല്‍ ഏജന്‍സിയായിരിക്കെ ഇത് ഗൗരവകരമാണ്.

പ്രധാനമന്ത്രിയെ കാണാന്‍പോയ സര്‍വകക്ഷി സംഘത്തെ മുഖ്യമന്ത്രി നയിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതാവും സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കേരളത്തിലെ എം.പി.മാര്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെക്കണ്ട് വിഷയം അവതരിപ്പിക്കണം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അത് ഹിമാലയന്‍ അബദ്ധമായിരിക്കും. കേരളത്തില്‍ നടക്കുന്ന ഔദ്യോഗിക പ്രതിഷേധാചരണത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ തമ്മിലുണ്ടായ ധാരണാപ്പിശക് ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടിയിരുന്നത്. ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തിലെ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ട്. ഇരകളുടെ കൃത്യമായ കണക്ക് എടുക്കുകയും നഷ്ടപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കുകയും വേണം- സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ വീണ്ടും വീണ്ടും തെളിവ് തേടുന്നത് അശാസ്ത്രീയമാണെന്നും അത് അനിവാര്യമാണെങ്കില്‍ത്തന്നെ ഒരു കാലയളവിലേയ്ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ഉപവാസസമരം നയിച്ച ശാസ്ത്രജ്ഞന്‍ ഡോ.വി.എസ്. വിജയന്‍ പറഞ്ഞു. കോടതികള്‍ സ്വമേധയാ കേസെടുത്ത് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് സാറാ ജോസഫ് അഭ്യര്‍ത്ഥിച്ചു. ബാനറില്‍ പ്രതിഷേധ ഒപ്പിടല്‍ കവി മുല്ലനേഴി ഉദ്ഘാടനം ചെയ്തു. കെ. വേണു, അഷ്ടമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, വൈസ് പ്രസിഡന്റ് ടി. നിര്‍മല, അനില്‍ അക്കര, ടി.കെ. വാസു, എം. പീതാംബരന്‍, ജോയ് കൈതാരം, ഡോ.എം.ആര്‍. ഗോവിന്ദന്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, അഡ്വ. ആശ, പുത്തേഴത്ത് രാമചന്ദ്രന്‍, എസ്.പി. രവി, എം. മോഹന്‍ദാസ്, വി.ടി. ബാല്‍റാം., പി.എ. മാധവന്‍, അഡ്വ.പി.കെ. ജോണ്‍, ജോണ്‍സിറിയക്, ജോണ്‍ഡാനിയല്‍, എ. പ്രസാദ്, സി.എ. അജിതന്‍, സാണ്ടര്‍ കെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

