Friday, March 23, 2012

പിറവത്തു സംഭവിച്ചത്


ഓര്ത്തുഡോക്‌സ് മുഖ്യമന്ത്രിയെ നിലനിര്ത്താ ന്‍ ഓര്ത്തടഡോക്‌സുകാരും യക്കോബായ വിഭാഗത്തില്പ്പെ ട്ട അനൂപിനെ മന്ത്രിയാക്കാന്‍ യക്കോബായക്കാരും യുഡിഎഫിന് വോട്ടുചെയ്തു എന്നാണ് പിറവത്ത് ഇതുവരെ പോകാത്ത രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം .അവരോട് പിറവത്തെ ജനങ്ങള്‍ ക്ഷമിക്കട്ടെ. പിറവത്തുകാരോട്് സംസാരിക്കാത്ത ഇത്തരം നിരീക്ഷക ജീവികളുടെ വാക്കുകേട്ട് നമ്മുടെ നേതാക്കള്‍ ഇനിയും തെരഞ്ഞെടുപ്പുകളില്‍ സമുദായ നേതാക്കളുടെ വീടുകളും അരമനകളും കയറി ഇറങ്ങും .അവരോട് സഹതപിക്കാം.പിറവത്ത് കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മുടെ നേതാക്കളുടെ സംശയം ഇനിയും വിട്ടുമാറിയിട്ടില്ല. അവര്‍ ഓര്ത്ത്ഡോക്‌സ് യക്കോബായ വോട്ടുകള്‍ എത്ര കിട്ടിയെന്ന് എണ്ണികൊണ്ടേയിരിക്കും. വ്യക്തമായ ഒന്നുണ്ട് തെരഞ്ഞടുപ്പ് വിജ്ഞാപനത്തിനുമുമ്ബ് തന്നെ ഭൂരിപക്ഷം പേരും രണ്ടു വിഭാഗത്തില്‍ പെട്ടവരായി മാറി കഴിഞ്ഞിരുന്നു..യുഡിഎഫുകാരും എല്ഡിനഎഫുകാരും...സഭ പറയുന്നവര്ക്ക്ഭ വോട്ടു ചെയ്യുമെന്ന് തോന്നിച്ചവര്‍ വിരലെണ്ണാവുന്നവര്‍ മാത്രം.എന്നാല്‍ അരമനകളില്‍ കയറിയിറങ്ങിയവര്‍ തോല്വിയയുടെ കാരണം വര്ഗ്ഗീനയ ശക്തികളുടെ ഏകീകരണമെന്ന് കണ്ടെത്തുന്നതാണ് വിരോധാഭാസം. പാര്ട്ടി അനുഭാവികളുടെ വോട്ടുകിട്ടാന്‍ ബിഷപ്പുമാരെ കാണേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ഇത്തരം കാരണം കണ്ടെത്തലുകള്‍ സിപിഎം നേതാക്കളില്‍ നിന്ന് ഇനിയുണ്ടാകില്ല.മറു വശത്ത് ഭരണത്തെ സ്വന്തം പാര്ട്ടി ക്കാരെകൊണ്ട് കുറ്റപ്പെടുത്താന്‍ അവസരം ഒരുക്കാതിരുന്നാല്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിജയിക്കാന്‍ സമുദായവോട്ട് തിട്ടപ്പെടുത്തി നേതാക്കള്ക്ക്ന സമയം കളയേണ്ടിയും വരില്ല..യഥാര്ത്ഥ ത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയ്ക്ക് യുഡിഎഫ് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പിറവത്തെ വന്‍ വിജയത്തിനു കാരണം. കോണ്ഗ്രവസ്സുകാരില്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി എല്ലാവരുടേയും നേതാവായി മാറിക്കഴിഞ്ഞു.