Friday, June 24, 2011

പി.ശശിയുടെ ലൈംഗിക പീഡനം ഡി.ജി.പി അടക്കമുള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ്


 സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം
നടത്താത്തതിന്റെ പേരില്‍ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി., കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നീലേശ്വരം ടൗണ്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ അഡ്വ. കെ.പി.രാമചന്ദ്രന്‍ മുഖേന ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ വക്കീല്‍ അയച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ശശി നീലേശ്വരം സ്വദേശിയും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അജിത്തിന്റെ ഭാര്യയേയും സി.കെ.പി. പത്മനാഭന്റെ മകളെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന വാര്‍ത്ത വിവിധ മാധ്യമങ്ങളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 16-ാം അദ്ധ്യായം അനുസരിച്ച് പി.ശശി നടത്തിയ ലൈംഗിക പീഡനം സംസ്ഥാനത്തിനെതിരായുള്ള കുറ്റകൃത്യമായിട്ടും മേല്‍ സൂചിപ്പിച്ച വ്യക്തികള്‍ നിയമപരമായ നടപടികള്‍ എടുത്ത് പി.ശശിക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തില്ല എന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
 
പി.ശശിയുടെ ലൈംഗിക പീഡനത്തിനെതിരെ ഇരകള്‍ പാര്‍ട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി വൈക്കം വിശ്വനെയും എ.വിജയരാഘവനെയും അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. ഇരകളും അവരുടെ ബന്ധുക്കളും പി.ശശിയുടെ ലൈംഗിക പീഡനത്തിനെതിരെ ഈ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കിയിട്ടുള്ളതാണ്. കൂടാതെ, പി.ശശിയുടെ ലൈംഗിക പീഡനത്തെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച നടത്തിയതാണ്. എന്നിട്ടും ഇരകള്‍ പരാതിപ്പെട്ടിട്ടില്ല എന്ന സാങ്കേതിക ന്യായത്തിന്റെ മറവില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍ ശശിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിട്ടില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.