Pages

Friday, September 30, 2011

എഫ്.ഡി.ഐ; അണികളെ വഞ്ചിച്ച് സി.പി.എം നേതൃത്വം


ഇന്നിപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശമൂലധനത്തിന് (എഫ്.ഡി.ഐ സ്റ്റോക്കിനും, എഫ്.ഡി.ഐ ഫ്‌ളോയിക്കും ഉള്ള പങ്ക് ഒരു വിവാദവിഷയമല്ല.
അവികസിത രാഷ്ട്രങ്ങളുടെ വികസനത്തിനും വളര്‍ച്ചക്കും എഫ്.ഡി.ഐക്ക് കനത്ത സംഭാവന ചെയ്യാന്‍ കഴിയും എന്നത് ഒരു അനുഭവ സാമ്പത്തിക സത്യമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൂലധനത്തിലെ കുറവ്, സാങ്കേതിക വിജ്ഞാനത്തിലുള്ള പിന്നോക്കാവസ്ഥ എന്നിവ ഒട്ടൊക്കെ പരിഹരിക്കുന്നതിന് എഫ്.ഡി.ഐ സഹായിക്കുന്നുണ്ട്. ഇക്കാരണത്താലാണ്  അവികസിത രാഷ്ട്രങ്ങള്‍ പ്രത്യേകമായി  എഫ്.ഡി.ഐയെ ആശ്രയിക്കുന്നത്.  ഇന്ത്യയുടെ വികസനത്തിന് എഫ്.ഡി.ഐയുടെ ഉപയോഗത്തെ ശക്തമായി എതിര്‍ത്തതിന്റെ ബഹുമതി ഇന്ത്യന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടയില്‍  ഇടതുപക്ഷ ചേരിക്ക് പൊതുവെയും സി.പി.എമ്മിന്  പ്രത്യേകമായും അവകാശപ്പെടാവുന്നതാണ്. ഒരു നീണ്ടകാലയളവുമുഴുവന്‍  അവര്‍ അതിനെ പരസ്യമായി എതിര്‍ത്തിരുന്നു. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി തീരുമാനങ്ങളിലും, എല്ലാ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങളിലും വിദേശമൂലധന നിക്ഷേപത്തെ അവര്‍ എതിര്‍ത്തിരുന്നു. ഒരു കാലയളവിനുശേഷം പരസ്യമായി ഇപ്രകാരം എതിര്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ എഫ്.ഡി.ഐക്കുള്ള പങ്ക് അവര്‍ക്കും അറിയാമായിരുന്നു. ആദര്‍ശപരമായി, പാശ്ചാത്യശക്തികളെയും, അമേരിക്കയെയും എതിര്‍ക്കേണ്ട  രാഷ്ട്രീയ ചുമതല അവര്‍ നിറവേറ്റുകമാത്രമാണ് ചെയ്തിരുന്നത്. പില്‍ക്കാലത്ത്, കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍ ഗൗരിയും, ഇ.കെ. നായനാരും അമേരിക്കയില്‍ വിദേശസഹായം തേടിപോയ കഥ അറിവുള്ളതാണ്. 
 