ആന്റണിയുടെ വിനയവും കരുണാകരന്റെ സ്പീഡും ഉമ്മന്‍ ചാണ്ടിയില്‍ കോണ്ഗ്രഞസ്സുകാര്‍ കാണുന്നു. കുറച്ചുകാലമെങ്കിലും കോണ്ഗ്രാസ്സ് രാഷ്ട്രീയം ഉമ്മന്‍ ചാണ്ടിയില്‍ കേന്ദ്രീകരിക്കും. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന വിധിയെഴുത്തെന്നാണ് പിറവത്ത് മുഴങ്ങിക്കേട്ടത്. ഭരണത്തിന്റെ വിലയിരുത്തലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞതോടെ പിറവത്തെ കോണ്ഗ്രളസ്സുകാര്‍ ആശങ്കയിലായി.തോറ്റാല്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കുമെന്ന് ഓരോ കോണ്ഗ്ര്സ്സുകാരനും ഭയപ്പെട്ടു. ടി.എം.ജേക്കബിന് ഇതുവരെ വോട്ടുച്ചെയ്യാത്തവരും എം.ജെ.ജേക്കബിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നിരവധി കോണ്ഗ്രലസ്സുകാര്‍ പിറവത്തുണ്ട് അവര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി അനൂപിന് വോട്ടുചെയ്തു. എന്നാല്‍ തിരുമാറാടിപോലുളള സ്ഥലങ്ങളില്‍ ടി.എം.ജേക്കബിനോടുളള സ്നേഹവും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം ഓര്ത്തലഡോക്‌സ് യക്കോബായ വിഭാഗങ്ങളിലെ സിപിഎംകാര്‍ പതിവ് തെറ്റിക്കാതെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് ഇത്തവണയും വോട്ടുചെയ്തത്. . ശെല്വിരാജിന്റെ രാജിയും ,സിന്ധു ജോയ്‌ക്കെതിരെയുളള പരാമര്ശ്വും പിറവത്ത് ഏശിയോ എന്ന് ചോദിച്ചാല്‍.ഏശി.. പക്ഷേ പലരും പറയുന്ന രൂപത്തിലല്ല.യുഡിഎഫുകാരനെ കൂടുതല്‍ യുഡിഎഫുകാരനാക്കാനും എല്ഡിശഎഫുകാരനെ കൂടുതല്‍ എല്ഡി്എഫുകാരനാക്കാനും വിഷയങ്ങള്‍ ഉപകരിച്ചു. കവലകളിലും വീടുകളിലുമുളള സ്വകാര്യ ചര്ച്ച കളില്‍ സ്വന്തം പാര്ട്ടി യെ അവര്‍ ന്യായീകരിച്ചു.എല്ലാവിഷയങ്ങളും പിറവത്ത് ചര്ച്ചയ ചെയ്തതും .ആന്റണി,വി.എസ്സ്,പിണറായി മുതല്‍ ഉഴവൂര്‍ വിജയനും സേനാപതി വേണുവും വരെയുളളവരുടെ പ്രസംഗങ്ങളും ..പ്രചാരണകോലാഹലങ്ങളും കടുത്ത മത്സരമെന്ന പ്രതീതി സൃഷ്ടിച്ചു.വോട്ടുചെയ്യാന്‍ ഇഷ്ടപ്പെടാത്തവരെ പിറവത്ത് കണ്ടില്ല.ആര്ക്കാ ണ് വോട്ട ്‌ചെയ്യുന്നതെന്ന് പലരും തുറന്ന് പറഞ്ഞു.ഫലമോ. നാട്ടിലില്ലാത്തവരും പോളിംഗ് ബൂത്തിലെത്താന്‍ നിവൃത്തിയില്ലാത്തവരും ഒഴികെ എല്ലാവരും വോട്ടുചെയ്യാനെത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടാണ് നിര്ണ്ണാടയകമെന്നാണല്ലോ വെയ്പ് .ഇവര്‍ ആര്ക്ക് വോട്ട് ചെയ്‌തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു.