പഴയ സഖാവായ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞതു തന്നെയാണ് ശരി. എങ്ങനെ രമേശന്റെ പേരില്‍ മാത്രം നടപടിയെടുക്കും? പിണറായി വിജയന്‍ തൊട്ട് താഴോട്ടുള്ളവരുടെ സ്വത്തു വിവരങ്ങള്‍ ഈ പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടോ? ഇവര്‍ക്കുള്ള ബിനാമി ഇടപാടുകള്‍ അന്വേഷിച്ചിട്ടുണ്ടോ? ഇല്ല എന്ന ഉത്തരം മാത്രമേ നല്‍കാനുള്ളൂ. അപ്പോള്‍ പിന്നെ രമേശന്‍ എങ്ങനെ കുറ്റക്കാരനാകും?
ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിശ്ചയിച്ചു. മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണത്രെ അന്വേഷണ കമ്മീഷന്റെ ചെയര്‍മാന്‍. സി പി എം എന്ന പാര്‍ട്ടി അവരുടെ പ്രവര്‍ത്തകരെ ഇതിലുമപ്പുറം വിഡ്ഢികളാക്കാനില്ല. രമേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വീമ്പു പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. പ്രകടനം നടത്താനും, കൊടികെട്ടി അധികാരം സ്ഥാപിക്കാനും ചെന്ന വി എസ് പക്ഷക്കാരുടെ പൊടിപോലും കാണാനില്ല.ഇനി കാര്യത്തിലേക്ക് കടക്കാം. രമേശന്റെ സ്വത്തു വിവരങ്ങളും മാഫിയാബന്ധവും അന്വേഷിക്കാന്‍ നിയുക്തനായ അഡ്വ.സി എച്ച് കുഞ്ഞമ്പുവിനെതിരെ പാര്‍ട്ടിക്കകത്ത് ഇതിലും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. കുഞ്ഞമ്പുവിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പറഞ്ഞ ഒരു സഖാവിനെ പാര്‍ട്ടിയില്‍ നിന്ന് കഴുത്തിന് പിടിച്ച് തള്ളിയിട്ട് അധികനാളായില്ല. മഞ്ചേശ്വരത്ത് കുഞ്ഞമ്പു മല്‍സരിച്ചപ്പോഴൊക്കെ പ്രചരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് രമേശനായിരുന്നു. ഇടപാടുകളെല്ലാം നടന്നതും രമേശന്‍ വഴി തന്നെ. കുഞ്ഞമ്പുവിന്റെ സകലമാന രഹസ്യങ്ങളും അറിയുന്ന രമേശനെതിരെ എന്തു റിപ്പോര്‍ട്ടാകും കുഞ്ഞമ്പു തയ്യാറാക്കുക?
അന്വേഷണ കമ്മീഷനിലെ ഇതര രണ്ടംഗങ്ങള്‍ മഹാസാത്വികര്‍, ടി വി ഗോവിന്ദനെന്ന പ്രായം ചെന്ന നേതാവും, ദിവാകരനെന്ന ഡി വൈ എഫ് ഐ മുന്‍ ജില്ലാ നേതാവും അനുസരണയുള്ള കുഞ്ഞാടുകള്‍. കുഞ്ഞമ്പു തീരുമാനിക്കുന്നത് നടക്കും. രമേശന് ''ക്ലീന്‍ ചിറ്റ്''ലഭിക്കുകയും ചെയ്യും. രമേശനെതിരെ വലിയ ശിക്ഷാ നടപടിയൊന്നും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി അത്രമാത്രം. ഇതൊരു തരം താഴ്ത്തലേ അല്ലെന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് നന്നായിട്ടറിയാം. കാരണം ഏരിയയില്‍ പിടിച്ചു നിന്നാല്‍ ജില്ലയിലേക്ക് വീണ്ടും കയറുക വലിയ പ്രയാസമുള്ള കാര്യമല്ല. പ്രത്യേകിച്ച് രമേശനെ പോലെ 'കഴിവും' സംഘടനാപാടവവുമുള്ള ഒരാള്‍ക്ക് പഴയ സഖാവായ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞതു തന്നെയാണ് ശരി. എങ്ങനെ രമേശന്റെ പേരില്‍ മാത്രം നടപടിയെടുക്കും? പിണറായി വിജയന്‍ തൊട്ട് താഴോട്ടുള്ളവരുടെ സ്വത്തു വിവരങ്ങള്‍ ഈ പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടോ? ഇവര്‍ക്കുള്ള ബിനാമി ഇടപാടുകള്‍ അന്വേഷിച്ചിട്ടുണ്ടോ? ഇല്ല എന്ന ഉത്തരം മാത്രമേ നല്‍കാനുള്ളൂ. അപ്പോള്‍ പിന്നെ രമേശന്‍ എങ്ങനെ കുറ്റക്കാരനാകും? പിന്നെ ഡി വൈ എഫ് ഐ യില്‍ നിന്ന് പുറത്താക്കുന്ന കാര്യം. പ്രായപരിധിയാണ് പ്രശ്‌നമെങ്കില്‍ രമേശന്‍ മാത്രമല്ലല്ലോ ഈ സംഘടനയില്‍ 'തല നരച്ച ഭാരവാഹി'യായി ഉള്ളത്. അരഡസന്‍ പേരെയെങ്കിലും ഭാരവാഹിസ്ഥാനത്തു നിന്ന് മാറ്റേണ്ടിവരില്ലേ?