ഇന്നിപ്പോള്‍ ഉള്ളത് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളാണ്. സഖാവ് പിണറായിയും, കോടിയേരി ബാലകൃഷ്ണനും, ഡോ. തോമസ് ഐസക്കും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ തിമോത്തിറോമറെ നേരില്‍ കണ്ട വസ്തുത ഒട്ടൊക്കെ രഹസ്യമായി സൂക്ഷിച്ചകാര്യം ഇപ്പോള്‍ പരസ്യമായിരിക്കുന്നു.  വിദേശ മൂലധനത്തിന്റെ ലഭ്യതയെപ്പറ്റി കേരള സംസ്ഥാനത്തിനുവേണ്ടി അന്വേഷിച്ച വസ്തുത.  സി.പി.എം നേതൃത്വം, അണികളെ മറന്നും വഞ്ചിച്ചും ഇത്രപെട്ടെന്ന് അപ്രകാരം ഒരു കരണം മറിച്ചില്‍ നടത്തുമോ? വിക്കിലീക്‌സ് എന്ന സ്വകാര്യകമ്പനിയെ വിശ്വസിക്കാമോ? എവിടെന്നെങ്കിലും ചോര്‍ന്നുകിട്ടുകയോ, ചോര്‍ത്തിയെടുക്കുകയോ ചെയ്ത് ലഭിക്കുന്ന വസ്തുതകളുടെ ഒരു ഭണ്ഡാരമാണ് സത്യത്തില്‍ വിക്കിലീക്‌സ്.  കിട്ടുന്ന വസ്തുത പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നില്ല. ഇതുപോലുള്ള പല സ്വകാര്യ കമ്പനികള്‍, പലരാഷ്ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിക്കി ലീക്‌സ്, സ്വീഡന്‍  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, ക്യൂക്യൂ എന്നത് ചൈനയിലാണ്. ഠംലിശേ എന്നത് സ്‌പെയിനില്‍, ചമ്‌ലൃ  കൊറിയയില്‍,  ഫെയ്‌സ് ബുക്ക്,  വിക്കിപീഡിയ, യൂ-റ്റിയൂബ് എന്നിവ അമേരിക്കയില്‍. എല്ലാം നെറ്റ്-വര്‍ക്ക് ഏജന്‍സികള്‍ തന്നെയാണ്. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിദേശനിക്ഷേപങ്ങളെപ്പറ്റി വിക്കി ലിക്‌സ് പുറത്ത് വിട്ടപ്പോള്‍ അതും അപ്പാടെ വിശ്വസിക്കാന്‍ എനിക്കായില്ല. എന്നാല്‍ ഇവിടത്തെ സി.പി.എം നേതൃത്വം അതിനെ ഒരു ആധികാരിക രേഖയായി അംഗീകരിച്ച്, കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടനടി എടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
 
ഇവിടെ വിക്കിലീക്‌സില്‍ അവര്‍ക്ക് പൂര്‍ണ്ണവിശ്വാസം.  പിന്നീട് തിമോത്തി റോമറുമായുള്ള ചര്‍ച്ചകള്‍ പുറത്തായപ്പോള്‍ വിക്കിലീക്‌സ് അത്ര വിശ്വാസയോഗ്യമായ ഏജന്‍സി അല്ലാതായി. വ്യക്തമായ ഇരട്ടത്താപ്പ്. അമേരിക്കന്‍ അംബാസഡറുമായി വിദേശമൂലധന നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായി പിണറായിയും കൂട്ടരും അംഗീകരിച്ചുകഴിഞ്ഞു. സംഭവിച്ചത്, ആദ്യം സി.പി.എം നേതൃത്വത്തില്‍ ചിലര്‍ ഒന്നു നിഷേധിച്ചുനോക്കി; പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇത് ഇനിയൊരു വിവാദ പ്രശ്‌നമാക്കേണ്ടതില്ല. വിവാദമാക്കാനുള്ള ചുമതലയും അവകാശവും പ്രധാനമായും എല്‍.ഡി.എഫ് കേഡറിനുള്ളതാണ്. അക്കാര്യം അവര്‍ക്കുവിടാം. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നാണല്ലോ ചൊല്ല്. ഇക്കാലമത്രയും യു.പി.എ സര്‍ക്കാരിന്റെ ഈ വിധ വികസനപാതയെ നിശിതമായി വിമര്‍ശിച്ചവര്‍, പാളം സ്വയം മാറ്റി. യു.പി.എയുടെ അതേ പാതയില്‍തന്നെ എത്തിയതിനെ സ്വാഗതം ചെയ്യാം; സന്തോഷിക്കാം. ഐ.ടി, ബയോടെക്‌നോളജി തുടങ്ങി ചില പാര്‍ട്ടി അംഗീകൃത മേഖലകളിലെ വിദേശ നിക്ഷേപം മാത്രമാണ് സി.പി.എം അംഗീകരിച്ചിരിക്കുന്നത് എന്ന പ്രകാശ് കാരാട്ടിന്റെ  നിലപാട് അണികളെ തൃപ്തിപ്പെടുത്താനും, കേവലം ഒന്നു പിടിച്ചുനില്ക്കാനും വേണ്ടിയുള്ളതാണ്. രാജീവ് ഗാന്ധിയുടെ 1980 കളുടെ രണ്ടാംപകുതിയിലെ കംപ്യൂട്ടര്‍ വല്‍ക്കരണം അന്ന് ശക്തമായി എതിര്‍ത്തവര്‍ തന്നെയല്ലെ, അതിന്റെ ഇന്നത്തെ പ്രധാനവക്താക്കളും മുഖ്യ പ്രയോജകരും.
 