ഒരു കൂട്ടര്‍ എതിരാളികള്‍ പോലും ഇഷ്ടപ്പെടുന്ന യാതൊരാരോപണങ്ങളും ഇതുവരെ കേള്ക്കാാത്ത എം.ജെ.ജേക്കബിനെ തുണച്ചപ്പോള്‍ മറുകൂട്ടരാകട്ടെ പിറവത്തിന് ഒരു മന്ത്രിയെ ലഭിക്കാനും, വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്ത്താ നും വോട്ടുചെയ്തു. മദ്യമാണ് തെരഞ്ഞെടുപ്പ് ഫലം നിര്ണ്ണങയിച്ചതെന്നാണ് മറ്റൊരു കണ്ടെത്തല്‍. തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ മദ്യമൊഴുക്കുന്നതാകട്ടെ രഹസ്യവുമല്ലല്ലോ..പിറവത്താകട്ടെ ഒരു മുന്നണിയും അക്കാര്യത്തില്‍ പിന്നില്‍ പോയില്ല. എന്നാല്‍ എത്ര മദ്യപിച്ചാലും നഷ്ടപ്പെടാത്തതാണ് പിറവത്തുകാരുടെ രാഷ്ട്രീയ ബോധം. ആരു മദ്യം നല്കി്യാലും കാലുമാറില്ല.രാഷ്ട്രീയം മാറി വോട്ടു ചെയ്തപ്പോഴൊക്കെ അവര്ക്ക് തക്കതായ കാരണമുണ്ടായിരുന്നു.മദ്യം നല്കിള വോട്ടു മറിച്ചുവെന്ന ആരോപണത്തിലൂടെ സ്വന്തം പാര്ട്ടി അനുഭാവികളെയാണ് നേതാക്കള്‍ അപമാനിക്കുന്നതെന്നോര്ത്താ ല്‍ നന്ന്. വോട്ട് കിട്ടണമെന്ന് ആഗ്രഹമില്ലാതെയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്ത്തി ച്ചത്.പക്ഷേ സംസ്ഥാന നേതാക്കള്‍ ഉദ്ദേശിച്ചതുപോലെ മുഴുവന്‍ വോട്ടും എല്ഡിിഎഫിന് മറിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ആഹ്വാനം അനൂപിനെ ജയിപ്പിച്ചുവെന്ന തമാശകള്‍ വരും ദിവസങ്ങളില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. ആരോപണങ്ങളും അവകാശവാദങ്ങളും ഇനിയും തുടരും എന്തൊക്കെ ആയാലും പിറവത്തെ ജനങ്ങള്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഒരു പെരുന്നാളായിരുന്നു ഹോട്ടലുകളിലും ചായപീടികകളിലും നല്ല തിരക്ക് ,രാഷ്ട്രീയ പ്രവര്ത്തനകന്മാര്ക്ക്ട സംസ്ഥാന നേതാക്കളെ അടുത്ത് കിട്ടിയ സന്തോഷം പൊതുവെ സത്ക്കാര പ്രിയരായ പിറവത്തുകാര്‍ കിട്ടിയ അവസരം വിനിയോഗിച്ചു.. നേതാക്കള്ക്കും സന്തോഷം.ദിവസവും ചാനല്‍ ചര്ച്ചസകള്‍..എല്ലാ ചാനലുകളിലും മുഖം കാണിച്ച്‌ പ്രാദേശിക നേതാക്കള്‍ താരങ്ങളായി.ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ വികസനങ്ങളില്‍ നാട്ടുകാര്ക്കായണെങ്കില്‍ പെരുത്ത് സന്തോഷം.ചുരുക്കി പറഞ്ഞാല്‍ പിറവത്തുകാര്‍ തെരഞ്ഞെടുപ്പിനെ ഉത്സവമാക്കി ജനാധിപത്യം ആഘോഷിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.