Monday, June 6, 2011

പഞ്ചനക്ഷത്ര സമരത്തിനു എവിടെ നിന്നാണ് പണം


 ബാബാ രാംദേവ് നടത്തുന്ന സമരത്തിനു പിന്നില്‍ ആര്‍.എസ്.എസും, ബി.ജെ.പിയുമാണെന്നു കോണ്‍ഗ്രസ്. പഞ്ചനക്ഷത്ര സമരത്തിനു എവിടെ നിന്നാണ് പണമെന്നു രാംദേവു വ്യക്തമാക്കണമെന്നു പാര്‍ട്ടി വക്താവു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ സമരത്തെ 'ഹൈജാക്കു' ചെയ്യാനാണ് ആര്‍.എസ്.എസ്സും, ബി.ജെ.പിയും ശ്രമിക്കുന്നതു.  സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ ഇക്കൂട്ടര്‍ രാജ്യത്തെയാണ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതു. ആര്‍.എസ്.എസ്സുകാര്‍ക്കു എന്താണു സമരപ്പത്തലില്‍ എന്താണുകാര്യമെന്നും, സാധി റിതംബര എങ്ങനെ സമരപ്പന്തലെത്തിയെന്നും രാംദേവു വ്യക്തമാക്കണം. 
രാംദേവു ഉയര്‍ത്തിയ വിഷങ്ങളില്‍ ചര്‍ച്ച തുടരും. എന്നാല്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ശ്രമം ഒരുതരത്തിലും അനുവദിക്കില്ല. കള്ളപ്പണത്തെ കുറിച്ചു സംസാരിക്കുന്നവര്‍ സ്വന്തം സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്തത് അപഹാസ്യമാണ്. രാംദേവിന്റെ ആവശ്യങള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍  കഴിയുന്നവയാണെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു. അതിനിടെ എന്തിനു വേണ്ടിയാണ് താന്‍ നടത്തുന്ന നിരാഹാര സമരമെന്നു ബാബാ രാംദേവിനു പോലുമറിയില്ലെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് വ്യക്തമാക്കി. പഞ്ചനക്ഷത്ര സത്യഗ്രഹമാണ് രാംദേവിന്റെത്. ആര്‍.എസ്.എസിന്റെ പാദ സേവകനായ രാംദേവിന്റെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച അന്നാ ഹസാരെയ തീരുമാനം പുന:പരിശോധിക്കണമെന്നും ദിഗ് വിജയ്‌സിംഗ് ആവശ്യപ്പെ

No comments:

Post a Comment

Note: Only a member of this blog may post a comment.