എസ് എഫ് ഐയില്‍ ഒരുപാട് പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസിന്റെ മര്‍ദ്ദനങ്ങള്‍ വരെ നേരിട്ട കോഴിക്കോട്ടെ വനിതാ സഖാവടക്കം പലരെയും ഡിവൈഎഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്ന് നിഷ്‌കാസിതരാക്കിയാണ് 'മൂപ്പന്‍മാര്‍' സംഘടനയെ നയിക്കുന്നത്. സംഘടന ചലിക്കാന്‍ പണം വേണം. നാല് കാശ് പിരിച്ചെടുക്കാന്‍ കഴിവില്ലാത്തവര്‍ ആദര്‍ശം പ്രസംഗിച്ചാല്‍ അവരായിരിക്കും സംഘടനയ്ക്ക് പുറത്താവുകയെന്ന് തെളിയിച്ച പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന് കൂടി അറിഞ്ഞാലും.
** ** **
പാര്‍ട്ടി അന്വേഷണത്തിന്റെ കാര്യം പോട്ടെ. ഇനി പറയാന്‍ പോകുന്നത് പാര്‍ട്ടിയുടെ പ്രതികരണം സംബന്ധിച്ചാണ്. കേന്ദ്രമാകട്ടെ, കേരളമാകട്ടെ ശക്തമായി പ്രതിഷേധക്കുറിപ്പിറക്കി പ്രതികരിക്കാന്‍ കാത്തുനില്‍ക്കുകയാണ് കണ്ണൂരിലെ സി പി എം നേതാക്കള്‍. യശ്വന്ത്പൂരില്‍ നിന്ന് മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള ട്രെയിന്‍ ഇനി കണ്ണൂരിലേക്കില്ലെന്നും കാര്‍വാറിലേക്ക് നീട്ടിയെന്നും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. പുറമെ പത്രങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും പത്രവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ സി പി എം പ്രതികരിച്ചു. കേരളത്തിലെ എം പിമാരുടെ കഴിവുകേടൊക്കെയായി ഇതിനെ വ്യാഖ്യാനിച്ചു. കേരളത്തോടുള്ള റെയില്‍വെയുടെ ക്രൂരമായ അവഗണനയാണിതെന്ന് പറഞ്ഞ് വിലപിച്ചു. നീണ്ട പത്രക്കുറിപ്പിറപ്പിറക്കി.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞത് യശ്വന്ത്പൂര്‍-മംഗലാപുരം പകല്‍ ട്രെയിന്‍ കാര്‍വാറിലേക്ക് നീട്ടുന്ന കാര്യമാണ്. കാര്യം കൂടുതലന്വേഷിക്കാതെ ചില പത്രങ്ങള്‍ കേരളത്തിലേക്കുള്ള ട്രെയിനാണ് റദ്ദാക്കുന്നതെന്ന് എഴുതിപിടിപ്പിച്ചു. 'പത്രങ്ങള്‍ പറയുന്നതൊന്നും വിശ്വസിക്കാത്ത' സി പി എം നേതാക്കള്‍ ഇതപ്പടി വിഴുങ്ങി പ്രതികരിക്കുകയും ചെയ്തു. കഷ്ടം, കണ്ണൂരിലെ നേതാക്കള്‍ക്ക് കാസര്‍ഗോട്ടെ എം പി പി കരുണാകരനെയെങ്കിലും ഒന്ന് 'കണ്‍സല്‍ട്ട്'ചെയ്യാമായിരുന്നു.
പാര്‍ട്ടി അന്വേഷണത്തിന്റെ കാര്യം പോട്ടെ. ഇനി പറയാന്‍ പോകുന്നത് പാര്‍ട്ടിയുടെ പ്രതികരണം സംബന്ധിച്ചാണ്. കേന്ദ്രമാകട്ടെ, കേരളമാകട്ടെ ശക്തമായി പ്രതിഷേധക്കുറിപ്പിറക്കി പ്രതികരിക്കാന്‍ കാത്തുനില്‍ക്കുകയാണ് കണ്ണൂരിലെ സി പി എം നേതാക്കള്‍. യശ്വന്ത്പൂരില്‍ നിന്ന് മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള ട്രെയിന്‍ ഇനി കണ്ണൂരിലേക്കില്ലെന്നും കാര്‍വാറിലേക്ക് നീട്ടിയെന്നും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. പുറമെ പത്രങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും പത്രവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ സി പി എം പ്രതികരിച്ചു. കേരളത്തിലെ എം പിമാരുടെ കഴിവുകേടൊക്കെയായി ഇതിനെ വ്യാഖ്യാനിച്ചു. കേരളത്തോടുള്ള റെയില്‍വെയുടെ ക്രൂരമായ അവഗണനയാണിതെന്ന് പറഞ്ഞ് വിലപിച്ചു. നീണ്ട പത്രക്കുറിപ്പിറപ്പിറക്കി.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞത് യശ്വന്ത്പൂര്‍-മംഗലാപുരം പകല്‍ ട്രെയിന്‍ കാര്‍വാറിലേക്ക് നീട്ടുന്ന കാര്യമാണ്. കാര്യം കൂടുതലന്വേഷിക്കാതെ ചില പത്രങ്ങള്‍ കേരളത്തിലേക്കുള്ള ട്രെയിനാണ് റദ്ദാക്കുന്നതെന്ന് എഴുതിപിടിപ്പിച്ചു. 'പത്രങ്ങള്‍ പറയുന്നതൊന്നും വിശ്വസിക്കാത്ത' സി പി എം നേതാക്കള്‍ ഇതപ്പടി വിഴുങ്ങി പ്രതികരിക്കുകയും ചെയ്തു. കഷ്ടം, കണ്ണൂരിലെ നേതാക്കള്‍ക്ക് കാസര്‍ഗോട്ടെ എം പി പി കരുണാകരനെയെങ്കിലും ഒന്ന് 'കണ്‍സല്‍ട്ട്'ചെയ്യാമായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.