Sunday, August 7, 2011

ലീഗിനെ വശത്താക്കാന്‍ പിണറായി ശ്രമിച്ചു

ഐസ്‌ക്രീം പാര്‍സര്‍ കേസില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തി സിപിഎമ്മില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശ്രമിച്ചുവെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.

ഒരു അഭിമുഖത്തിലാണ് ബര്‍ലിന്‍ വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിപിഎം-ലീഗ് അടവുനയം നടപ്പിലാക്കാന്‍ പാണക്കാട്ടേയ്ക്കു പിണറായി വിജയന്‍ മൂന്ന് സെക്രട്ടറിയേറ്റ് അംഗങ്ങളെ അയച്ചിരുന്നു.

ടി.ശിവദാസ മേനോന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവരാണ് രണ്ടുപേര്‍. മൂന്നാമത്തെ ആളുടെ പേര് പറയില്ല. ഐസ്‌ക്രീം കേസ് വന്നതിന് തൊട്ടു പിന്നാലെയായിരുന്നു പിണറായിയുടെ നീക്കം.

കുഞ്ഞാലിക്കുട്ടിയെ ഇടത്തേയ്ക്ക് കൊണ്ടുവരുന്നതിലൂടെ ബംഗാളിലേതുപോലെ സ്ഥിരമായ സര്‍ക്കാര്‍ കേരളത്തിലും സ്ഥാപിക്കാമെന്നു പിണറായി കരുതി. എന്നാല്‍ ഇതിന് പാര്‍ട്ടിയുടെ പിന്തുണ ഇല്ലായിരുന്നു- ബര്‍ലിന്‍ പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയത പാര്‍ട്ടി തള്ളിക്കളഞ്ഞതാണ്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിണറായി അത് പൊന്നാനിയില്‍ പ്രയോഗിച്ചു. പാര്‍ട്ടിയുടെ വര്‍ഷങ്ങളായുള്ള നയമാണ് പിണറായി അട്ടിമറിച്ചത്- ബര്‍ലിന്‍ ആരോപിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.