Saturday, October 1, 2011

അധ്യാപകനെ ആക്രമിച്ചത് പരസ്ത്രീ ബന്ധം കാരണം

കൊല്ലം: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം എസ് വി എച്ച് എസ് സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണ കുമാറിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് പലതരം കഥകള്‍ പ്രചരിക്കുന്നു.

സ്ത്രീവിഷയമാണ് ആക്രണത്തിന് പിന്നിലെ കാരണമെന്നരീതിയിലാണ് ശക്തമായ പ്രചാരണം നടക്കുന്നത്. പൊലീസ് ഇക്കാര്യം പറഞ്ഞതായിട്ടാണ്് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് വ്യക്തമായ സ്ഥിരീകരണമില്ല. ഇക്കാര്യത്തെക്കുറിച്ച് പൊലീസിനും ഭരണാധികാരികള്‍ക്കും കൃത്യമായ വിവരമുണ്ടെന്നാണ് റി്‌പ്പോര്‍ട്ടുകള്‍ പറയുന്നത്.

തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന ഒരു സംഘടനയുമായി ബന്ധമുള്ളവരാണ് കൃഷ്ണകുമാറിനെ ആക്രമിച്ചതെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. കൃഷ്ണകുമാറും നിലമേല്‍ സ്വദേശിനിയുമായുള്ള സൗഹൃദമാണ് ഈ സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലില്‍ കലാശിച്ചതെന്നാണു റിപ്പോര്‍ട്ട്.

മറ്റൊരു സമുദായത്തില്‍പെട്ട സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ പലതവണ കൃഷ്ണകുമാറിനെ ഇവര്‍ താക്കീത് ചെയ്തിരുന്നും അത് വകവയ്ക്കാതെ അദ്ദേഹം ബന്ധവുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്.

മാത്രവുമല്ല പൊലീസെത്തി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഓടയില്‍ വീണതാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞതും. ഇതേകാര്യം തന്നെ ഡോക്ടറോട് പറഞ്ഞതും സംശയം ജനിപ്പിക്കുകയാണ്. തന്നെ ആക്രമിച്ചവരെക്കുറിച്ച് കൃഷ്ണകുമാര്‍ തുറന്നുപറയാന്‍ തയ്യാറാവാത്തത് സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേടുപേടിച്ചാണെന്നാണ് റി്‌പ്പോര്‍ട്ടിലുള്ളത്.

ആക്രണം നടന്ന ദിവസം രാത്രി പത്തുമണിയ്ക്ക് താന്‍ നിലമേല്‍ എന്ന സ്ഥലത്താണുള്ളതെന്ന് കൃഷ്ണകുമാര്‍ ഭാര്യ ഗീതയെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് പത്തരയോടെ ആക്രമിക്കപ്പെട്ട നിലയില്‍ വാളകത്ത് കണ്ടെത്തുകയായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.