വിദേശമൂലധനനിക്ഷേപകാര്യത്തിലും  ഇതു തന്നെ സംഭവിക്കും. മേല്‍പറഞ്ഞ നയം മാറ്റം സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച അവസരങ്ങള്‍ ഉണ്ട്.  അതില്‍ ഒന്നുമാത്രം.  സോവിയറ്റ് ഉപഗ്രഹ രാഷ്ട്രങ്ങളായ പോളണ്ട്, ഹങ്കറി, റുമേനിയ, ചെക്ക് റിപ്പപ്ലിക്ക്, ഈസ്റ്റ് ജര്‍മ്മനി തുടങ്ങിയവ പാശ്ചാത്യ മൂലധനം യാതൊരു കാരണവശാലും സ്വീകരിക്കരുതെന്നായിരുന്നു സോവിയറ്റ് നിലപാട്.  ഇത് ജോസഫ് സ്റ്റാലിന്‍ തൊട്ട് നികിത ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ആന്‍ഡ്രോപോവ്, ഗോര്‍ബച്ചേവ് വരെ ഉണ്ടായിരുന്നു. ഈ ശക്തമായ നിലപാട് 1989 വരെ, നിലനിന്നിരുന്നുതാനും. 1990നുശേഷം വിദേശമൂലധനം സ്വീകരിച്ചു എന്നുമാത്രമല്ല, 2004 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്  അവയുടെ ജി.ഡി.പിയുടെ  25 ശതമാനം മുതല്‍ 60 ശതമാനം വരെ വിദേശമൂലധനം അവര്‍ ആകര്‍ഷിച്ചെടുക്കുകയും ചെയ്തു.  സാമ്പത്തിക പുരോഗമനം പ്രസ്തുത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും കാണാനുണ്ടായിരുന്നു. എന്നാല്‍ എന്താണ് സോവിയറ്റ് യൂണിയന്‍ ചെയ്തത്?  സോവിയറ്റ് റവന്യൂവരുമാനത്തിലെ ഒരു പ്രധാന ഘടകമായ എണ്ണ, പ്രകൃതി വാതകം എന്നിവ വിദേശക്കച്ചവടത്തിലൂടെ നേടുന്നതിനാണ് ട്രാന്‍സ് സൈബീരിയന്‍ പൈപ്പ് ലൈന്‍ നിര്‍മ്മിച്ചത്. ഇതിന്റെ  നിര്‍മ്മാണഘട്ടത്തിലെ മൂലധനനിക്ഷേപം പാശ്ചാത്യ രാജ്യങ്ങളുടേതായിരുന്നു. കോംപന്‍സേറ്ററി ട്രേഡ് എഗ്രിമെന്റ് എന്ന രീതി; മൂലധന കടം ഉല്പാദനവസ്തുവായ എണ്ണയും പ്രകൃതിവാതകവും, നിര്‍മ്മാണം തീരുമ്പോള്‍ മാത്രം നല്‍കി തിരിച്ചയ്ടക്കുന്ന രീതി. അതായിരുന്നു സോവിയറ്റ് സമീപനം. നിര്‍മ്മാണത്തിനാവശ്യമായ മൂലധനം സോവിയറ്റ് യൂണിയന് പാശ്ചാത്യ ശക്തികളില്‍ നിന്നും ഇപ്രകാരം ലഭിക്കുകയും ചെയ്തു.
 
