Tuesday, September 27, 2011

കേസ്സുകള്‍: വിഎസ്സിന് പിന്നാലെ പോകാന്‍ ഇനി സിപിഎം ഇല്ല


തൃശൂര്‍: മുസ്ലീം ലീഗ് നേതാവ്മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ് ക്രീം കേസ്സില്‍ കാര്യമായി ഇടപെടേണ്ടന്ന് സിപിഎം തീരുമാനം. വി.എസ് അച്യുതാനന്ദന്‍ വൈരാഗ്യം പോക്കാന്‍ കൊണ്ടു നടക്കുന്ന കേസ്സായി കണ്ട് അവഗണിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.
എന്നാല്‍ കവലകളില്‍ താഴെ തട്ടിലുള്ള നേതാക്കള്‍ക്ക്  പ്രസംഗിക്കുന്നതിന് വിലക്കില്ല. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ഗൗരവകരമായ ചര്‍ച്ചകള്‍ക്കായി വിനിയോഗിക്കില്ല. ജനങ്ങള്‍ക്കിടയില്‍ ഐസ് ക്രീം കേസ്സ് പരിഹാസമായി മാറിയ സാഹചര്യത്തിലാണ് സിപിഎം പുതിയ സമീപനം എടുത്തത്. ഓരോ ദിവസവും പ്രസ്താവനകളുമായി വരുന്ന ചില സ്ത്രീകളുടെ ലേബലില്‍  രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് ഉചിതമാണോഎന്ന തോന്നല്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഉണ്ടായിരിക്കുന്നു. മാത്രമല്ല സിപിഎമ്മില്‍ ഗോപി കോട്ടമുറിക്കല്‍, പി.ശശി എന്നിവരുടെ പേരില്‍ സമാന ആരോപണം വന്ന സാഹചര്യത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം കേസ്സ് ആരോപിച്ച്  നടക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായവിജയത്തിന് ശേഷം വി.എസ് ഒഴിച്ച് പല പ്രമുഖരുംഐസ്‌ക്രീം കേസ് 'നുണയാറില്ല'. 
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പകപോക്കല്‍ നടത്തുന്നതിനെ സിപിഎമ്മിനെപോലെഉത്തരവാദിത്തമുള്ള പാര്‍ട്ടി പിന്തുണച്ച് നടക്കുന്നത് അപഹാസ്യമാണെന്ന തോന്നലുമുണ്ട്.മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
 
ഇത്രവലിയ ഭൂരിപക്ഷം നല്കി ജനം അംഗീകരിച്ച വ്യക്തിക്കെതിരെ തേഞ്ഞ കേസ്സുമായി ആക്രമിക്കാന്‍  പോകുന്നത് രണ്ടാംതരമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടത്രേ.വി എസ്സ് അച്യുതാനന്ദന്‍ പൊക്കികൊണ്ട് നടക്കുന്ന കേസ്സുകള്‍ക്ക് പിന്നാലെ പോയല്‍ പാര്‍ട്ടിമൊത്തത്തില്‍ വഷളാകുമെന്ന് സിപിഎം കണക്ക് കൂട്ടിയതായി അറിയാന്‍ സാധിച്ചു.വി എസ്സ് ഏറ്റെടുത്തതൊന്നും വിജയിക്കാത്ത സാഹചര്യവുമുണ്ട്. വ്യക്തിപരമായവിഷയങ്ങള്‍ മാത്രമാണ് വി.എസ്സ് തെരഞ്ഞെടുക്കുന്നത് ഇത് നല്ല രാഷ്ടീയമായി സിപിഎം കാണുന്നില്ല. പി ശശി , ഗോപി എന്നിവരുടെ കേസ്സ് വഷളാക്കിയതും വി.എസ് തന്നെയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ വ്യക്തിപരമായി ക്രമിക്കുമ്പോള്‍  അതേ പോലെ തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനി സൂക്ഷ്മതയോടെ  നീങ്ങാനാണ് സിപിഎം തീരുമാനം.ഐസ് ക്രീം കേസ്സ് സിബിഐക്ക് വിടണമെന്ന് വിഎസ് ആവശ്യപ്പെട്ടത് തള്ളിഇന്നലെ ഹൈകോടതി വിധി വന്നപ്പോഴുണ്ടായ സിപിഎംസമീപനവും അതായിരുന്നു. വി എസ്സിന് തെളിവോ വിശകലനമോ സമര്‍പ്പിക്കാന്‍ പറ്റാതെ വന്നത് ലജ്ജാകരമായതായി സിപിഎം വിലയിരുത്തുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.