രണ്ടുരൂപ അരി അടുത്തമാസവും ഇല്ല

അരിക്കുവേണ്ട 40 കോടി രൂപ സര്‍ക്കാര്‍ ഇനിയും നല്‍കാത്തതാണ് കാരണം

തിരുവനന്തപുരം: രണ്ടു രൂപയ്ക്ക് അരിവിതരണം അടുത്തമാസവും തുടങ്ങാന്‍ സാധ്യതയില്ല.  രണ്ടുരൂപയ്ക്ക് വിതരണം ചെയ്യാനുള്ള അരി
രണ്ടു രൂപയ്ക്ക് തന്നെ റേഷന്‍ കടകളില്‍ എത്തിക്കാനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് ഇതുവരെയും സ്വീകരിക്കാത്തതാണ് അരിവിതരണം മുടക്കാനുള്ള പ്രധാന കാരണം. അടുത്ത മാസം മുതല്‍  അരി നല്‍കണമെങ്കില്‍ ഈ മാസം 25-ാം തീയതിക്ക് മുമ്പ് തന്നെ ഇതിനാവശ്യമായ 40 കോടി രൂപ സര്‍ക്കാര്‍ എഫ് സി ഐയില്‍ കെട്ടിവയ്ക്കണമായിരുന്നു.  ഈ മാസം 30 ന് മുമ്പ് മൊത്ത വ്യാപാരികള്‍ അരി ഏറ്റെടുത്ത് റീട്ടെയില്‍ വ്യാപാരികള്‍ക്ക് രണ്ടു രൂപയ്ക്ക് നല്‍കിയാല്‍  മാത്രമെ എപിഎല്‍ കാര്‍ഡ് ഉടമയ്ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ സാധിക്കുകയുള്ളൂ.  എന്നാല്‍ എഫ് സി ഐയില്‍ കെട്ടിവയ്ക്കാനുള്ള 40 കോടിരൂപ ഇതുവരെയും നല്‍കാത്തതിനാല്‍ അടുത്ത മാസം മുതല്‍ അരി വിതരണം നടത്താമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.  രണ്ടുരൂപയ്ക്ക് അരി കൊടുക്കാനുള്ള ബാദ്ധ്യത റേഷന്‍ ഡീലര്‍മാരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഭക്ഷ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.  ഏപ്രില്‍, മെയ് ജൂണ്‍ മാസങ്ങളില്‍ റേഷന്‍ ഡീലര്‍മാര്‍ തങ്ങള്‍ 8.90 രൂപയ്ക്ക് വാങ്ങുന്ന അരി രണ്ടു രൂപയ്ക്ക് കൊടുക്കണമെന്നാണ് ഭക്ഷ്യമന്ത്രി ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി തന്നാല്‍ മാത്രമെ തങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.  അരി നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും  വ്യാപാരികള്‍ ആവശ്യപ്പെട്ടു.
 
പ്രശ്‌ന പരിഹാരത്തിനായി ഭക്ഷ്യമന്ത്രി ഇന്നലെ വിളിച്ചു ചേര്‍ന്ന റേഷന്‍ ടീലര്‍മാരുടെ യോഗത്തിലും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല.  സര്‍ക്കാരിന്റെ ഒളിച്ചു കളിയില്‍ പ്രതിഷേധിച്ചുകൊണ്ട് ആള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അേസാസിയേഷന്‍ പ്രതിനിധികള്‍ ഈ യോഗം ബഹിഷ്‌കരിച്ചിരുന്നു. റേഷന്‍ വ്യാപാരികളെ മാസം 40 കോടിരൂപ കടക്കാരാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. റേഷന്‍ കടകള്‍ക്കു ലഭിക്കാത്ത രണ്ടുരൂപ അരി കാര്‍ഡുടമകള്‍ക്കു നല്‍കിയില്ല എന്നപേരില്‍ റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതം നേരില്‍ കാണാന്‍ പ്രധാനമന്ത്രി കാസര്‍കോട്ടെത്തും


എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ഐ.സി.എം.ആറിനോട് പഠനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും രാജ്യതാത്പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമെടുക്കുമെന്നും രാത്രിയോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 'നിലവില്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍  നിരോധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ നിരോധിക്കണമെങ്കില്‍ അഭിപ്രായ സമാഹരണവും വിശദമായ ശാസ്ത്രീയ പഠനവും ആവശ്യമാണ്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ പഠനം നടത്തി വരികയാണ്. ഈ സമിതിയോട് പഠനം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാവിലെ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍  ഐ.സി.എം.ആര്‍ സമയബന്ധിതമായി പഠനം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. കൃഷിമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവരുമായി കൂടിയാലോചിച്ചാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി തീരുമാനിക്കുക. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കേരളാഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുനേതാക്കളും അറിയിച്ചു.
 
പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചുനടന്ന കൂടിക്കാഴ്ച്ച 20 മിനിട്ടു നീണ്ടുനിന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവച്ചു. അടുത്ത കേരള സന്ദര്‍ശന വേളയില്‍ ഈപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയാല്‍ കാസര്‍കോട്ടെ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ നടപടി എടുക്കും. നിലവില്‍ കേരളവും കര്‍ണ്ണാടകവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിള്ളത്. മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാല്‍ അവിടെയും നിരോധിക്കാന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.