Saturday, October 29, 2011

സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച ഡിവൈഎഫ് ഐ നേതാവ് അറസ്റ്റില്‍


തൃശൂര്‍: സിപിഎം നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈ എഫ് ഐ നേതാവ് ജയിലിലായി. മുളകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അയ്യന്തോള്‍ പുല്ലഴി 
കോഴിക്കോടന്‍ വിജേഷ് വേണു (32)  വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തത്.  അദ്ധ്യാപികയായ യുവതി പഠന കാലത്ത്  തൃശൂരിലെ വനിത കോളെജിലെ കൗണ്‍സിലറായിരുന്നു. വിജീഷ് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജ് ചെയര്‍മാനും. അന്നുള്ള ബന്ധം മുതലെടുത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് കേസ്സ്. മുമ്പ്‌നേതാവ്  വിവാഹം കഴിച്ചുവെങ്കിലും ഉപേക്ഷിക്കപ്പെട്ടു.  പീഡിപ്പിക്കപ്പെട്ട യുവതിയുമായി ബന്ധം നിലനില്‍ക്കേ മൂന്നാമതൊരു  വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. നവ. 5നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.അതറിഞ്ഞാണ്  ബാഞ്ച്‌ സെക്രട്ടറിയായപിതാവ് മകളേയും കൂട്ടി പേരാമംഗലം പോലീസില്‍ പരാതി നല്‍കിയത്. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി നോക്കുകയാണ് വിജീഷ്.  അമ്മ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനാല്‍ അവിടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.  ദലിത് വിഭാഗത്തില്‍പെട്ട അദ്ധ്യാപികയും സിപിഎം മഹിളാ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകയാണ്. വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും വശീകരിച്ചും ഭീഷണിപ്പെടുത്തിയും മുളകുന്നത്തുകാവിലെ വീട്ടിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷമായി പീഡനമുണ്ടാകാറുണ്ടെന്നാണ് ആക്ഷേപം.  എസ് എഫ് ഐ ജില്ലാ ഭാരവാഹിയായ വിജേഷ് പിന്നീട് ഡിവൈഎഫ്‌ഐയുടെ ഏരിയാ കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി അംഗവുമായി. മൂന്നാമതും വിവാഹം നിശ്ചയിച്ചതറിഞ്ഞ് വനിത നേതാവ് പാര്‍ട്ടിനേതാക്കളോട് പരാതി പറഞ്ഞെങ്കിലും അവര്‍ വഴുതി മാറുകയായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.