Thursday, December 1, 2011

മുല്ലപ്പെരിയാറിനെ സി.പി.എം കൈവിട്ടു


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിനുനേരെ സി.പി.എം പോളിറ്റ്ബ്യൂറോ കണ്ണടച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടുള്ളതാണ് ഇന്നലെ പോളിറ്റ്ബ്യൂറോ യോഗശേഷം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്. സ്വന്തമായി പണംപിരിച്ചു പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അതേ പാര്‍ട്ടിയുടേത് തന്നെയാണ് ഈ ഇരട്ടത്താപ്പ്. മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ശ്രമങ്ങളുണ്ടാകണം. ഇരുസംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി പ്രശ്‌നത്തില്‍ രമ്യതയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം.

ഭൂചലനങ്ങളെ തുടര്‍ന്ന് ഇടുക്കിയിലും മറ്റും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കണം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാരമാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണം. തമിഴ്‌നാടിന് വെള്ളവും 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തിര പരിഹാര മാര്‍ഗ്ഗമുണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനിടെ സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, സി.പി.എം നേതാക്കളായ ടി.കെ.രംഗരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ എം.പിമാര്‍ ഇന്നലെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു

No comments:

Post a Comment

Note: Only a member of this blog may post a comment.