2004-ലെ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ച് ആഗോളാടിസ്ഥാനത്തിലുള്ള വിദേശ മൂലധനനിക്ഷേപത്തിന്റെ 98 ശതമാനവും അവികസിത രാഷ്ട്രങ്ങളില്‍ തന്നെയാണ്. നിക്ഷേപിക്കുന്നവര്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്നീ രാഷ്ട്രസമൂഹങ്ങളാണ്. അവയില്‍ തന്നെ യു.എസ്., യു.കെ., ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ വികസിത രാഷ്ട്രങ്ങളാണ് പ്രധാനമായും മൂലധനനിക്ഷേപം നടത്തുക.  ആഗോളാടിസ്ഥാനത്തില്‍ പറഞ്ഞാല്‍, അവികസിത രാജ്യങ്ങളിലെ എഫ്.ഡി.ഐ സ്റ്റോക്ക് ഇന്‍വെസ്റ്റമെന്റ് ആകെയുള്ളതിന്റെ 25 ശതമാനവും, എഫ്.ഡി.ഐ ഫ്‌ളോയുടേത് 36 ശതമാനവുമാണ്. ഈ രണ്ട് നിക്ഷേപഇനങ്ങളിലും ഉണ്ടായിട്ടുള്ള നിക്ഷേപം 1990 വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സ്റ്റോക്ക് നിക്ഷേപവര്‍ദ്ധനവ് അഞ്ച് ശതമാനവും ഫ്‌ളോ ഇന്‍വെസ്റ്റ്‌മെന്റ് വര്‍ദ്ധനവ് 21 ശതമാനവും.ഇത് അര്‍ത്ഥമാക്കുന്നത്, വിദേശമൂലധന നിക്ഷേപക്കാര്യത്തില്‍ അവികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപ ആനുകൂല്യം അനുഭവിക്കുന്നു എന്നാണ്.  അല്ലെങ്കില്‍, സാമ്പത്തിക വളര്‍ച്ചയെ ലാക്കാക്കി അവികസിതരാജ്യങ്ങള്‍ വിദേശ മൂലധനം വികസിത രാഷ്ട്രങ്ങളില്‍ നിന്ന് ആകര്‍ഷിച്ചെടുക്കുന്നു. ഇതിനായി എണ്ണമറ്റ സാമ്പത്തിക വിട്ടുവീഴ്ചകളും, പ്രോത്സാഹനവും ചെയ്യുന്നു. ഇതാണ് വസ്തുത.
 
അവികസിത രാഷ്ട്രങ്ങളുടെ വിദേശമൂലധന നിക്ഷേപം, അവരവരുടെ ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനം എന്ന് കാണിക്കുന്ന സ്ഥിതിവിവരകണക്കുകള്‍  ഡചഇഠഅഉ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാണ്. 2004ലെ കണക്കനുസരിച്ച് ചൈനയുടെ വിദേശ നിക്ഷേപതുക, അതിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 15 ശതമാനമാണ്. 1995ല്‍ ചൈനയ്ക്ക് 18 ശതമാനം ആയിരുന്നപ്പോള്‍, ഇന്ത്യയുടേത് 0.9 ശതമാനം. ഒരു ശതമാനത്തിലും താഴെ. ഡചഇഠഅഉ ന്റെ  പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് വിദേശമൂലധനത്തിന്റെ ആനുകൂല്യം അനുഭവിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ബ്രസീല്‍, മലേഷ്യ എന്നിവയാണ്. ഇന്ത്യ ഇക്കാര്യത്തില്‍ നോബല്‍ ജേതാക്കളായ സാമ്പത്തിക വിദഗ്ദ്ധരുടെ പരിഗണനയില്‍പ്പോലും വരുന്നില്ല. അവരുടെ പുസ്തകത്താളുകളില്‍ ഇന്ത്യ ഇല്ലതാനും. രണ്ടു കാര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, പരിഗണനാര്‍ഹമായ വിധത്തിലുള്ള വിദേശമൂലധന നിക്ഷേപം, ലോകജനസംഖ്യയില്‍  രണ്ടാമതായി നില്‍ക്കുന്ന ഇന്ത്യ ആകര്‍ഷിച്ചെടുത്തിട്ടില്ല.  അതുകൊണ്ടുതന്നെ അതില്‍നിന്ന് വരാവുന്ന സല്‍ഫലങ്ങളോ, വിമര്‍ശര്‍ ഉന്നയിക്കുന്ന ദോഷഫലങ്ങളോ ഇന്നിപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നില്ല. രണ്ട്, സാമ്പത്തിക രംഗത്ത് മുതലാളിത്ത പാതതന്നെ തുടരുകയും, രാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിത്തന്നെ കഴിയുകയും ചെയ്യുന്ന മധുര മനോഹര മനോജ്ഞ ചൈന. സ്വീകരിക്കുന്ന വിദേശ മൂലധനനിക്ഷേപം അവരുടെ ആന്തരിക ഉല്‍പാദനത്തിന്റെ 15 ശതമാനത്തോളം വലിയ ഒരു തുകയാണ്. ഇത് വിമര്‍ശകര്‍ വിസ്മരിച്ചുകൂടാ.

No comments:

Post a Comment

Note: Only a member of this blog may post a comment.